Connect with us

Kerala

ഇത് ‘ബം​ഗാളി’ കർഷകൻ; കേരളത്തിൽ കൊയ്യുന്നത് പൊന്നുംവിലയുള്ള സന്തോഷം

Published

on

Share our post

കൊച്ചി: ‘സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം…. കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.’ ഇത്തവണ സദ്യയുടെ കേമത്തം പറയുന്നത് മലയാളിയല്ല പകരം പശ്ചിമബംഗാളുകാരനായ മിലേന്‍ഷേഖാണ്. കേരളത്തിലെ ഭക്ഷണങ്ങള്‍ എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് ചോദിക്കാന്‍ വരട്ടെ, എറണാകുളത്ത് അമ്പത് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്യുന്ന അതിഥി തൊഴിലാളിയാണ് മിലേന്‍ഷേഖ്.

മിലനൊപ്പം പഠിച്ച അയല്‍വാസിയും കൂട്ടുകാരനുമായ ബാബു കുടുംബത്തോടെ കേരളത്തിലേക്ക് പോയി. പക്ഷേ പത്താംക്ലാസ് കഴിഞ്ഞ് അവധിയായപ്പോഴേക്കും കൂട്ടുകാരനില്ലാത്ത സങ്കടം വലുതായി. എന്നാല്‍പ്പിന്നെ കേരളത്തിലേക്ക് വന്ന് അവനെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് മിലേന്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. രണ്ട് മാസം അവനോടൊപ്പം നിന്നിട്ട് തിരികെ പോകണമെന്നായിരുന്നു പ്ലാന്‍. അങ്ങനെ വീട്ടുകാരോടുപോലും പറയാതെയാണ് മിലേന്‍ 2010ല്‍ പതിനഞ്ചാം വയസില്‍ കേരളത്തിലേക്കെത്തുന്നത്.

‘ കേരളത്തിലെത്തി കൂട്ടുകാരനെ കണ്ടു. പക്ഷേ രണ്ട് മാസം നില്‍ക്കണമെങ്കില്‍ കൈയില്‍ പണം വേണമല്ലോ, അങ്ങനെയാണ് ആദ്യമായി ജോലി തേടിയത്. ഒരുപാട് ജോലി തേടിയെങ്കിലും ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ ആരും ജോലി തരാന്‍ തയാറായില്ല. പിന്നീട് 150 രൂപ ദിവസക്കൂലിയില്‍ ആലുവയിലുള്ള കര്‍ഷകന്‍ ജോലി നല്‍കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറി. അവിടെ കൂലി കൂടുതല്‍ ചോദിച്ചതോടെ പിണങ്ങി ഇറങ്ങേണ്ടി വന്നു. പക്ഷേ ഇതിനോടകം തന്നെ കേരളത്തിലെ വിളകളും കൃഷിരീതിയുമെല്ലാം ഏകദേശം പഠിച്ചിരുന്നു.’

അവിടെ കൂലി ചോദിച്ച് പിണങ്ങി ഇറങ്ങേണ്ടി വന്നതോടെയാണ് സ്വന്തമായി കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ 2019ലാണ് കൈയിലുണ്ടായിരുന്ന കുറച്ച് പണവും ഇവിടെ തന്നെയുള്ള സുഹൃത്തുക്കളും പരിചയക്കാരുടേയുമെല്ലാം സഹായത്തോടെ ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ തുടങ്ങിയത്. സ്വന്തമായി കൃഷി ആരംഭിച്ചപ്പോഴും മറ്റൊരു സ്ഥലത്ത് ജോലിക്കു പോകുന്നുണ്ടായിരുന്നു. അവിടെ അവധി എടുത്തും വൈകുന്നേരങ്ങളിലും മറ്റുമായി കൂടുതല്‍ സമയം ചെലവിട്ടുമായിരുന്നു കൃഷി പരിപാലിച്ചത്. അത് വിജയിച്ചതോടെ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

പക്ഷേ അതിനിടയില്‍ കൊറോണ വന്നതോടെ എല്ലാം തകിടം മറിയുന്ന സ്ഥിതിയായി. ഒരു ലക്ഷം മുടക്കുമ്പോള്‍ 80,000 രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായത്. പക്ഷേ എന്നാലും കൃഷി വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ല. കൃഷി പിന്നേയും തുടരുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ ലാഭങ്ങളില്‍ നിന്ന് തുടങ്ങി വലിയ തുക ലഭിക്കാന്‍ തുടങ്ങി.

‘നഷ്ടങ്ങളുണ്ടായപ്പോഴും മണ്ണ് ചതിക്കില്ലെന്നതായിരുന്നു വിശ്വാസം. പത്ത് രൂപ പ്രതീക്ഷിച്ചിടത്ത് 30 രൂപ കിട്ടാന്‍ തുടങ്ങി’- ഇതോടെയാണ് കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനായി തുടങ്ങിയത്. അങ്ങനെ കുറച്ചായി തുടങ്ങി ഇപ്പോള്‍ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളിലായി 50 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും മലയാളികളുമടക്കം മുപ്പതോളം പേരാണ് ജോലി ചെയ്യുന്നത് – മിലേന്‍ പറയുന്നു.

ഇനി സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ചെയ്യണം

‘ഞാന്‍ ഒരു വര്‍ഷം കൃഷി ചെയ്താല്‍ കിട്ടുന്ന ലാഭമാണ് ഇത് വില്പനക്ക് കൊടുക്കുമ്പോള്‍ ഇടനിലക്കാരന് ഒരു ദിവസം കൊണ്ട് കിട്ടുന്നത്.’ സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ ആ ലാഭം എനിക്ക് തന്നെ കിട്ടും. എങ്കില്‍ കൃഷി വിപൂലീകരിക്കാനും അഞ്ച് പേര്‍ക്കെങ്കിലും ജോലികൊടുക്കാനുള്ള സംവിധാനവും ഉണ്ടാകും. ഒരു എക്‌സ്‌പോര്‍ട്ടിങ് യൂണിറ്റ് കൂടി തുടങ്ങണം. എന്നിട്ട് ഒന്നുകൂടി മെച്ചപ്പെട്ടിട്ടുവേണം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ – മിലേന്‍ പറയുന്നു.

സ്വന്തമായി ടച്ച് ഫോണോ, വാട്‌സ് ആപ്പോ, ഫെയിസ്ബുക്കോ ഒന്നുമില്ല. വെറുതേ ഇരിക്കുമ്പോള്‍ സമയം പോകുമെന്നതൊഴിച്ചാല്‍ എനിക്ക് അതില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഈ വകയായ ഒന്നും എനിക്കില്ല. ടച്ച് ഫോണ്‍ പോലും വാങ്ങിക്കാത്തത് അത് വെറുതേ ഇരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് കരുതിയാണ്.

ആദ്യം കൃഷി, ബാക്കിയെല്ലാം പിന്നീട്

നാട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഉള്ളത്. ഞാന്‍ ഇപ്പോള്‍ അവിടേക്ക് പോകാറില്ല. പോയാല്‍ കൃഷിയെല്ലാം അവതാളത്തിലാകും. ആരോഗ്യമുള്ള കാലത്തല്ലേ നന്നായി അധ്വാനിക്കാന്‍ കഴിയൂവെന്നാണ് ഞാന്‍ അവരോട് പറയുന്നത്. അവര്‍ ഇവിടേക്ക് വരാറുണ്ട്. പക്ഷേ ഇവിടുത്തെ ഭക്ഷണ രീതിയൊന്നും തീരെ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇവിടേക്ക് വരാന്‍ മടിയാണ്. ഇക്കൊല്ലം ഞാന്‍ അവിടേക്ക് പോയില്ലെങ്കില്‍ അവര്‍ ഇവിടേക്ക് വരുമെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഇവിടുത്തെ ആളുകളേയും ഭക്ഷണവും സംസ്‌കാരവുമെല്ലാം വലിയ ഇഷ്ടമാണ്. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഇവിടുത്തെ സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. സാമ്പാറും അവിയലുമൊക്കെ കൂട്ടി ചോര്‍ കഴിക്കുന്ന രുചി വേറെ തന്നെയാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോഴും മിക്കപ്പോഴും ഞാന്‍ കേരള ഭക്ഷണം കിട്ടുമോയെന്നാണ് അന്വേഷിക്കാറുള്ളത്. ചപ്പാത്തിയും ഡാല്‍ കറിയുമൊക്കെ ഞാന്‍ മറന്നോയെന്ന് ചോദിച്ച് കൂട്ടുകാര്‍ കളിയാക്കാറുണ്ട്.


Share our post

Kerala

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

Published

on

Share our post

പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ ത‍ർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.


Share our post
Continue Reading

Kerala

വന്യജീവി ആക്രമണത്തിൽ 230 പേർ മരിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടക്ക് ആന ,കടുവ ,കാട്ടുപന്നി, കാട്ടുപോത്ത് ,പാമ്പ് അടക്കമുള്ള ജീവികളുടെ ആക്രമണത്തിൽ 230 പേർ മരണപ്പെട്ടതായി വനംവകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. 4313 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് 2020 മുതൽ 2024 വരെ കാലത്ത് 33784 അപേക്ഷകളിൽ 55.84 കോടി രൂപ അനുവദിച്ചതായും ഇതിൽ 90% തുകയും വിതരണം ചെയ്തിട്ടുള്ളതായും വനം വകുപ്പ് മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വാഗമണ്‍ പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി

Published

on

Share our post

വാഗമണ്‍: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 വിദേശരാജ്യങ്ങളില്‍നിന്ന് 49 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 15 വിദേശതാരങ്ങളും മത്സരിക്കുന്നുണ്ട്. ശനിയാഴ്ച സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. വാഗമണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും അനുയോജ്യമാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ 23 വരെ മത്സരങ്ങള്‍ നീളും. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, കോഴ്‌സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!