Connect with us

Kerala

വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം

Published

on

Share our post

വരയുടെയും എഴുത്തിന്റെയും ലോകത്ത് കർമനിരതയായി അറുപതുകൾ ആനന്ദകരമാക്കുന്ന വെങ്ങര പ്രിയദർശിനി സ്കൂളിലെ മുൻ അധ്യാപിക ‍ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെ പരിചയപ്പെടാം

ജീവിതയാത്രയിൽ വളരെ യാദൃച്ഛികമായാണ് വരയും നിറങ്ങളും ഭാഗ്യലക്ഷ്മിക്കൊപ്പം ചേരുന്നത്. ആ നിറച്ചാർത്ത് ചിത്രലോകത്ത് മുദ്രപതിപ്പിച്ച് മുന്നോട്ടുപോകുന്നതിന്റെ സന്തോഷത്തിലാണവർ. ‘വായനയും എഴുത്തും ചിത്രരചനയും സൗഹൃദക്കൂട്ടായ്മകളും വഴി അവനവനെ തിരിച്ചറിയുകയും അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ച് മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ പ്രായത്തെ ഓർമിക്കേണ്ടിപോലും വരുന്നില്ല’ -പഴയങ്ങാടി എരിപുരത്തെ ‘കാർത്തിക’യിലിരുന്ന് ഡോ. പി.കെ. ഭാഗ്യലക്ഷ്മി പറയുന്നു.

2017-ലാണ് വെങ്ങര പ്രിയദർശിനി സ്കൂളിൽനിന്ന് അധ്യാപികയായ ഭാഗ്യലക്ഷ്മി വിരമിക്കുന്നത്. അതുവരെ ചിത്രരചനയെ ഗൗരവമായി കണ്ടിരുന്നില്ല. കാര്യമായൊന്നും വരച്ചിട്ടുമില്ല. അധ്യാപനത്തിലും എഴുത്തിലുമായിരുന്നു ശ്രദ്ധ. ഇതിനിടയിൽ ഒരു ചിത്രം വരച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്തതാണ് വഴിത്തിരിവായത്.

ചിത്രം കണ്ട് ചിത്രകാരനും ശില്പിയുമായ കെ.കെ.ആർ. വെങ്ങര വിളിക്കുന്നു. ആ പ്രോത്സാഹനമാണ് ചിത്രങ്ങളുടെ ലോകത്തേക്കുള്ള വഴിത്തിരിവായതെന്ന് ഭാഗ്യക്ഷ്മി പറയുന്നു. പിന്നീട് വരകളുടെകൂടി ലോകത്തായി ഭാഗ്യലക്ഷ്മി. അക്രിലിക്കിൽ ചിത്രങ്ങളുടെ ഒഴുക്കായി. പ്രകൃതിയും സ്ത്രീയുമെല്ലാം അമൂർത്തഭാവങ്ങളിൽ കാൻവാസിൽ നിറഞ്ഞു.

ഇതിനകം സ്വന്തം ചിത്രങ്ങളുടെ അഞ്ച് പ്രദർശനം നടത്തി. ലളിതകലാ അക്കാദമി ക്യാമ്പുകൾ ഉൾപ്പെടെയുള്ള ചിത്രപ്രദർശനങ്ങളിൽ ഭാഗ്യലക്ഷ്മി പങ്കെടുത്തു. ബെംഗളൂരുവിലും ദുബായിയിലും തായ്‌ലാൻഡിലും നടന്ന പ്രദർശനങ്ങൾ ആസ്വാദകശ്രദ്ധ നേടി.

35 വർഷത്തെ അധ്യാപകജോലി ചെയ്താണ് വിരമിച്ചത്. 2007 മുതൽ എഴുത്തിൽ സജീവമാണ്. മൂന്ന്‌ നോവലുകൾ, രണ്ട് കഥാസമാഹാരം, ഒരു കവിതാസമാഹാരം എന്നിവ ഉൾപ്പെടെ 25 പുസ്തകൾ പ്രസിദ്ധീകരിച്ചു. ‘മാതൃഭൂമി’ ബുക്സ് പ്രസിദ്ധീകരിച്ച ‘തണുപ്പിന്റെ പരവതാനികളിൽ’ എന്ന കൃതിയും ഇതിൽ പെടുന്നു.

15 ഓളം വിഖ്യാത എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്നതാണ് ഈ പുസ്തകം.

ബി.എഡിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിലും ഗാന്ധിയൻ സ്റ്റഡീസിലും ബിരുദാനന്തരബിരുദം നേടിയ ഭാഗ്യലക്ഷ്മി 2010 -ൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പരിസ്ഥിതി മേഖലയിൽ സജീവസാന്നിധ്യമായ ഇവർ സ്കൂളിൽ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ കൂടിയായിരുന്നു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, ഭീമ ബാലസാഹിത്യ പുരസ്കാരം, എസ്.ബി.ടി. അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടി.

‘സ്ത്രീ എന്ന നിലയിൽ പരിമിതപ്പെടുന്ന കുടുംബ, സാമൂഹിക, സാമ്പത്തിക അന്തരീക്ഷത്തിൽനിന്ന് പുറത്തുകടക്കാനും പൊതുമണ്ഡലങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനും കഴിയുന്നത് അഭിമാനമായി കരുതുന്നു’ – ഭാഗ്യലക്ഷ്മി പറയുന്നു.


Share our post

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Kerala

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Published

on

Share our post

വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Published

on

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Continue Reading

Trending

error: Content is protected !!