Connect with us

India

വിട ‘കൈസർ’: ഫുട്ബോൾ ഇതിഹാസം ബെക്കൻബോവർ അന്തരിച്ചു

Published

on

Share our post

ബർലിൻ : ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ്‌ ബെക്കൻബോവർ വിടവാങ്ങി. 78-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും ലോകകപ്പുയർത്തിയിട്ടുണ്ട്‌. അത്രതന്നെ ബാലൻ ഡി ഓറും നേടി. മികച്ച കളിക്കാരനുള്ള ഈ നേട്ടം സ്വന്തമാക്കിയ ചരിത്രത്തിലെ ഏക പ്രതിരോധക്കാരനാണ്‌.

ജർമൻ ഫുട്‌ബോളിന്റെ മുഖമായിരുന്നു ബെക്കൻബോവർ. 1965ലായിരുന്നു അരങ്ങേറ്റം. കളത്തിൽ തുടക്കകാലം മധ്യനിരക്കാരന്റെ വേഷമായിരുന്നു. പിന്നീട്‌ ചുവടുമാറ്റി. അത്യുഗ്രൻ പ്രതിരോധക്കാരനായി വളർന്നു. ആധുനിക ഫുട്‌ബോളിലെ ‘സ്വീപ്പർ’ കളിശൈലിയുടെ ഉടമയായി. ജർമൻ പ്രതിരോധഹൃദയത്തിൽ ബെക്കൻബോവർ അണിനിരന്നപ്പോൾ എതിരാളികൾ നിഷ്‌പ്രഭമായി. ഏത്‌ കിടയറ്റ മുന്നേറ്റക്കാരനും ആ ബൂട്ടുകളെ ഭയന്നു. 

മ്യൂണിക്കിലെ ഗിസ്‌ലിങ്ങിൽ 1945ലായിരുന്നു ജനനം. ആറാംവയസ്സിൽ നാട്ടിലെ മുൻകെൻ വോൻ ക്ലബ്ബിലെത്തി. 1959 മുതൽ ബയേൺ മ്യൂണിക്കിന്റെ അക്കാദമിയിൽ. 1964ൽ 19–-ാംവയസ്സിലായിരുന്നു സീനിയർ അരങ്ങേറ്റം. ആദ്യം മുന്നേറ്റക്കാരന്റെയും വിങ്ങറുടെയും മധ്യനിരക്കാരന്റെയുമെല്ലാം വേഷമണിഞ്ഞാണ്‌ പ്രതിരോധത്തിൽ സ്ഥാനമുറപ്പിച്ചത്‌. ജർമനിയിൽ രണ്ടാംനിര ടീമായ ബയേണിനെ ഒന്നാംനിരയിൽ എത്തിച്ചു. 1969ൽ ക്യാപ്‌റ്റനായി ആദ്യ ലീഗ്‌ കിരീടവും സമ്മാനിച്ചു. 

1965ലായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം, സ്വീഡനെതിരെ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ. പിന്നീടങ്ങോട്ട്‌ ജർമനിയുടെ സുവർണകാലമായിരുന്നു. 1972ൽ യൂറോ കപ്പ്‌ ചൂടി. പിന്നാലെ 1974ൽ നാട്ടിൽ ബെക്കൻബോവറും സംഘവും കപ്പുയർത്തി. വിഖ്യാതതാരം യോഹാൻ ക്രൈഫിന്റെ നെതർലൻഡ്‌സിനെ 2–-1ന്‌ തോൽപ്പിച്ചായിരുന്നു നേട്ടം. 1972ലും 76ലും ബാലൻ ഡി ഓർ തേടിയെത്തി. ജർമനിക്കായി 103 മത്സരങ്ങളിലിറങ്ങി, 13 ഗോളടിച്ചു. ബയേൺ മ്യൂണിക്കിനൊപ്പം യൂറോപ്യൻ ലീഗ്‌ കിരീടം ഉൾപ്പെടെ ഉയർത്തി. ബയേണിനായി 583 തവണ പന്തുതട്ടി. അവിടെയും താരമായും കോച്ചായും ലീഗ്‌ ജേതാവായി.

1983ലാണ്‌ കളി മതിയാക്കിയത്‌. തൊട്ടടുത്ത വർഷം പരിശീലകന്റെ വേഷത്തിൽ. 1986 ലോകകപ്പിൽ റണ്ണറപ്പാക്കി. 1990ൽ ജർമനിയെ മൂന്നാംതവണയും ലോകചാമ്പ്യൻമാരാക്കി. ബ്രസീലിന്റെ മരിയോ സഗല്ലോയും ഫ്രാൻസിന്റെ ദിദിയെർ ദെഷാംപ്‌സുംമാത്രമാണ്‌ കളിക്കാരനായും പരിശീലകനായും ലോകകപ്പ്‌ നേടിയ മറ്റാളുകൾ. രണ്ടായിരത്തിനുശേഷം ഫുട്‌ബോൾ ഭരണസമിതിയിലേക്ക്‌ ചുവടുമാറ്റിയ ബെക്കൻബോവറിന്‌ പിഴച്ചു. ലോകകപ്പ്‌ വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഫിഫയുടെ വിലക്ക്‌ ഏറ്റുവാങ്ങി.


 


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!