Connect with us

Kerala

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: ഉപയോഗിച്ചത് പിതാവിന്റെ അക്കൗണ്ട് നമ്പറും സിം കാർഡും

Published

on

Share our post

കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് (39), കർണാടക സ്വദേശി തരുൺ ബസവരാജു (21) എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനംചെയ്ത് മുട്ടിൽ എടപ്പെട്ടി സ്വദേശിയിൽനിന്ന് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. വ്യാജ ഓൺലൈൻ ജോബ് സൈറ്റ് ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

സിങ്കപ്പൂരിൽ പസഫിക് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലിനൽകാമെന്നുപറഞ്ഞാണ് ഇവർ എടപ്പെട്ടിസ്വദേശിയെ കബളിപ്പിച്ചത്. പലപ്പോഴായി പണം തട്ടിയെടുക്കുകയുംചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് എടപ്പെട്ടി സ്വദേശി പരാതിയുമായി വയനാട് സൈബർ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇവരുെട തട്ടിപ്പ് വ്യക്തമായത്. ‘ഇൻഡീഡ് ഇന്ത്യ റിക്രൂട്ട്മെന്റ് ഡോട്ട്കോം’ എന്നപേരിൽ വ്യാജസൈറ്റ് തയ്യാറാക്കിയാണ് ഇവർ തട്ടിപ്പുനടത്തിയത്. ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തും.

തുടർന്ന്, വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനംചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയുംചെയ്യും. ഫോൺകോളുകളും സാമൂഹികമാധ്യമങ്ങളും നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തട്ടിപ്പുനടത്താനായി പ്രതികളിലൊരാളായ മുഹമ്മദ് ഇദ്രിസ് സ്വന്തം പിതാവിന്റെ പേരിലുള്ള ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തട്ടിപ്പിലൂെട കിട്ടുന്ന പണം ഇദ്രിസിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. ഈ തുക പെട്ടെന്ന് ട്രാൻസ്ഫറായി പോവുകയുംചെയ്യും. തുടരന്വേഷണത്തിൽ പോലീസ് ഇദ്രിസിന്റെ വീട് കണ്ടെത്തി പിതാവിനെ ചോദ്യംചെയ്തു. എന്നാൽ, തന്റെ ബാങ്ക് അക്കൗണ്ടും തന്റെ പേരിലുള്ള സിംകാർഡും മകൻ ഇദ്രിസാണ് ഉപയോഗിക്കുന്നതെന്ന കാര്യ‌ം മാത്രമാണ് അദ്ദേഹത്തിനറിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

മകൻ തട്ടിപ്പുനടത്തുന്നതായുള്ള വിവരം പിതാവിന് അറിയില്ലായിരുന്നു. ഇവരുടെ പേരിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കേസുണ്ട്. കേരളത്തിൽ ഇവർ ഇത്തരത്തിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി പദംസിങ്ങിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടകൂടിയത്.

എസ്.ഐ. അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, റസാക്ക്, അനൂപ്, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണാണ്ടസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.കഴിഞ്ഞ ഒരുമാസത്തിനിടെ വയനാട് സൈബർ പോലീസ് പിടികൂടുന്ന മൂന്നാമത്തെ തൊഴിൽതട്ടിപ്പ് കേസാണിത്.


Share our post

Kerala

ഹൃദയ പക്ഷം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ

Published

on

Share our post

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസം​ഗങ്ങളാണ് പുസ്തകത്തിൽ.‌ ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .


Share our post
Continue Reading

Kerala

മികച്ച കരിയര്‍, ആകര്‍ഷകമായ ശമ്പളം; കേന്ദ്രസർവീസിൽ അവസരം

Published

on

Share our post

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 05/2025

ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനിയർ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): ഒഴിവ്-15, മെഡിക്കൽ ഓഫീസർ (ആയുർവേദ-പുതുച്ചേരി ഗവൺമെന്റ്): ഒഴിവ്-9, ട്രെയിനിങ് ഓഫീസർ-എക്സ്പെക്ട്‌ വിമൻ ട്രെയിനിങ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്): ഒഴിവ്-37, റിസർച്ച് ഓഫീസർ (നാച്വറോപ്പതി)-1 , ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ ആർക്കിടെക്ട്)-2 , പ്രൊഫസർ (കെമിക്കൽ എൻജിനിയറിങ്)-1, സയന്റിഫിക് ഓഫീസർ-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്/കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്-സോയിൽ മെക്കാനിക്സ്)-1, ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ)-3, സയന്റിസ്റ്റ്-ബി (ഫൊറൻസിക് സൈക്കോളജി)-2, അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി)-2, അസിസ്റ്റന്റ് മൈനിങ് എൻജിനിയർ-3, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ-1, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്-2, എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-2, മെഡിക്കൽ ഓഫീസർ (യുനാനി)-1.

അപേക്ഷ www.upsconline.nic.in വഴി മേയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: www.upsc.gov.in


Share our post
Continue Reading

Breaking News

കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

Published

on

Share our post

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ അധികാരികൾ പറയുന്നത്. ​ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ കോവിഡിന്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

സിങ്കപ്പൂരും അതീവ ജാ​ഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!