Kerala
പ്രിസ്ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കിയാല് ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്
![](https://newshuntonline.com/wp-content/uploads/2024/01/aanti-baiotik.jpg)
മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇനി ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കിയാല് കര്‍ശന നടപടി സ്വീകരിക്കും. ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 627 കോടി രൂപയുടെ മരുന്നുകള്‍ ഇതുവരെ വാങ്ങി. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ട്. അടുത്ത ഇന്റ്റെന്റില് 20 ശതമാനം മരുന്നുകള്‍ വാങ്ങാന്‍ ആശുപത്രികളില്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആളുകള്‍ സ്വയം പോയി ആന്റിബയോട്ടിക്കുകള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗികളുടെ എണ്ണം കൂടുന്നത് പ്രശ്നമാണ്. കൂടുന്നതിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.വി.എച്ച് അംഗീകാരം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇത് ആരോഗ്യമേഖലയിലെ നാഴിക കല്ലാണെന്നും 100 ആയുഷ് കേന്ദ്രങ്ങള്‍ കൂടി അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഫണ്ട് ലഭ്യമാകുന്നില്ലെന്നും എന്‍. എച്ച്. എം പദ്ധതികള്‍ താളം തെറ്റുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതം 60 ശതമാനം ആണ് നല്‍കേണ്ടത്. എന്നാല്‍ അത് കേന്ദ്രം നല്‍കുന്നില്ല. 278.4 കോടി രൂപ ലഭിക്കാനുണ്ടെങ്കിലും അത് കിട്ടിയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ വിഹിതം ഉപയോഗിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കോബ്രാന്‍ഡിങ്ങിന്റെ പ്രശ്നം ഉന്നയിച്ചാണ് കേന്ദ്രം ഇപ്പോള്‍ ഫണ്ട് നല്‍കാത്തത്. കോബ്രാന്ഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രം പറഞ്ഞ 99 ശതമാനവും പൂര്‍ത്തിയാക്കി. എന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ ഫണ്ട് നല്‍കുന്നില്ല. കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ലോഗോ വെക്കാം, പക്ഷേ പേര് മാറ്റാന്‍ കഴിയില്ലെന്ന് കേരളം അറിയിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
Kerala
കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ യുവ സൈനികൻ മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/yl.jpg)
![](https://newshuntonline.com/wp-content/uploads/2025/02/yl.jpg)
കോഴിക്കോട്:കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ് സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ 1.45ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. യുവാക്കളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആദർശിനെ രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു.
Kerala
സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി;അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
![](https://newshuntonline.com/wp-content/uploads/2023/05/pinaray-sar.jpg)
![](https://newshuntonline.com/wp-content/uploads/2023/05/pinaray-sar.jpg)
തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗ്രാമപഞ്ചായത്തില്‍ 10 സെന്റും നഗരത്തില്‍ അഞ്ച് സെന്റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത് ടി.ഐ മധുസൂധനന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്കുന്നതില് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് അറിയിച്ച മുഖ്യമന്ത്രി 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതിനകം 4,27,000 പേര്‍ക്ക് വീട് വച്ച് നല്‍കിയെന്നും പറഞ്ഞു.
അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ‘നിലം’ ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.
Kerala
കെ.എസ്.ആര്.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ
![](https://newshuntonline.com/wp-content/uploads/2024/03/ksrtc-m.jpg)
![](https://newshuntonline.com/wp-content/uploads/2024/03/ksrtc-m.jpg)
കൊല്ലം: കെ. എസ് .ആര് . ടി. സി യുടെ ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്കൊറിയര്‍ പാഴ്സലുകള്‍ എത്തിക്കുന്നത്.ഒന്നരവര്‍ഷം മുമ്പാണ് കെ എസ് ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയപ്പോള്‍ അത് വന്‍ലാഭകരമായി മാറി. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
അഞ്ച് കിലോ വരെയുള്ള സാധാരണ പാഴ്സലുകള്‍ക്ക് നിരക്ക് കൂട്ടേണ്ടന്നാണ് തീരുമാനം. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 15 വരെ കിലോഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെ നിരക്ക് വരും. ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
120 കിലോവരെയാണ് പരമാവധി ഭാരം കടത്തുന്നത്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 5 കിലോയ്ക്ക്200 കിലോമീറ്റര്‍ വരെ 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.പുതിയ നിരക്കിന്റെ വിശദവിവരങ്ങള്‍ ചുവടെ. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്