Kerala
‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ അന്തരിച്ചു
![](https://newshuntonline.com/wp-content/uploads/2024/01/chikkako.jpg)
കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കൻഡ് ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ് സ്വദേശിയും ജപ്പാനിൽ മർച്ചന്റ് നേവിയിൽ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനുമായിരുന്ന തോമസ് മുല്ലൂരിനെ പരിചയപ്പെടുന്നത്. 1967-ല്‍ ഇരുവരും വിവാഹിതരായി .ബി.എഡ്. എടുത്ത് ലോക്കൽ ഗവൺമെന്റ് ഓഫീസ് ആയ സിറ്റി ഓഫീസിൽ റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു തക്കോക്ക അപ്പോൾ. പിന്നീട് ഇരുവരും കേരളത്തിലെത്തി സ്ഥിരതാമസാക്കി.
കൂനമ്മാവ് സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. അഞ്ചാംക്ലാസിലെ മലയാളം പാഠാവലിവെച്ചാണ് പഠനം തുടങ്ങിയത്. ഭർത്താവ് തോമസിന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ മലയാളം വേഗം പഠിച്ചെടുക്കാനായി.പിന്നീട് എല്ലാ മലയാളം പുസ്തകങ്ങളും വായിക്കാൻ തുടങ്ങി.
തക്കാക്കോയ്ക്ക് ചെമ്മീൻ നോവൽ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നൽകിയത്. തുടർന്നാണ് മലയാളത്തിലുള്ള നോവൽ വായിക്കുന്നത്. പുസ്തകം വായിച്ചു തീർത്തപ്പോൾ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സിൽ ഉദിച്ചു. അങ്ങനെ തകഴിയെ നേരിൽ കണ്ട് അനുമതി വാങ്ങി. 1976-ൽ പരിഭാഷയും പൂർത്തിയാക്കി. എബി എന്ന പേരിൽ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തിൽ ഇറക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാനായില്ല.
ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലെ നോവലായതുകൊണ്ട് അവിടത്തെ പ്രസാധകർ അതിനെ വേണ്ടപോലെ പരിഗണിച്ചില്ല. പുസ്തകരൂപത്തിൽ വരുന്നതിന് അത് തടസ്സമായി. തക്കാക്കോയും കുടുംബവുമെല്ലാം അതിനുവേണ്ടി കുറേ ശ്രമിച്ചുനോക്കിയെങ്കിലും ഒന്നും നടന്നില്ല. പിന്നീട് കൂടുതൽ പരിശ്രമവും നടത്തിയില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ അടക്കം 12 കഥകളും തക്കാക്കോ ജാപ്പാനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജപ്പാനിൽ നിന്നിറങ്ങുന്ന ഇന്ത്യയെക്കുറിച്ചുള്ള മാഗസിനായ ഇൻഡോ തുശിനിലാണ് ഈ കഥകൾ അച്ചടിച്ച് വന്നത്.
കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ഗസ്റ്റ് ലക്ചററായി 16 വർഷത്തോളം ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻലാംഗ്വേജിൽ ജോലിചെയ്തിരുന്നു തക്കാക്കോ. പിന്നീട് ദ്വിഭാഷിയായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്നുവർഷവും ജോലി ചെയ്തു. തോമസ്-തക്കാക്കോ ദമ്പതിമാർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. ഒരു മകൾ കാനഡയിലാണ്. രണ്ടാമത്തെ മകൾ കേരളത്തിലും ഇവിടെയുണ്ട്. മകൻ മർച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. 2014 ൽ ഒരു ബസ്സപകടത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു തക്കാക്കോ. അപകടത്തെത്തുടർന്ന് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സംസാരശേഷി തിരിച്ച്കിട്ടിയത്.
Kerala
ഐ.ഐ.എസ്.ടി.യില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.ജി
![](https://newshuntonline.com/wp-content/uploads/2025/02/ai.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ai.jpg)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി. -വലിയമല, തിരുവനന്തപുരം) സ്‌പോണ്‍സേഡ് വിഭാഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.ടെക്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാം നടത്തുന്ന വകുപ്പുകള്‍/പ്രോഗ്രാമുകള്‍
* എയ്റോസ്പെയ്സ് എന്‍ജിനിയറിങ്: തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍, എയ്റോഡൈനാമിക്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് ഡിസൈന്‍, മാനുഫാക്ചറിങ് ടെക്‌നോളജി.
* ഏവിയോണിക്‌സ്: ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ് എന്‍ജിനിയറിങ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രൊസസിങ്, വി.എല്‍.എസ്.ഐ. ആന്‍ഡ് മൈക്രോ സിസ്റ്റംസ്, കണ്‍ട്രോള്‍ സിസ്റ്റംസ്, പവര്‍ ഇലക്ട്രോണിക്‌സ്
* മാത്തമാറ്റിക്‌സ്: മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്
* കെമിസ്ട്രി: മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി
* ഫിസിക്‌സ്: ഒപ്റ്റിക്കല്‍ എന്‍ജിനിയറിങ്, ക്വാണ്ടം ടെക്‌നോളജി
* എര്‍ത്ത് ആന്‍ഡ് സ്പെയ്സ് സയന്‍സസ്: എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്
പ്രോഗ്രാമിനനുസരിച്ച് നിശ്ചിത ബ്രാഞ്ചില്‍/വിഷയത്തില്‍ ബി.ഇ./ബി.ടെക്./മാസ്റ്റര്‍ ഓഫ് സയന്‍സ്/തത്തുല്യയോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/സി.ജി.പി.എ. 6.5 നേടിയിരിക്കണം (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം/6.0 സി.ജി.പി.എ.). കൂടുതല്‍ വിവരങ്ങള്‍ക്ക് www.iist.ac.in/spotlight ലെ വിജ്ഞാപനം കാണുക. അപേക്ഷ admission.iist.ac.in/ വഴി മാര്‍ച്ച് 17-ന് 11.59 വരെ നല്‍കാം.
Kerala
മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകും; പ്രത്യേക നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍
![](https://newshuntonline.com/wp-content/uploads/2025/02/c.jpg)
![](https://newshuntonline.com/wp-content/uploads/2025/02/c.jpg)
സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍.സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Kerala
അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു
![](https://newshuntonline.com/wp-content/uploads/2022/09/crime.jpg)
![](https://newshuntonline.com/wp-content/uploads/2022/09/crime.jpg)
വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്