Connect with us

Kerala

രാമക്ഷേത്ര ചടങ്ങിന്‌ സൗജന്യയാത്ര; കേരളത്തിലേക്കുള്ള 16 സർവീസ്‌ റെയിൽവേ റദ്ദാക്കി

Published

on

Share our post

പാലക്കാട്‌ : രാമക്ഷേത്രം ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്താൻ കേരളത്തിലേക്കുള്ള എട്ട്‌ ട്രെയിനുകളുടെ 16 സർവീസ്‌ റദ്ദാക്കി റെയിൽവേ സർക്കുലർ പുറത്തിറങ്ങി. ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചിടത്ത്‌ നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കുന്ന 22ന്‌ തൊട്ടുമുമ്പായാണ്‌ കേരളത്തിലെ ട്രെയിനുകൾ റദ്ദാക്കുന്നത്‌. ആഗ്ര ഡിവിഷനിലെ മഥുര ജങ്‌ഷൻ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്‌ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസ്‌ മുടങ്ങുന്നതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.

കേരളത്തിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്സ്പ്രസ് (12625, 12626), എറണാകുളം നിസാമുദ്ദീൻ തുരന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12283, 12284), കൊച്ചുവേളി അമൃത്‌സർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483, 12484), തിരുവനന്തപുരം സെൻട്രൽ നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12643,12644, 22653,22654), എറണാകുളം നിസാമുദ്ദീൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12645,12646), എറണാകുളം നിസാമുദീൻ വീക്ക്‌ലി സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22655,22656), കൊച്ചുവേളി യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22659, 22660) എന്നീ ട്രെയിനുകളാണ്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്തുന്നതിനായി റദ്ദാക്കിയത്‌.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിൽ സൗജന്യമായി ചടങ്ങിലേക്ക് ആളുകളെ എത്തിക്കുന്നതിനാണിത്‌. ഉത്തരേന്ത്യയിൽനിന്ന്‌ കേരളത്തിലേക്കുള്ള ട്രെയിനുകളാണ്‌ റദ്ദാക്കിയതെല്ലാം. യുപിയിൽ സർവീസ്‌ നടത്താൻ എളുപ്പമായതിനാലാണ്‌ ഇത്തരം ട്രെയിനുകൾ തെരഞ്ഞെടുത്തത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം സർവീസ്‌ നടത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഉത്തരേന്ത്യയിലേക്ക്‌ കൊണ്ടുപോകുന്നത്‌ പ്രതിഷേധത്തിനിടയാക്കും എന്നതിനാലാണ്‌ റെയിൽവേയുടെ ഈ നീക്കം.


Share our post

Kerala

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published

on

Share our post

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആധാര്‍ വിശദാംശങ്ങള്‍ നല്‍കുന്നത് സ്വമേധയായെന്ന് കാണിക്കാന്‍ നിയമ മന്ത്രാലയം ഫോം 6ആ ഭേദഗതി ചെയ്യും. വിവരങ്ങള്‍ പങ്കിടാന്‍ വിസമ്മതിക്കുന്ന വോട്ടര്‍മാര്‍ കാരണങ്ങള്‍ വിശദീകരിക്കേണ്ടി വരും.ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.


Share our post
Continue Reading

Kerala

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എയര്‍ടെല്ലിന്

Published

on

Share our post

തിരുവന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എന്ന റെക്കോര്‍ഡ് രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കമ്പനി പുതുതായി 2500 സൈറ്റുകള്‍കൂടി സ്ഥാപിച്ച് 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് കവറേജ് മികച്ചതാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഏകദേശം 11,000 സൈറ്റുകള്‍ ഉണ്ടെന്നാണ് കണക്കെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.എല്ലാ ജില്ലകളിലും ഗ്രാമീണ, നഗര മേഖലകളില്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ചു. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകള്‍ ഇപ്പോള്‍ എയര്‍ടെല്ലിനുണ്ട്. ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവായി എയര്‍ടെല്‍ മാറിയതായും പ്രസ്താവനയിൽ പറയുന്നു. ”സംസ്ഥാനത്ത് എയര്‍ടെല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് ഡെന്‍സിഫിക്കേഷനില്‍ ഗണ്യമായ നിക്ഷേപം നടത്തി. അതിലൂടെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്ത് എല്ലായിടത്തും മികച്ച വോയ്സ്, ഡാറ്റാ അനുഭവം നല്‍കുന്നു,” ഭാരതി എയര്‍ടെല്‍ കേരള സിഒഒ ഗോകുല്‍ ജെ. പറഞ്ഞു. സംസ്ഥാനത്ത് ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കാല്‍നടക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലും തടസ്സമില്ലാത്ത കവറേജ് നല്‍കാന്‍ ഇതിലൂടെ സാധിച്ചു. സമീപകാല റിപ്പോര്‍ട്ടില്‍ എയര്‍ടെല്ലിന് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നല്‍കിയ ഓപ്പണ്‍സിഗ്നല്‍ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.


Share our post
Continue Reading

Kerala

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

Published

on

Share our post

പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ ത‍ർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!