Connect with us

Kerala

സൈബർ തട്ടിപ്പിന് തലവെച്ച് മലയാളി; മാസം നഷ്ടപ്പെടുന്നത് 15 കോടി

Published

on

Share our post

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ പെരുകിയതോടെ മലയാളികൾക്ക് മാസം നഷ്ട‌പ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം. തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളിൽത്തന്നെ പരാതി നൽകിയാൽ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാൽ, ഇത്തരത്തിൽ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികൾമാത്രം.

കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഭൂരിഭാഗം സൈബർ കേസുകളും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചില ദിവസങ്ങളിൽ അമ്പതിലധികം കേസുകൾവരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതി മാത്രം വിവിധ കേസുകളിൽ നഷ്‌ടമായത് 37 ലക്ഷം രൂപയാണ്.

ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്സൈറ്റുകൾ എന്നിങ്ങനെ പലമാർഗങ്ങളിലൂടയാണ് കബളിപ്പിക്കൽ. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.

വെള്ളിയാഴ്ച‌ 37 ലക്ഷംരൂപ നഷ്‌ടപ്പെട്ട സംഭവങ്ങളിൽ പരാതികൾ വൈകിയതിനാൽ എട്ടുലക്ഷം രൂപ മാത്രമേ സൈബർ വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ.

പുതിയ തസ്തികകൾ, ആസ്ഥാനം

സൈബർ ഡിവിഷനുവേണ്ടി പുതുതായി സൃഷ്‌ടിച്ച തസ്‌തികകളിലേക്കും പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽനിന്ന് മാറ്റുന്നവരുടെയും നിയമനങ്ങൾ ഈയാഴ്ച‌യുണ്ടാകും. ഇപ്പോൾ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ ഡിവിഷന് അടുത്തമാസം അവസാനത്തോടെ പുതിയ മന്ദിരമാകും.

മൂന്ന് മേഖലകളിലുള്ള സൈബർഡോം, കുട്ടികൾക്കെതിരേയുളള ലൈംഗിക ചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം, വിവിധ സൈബർ പോലീസ് സ്റ്റേഷനുകൾ, ഹൈടെക് ക്രൈം എൻക്വയറി സെൽ, ഡ്രോൺ ഫൊറൻസിക് ലാബ് തുടങ്ങിയവയൊക്കെ സൈബർ ഡിവിഷന് കീഴിൽ പ്രവർത്തിക്കും.


Share our post

Kerala

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

Published

on

Share our post

പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ ത‍ർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.


Share our post
Continue Reading

Kerala

വന്യജീവി ആക്രമണത്തിൽ 230 പേർ മരിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടക്ക് ആന ,കടുവ ,കാട്ടുപന്നി, കാട്ടുപോത്ത് ,പാമ്പ് അടക്കമുള്ള ജീവികളുടെ ആക്രമണത്തിൽ 230 പേർ മരണപ്പെട്ടതായി വനംവകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. 4313 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് 2020 മുതൽ 2024 വരെ കാലത്ത് 33784 അപേക്ഷകളിൽ 55.84 കോടി രൂപ അനുവദിച്ചതായും ഇതിൽ 90% തുകയും വിതരണം ചെയ്തിട്ടുള്ളതായും വനം വകുപ്പ് മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വാഗമണ്‍ പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി

Published

on

Share our post

വാഗമണ്‍: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 വിദേശരാജ്യങ്ങളില്‍നിന്ന് 49 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 15 വിദേശതാരങ്ങളും മത്സരിക്കുന്നുണ്ട്. ശനിയാഴ്ച സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. വാഗമണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും അനുയോജ്യമാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ 23 വരെ മത്സരങ്ങള്‍ നീളും. ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, കോഴ്‌സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!