Connect with us

Kannur

ശലഭങ്ങളിൽ പുതിയ താരമായി മേഘമല വെള്ളിവരയൻ

Published

on

Share our post

കണ്ണൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസ്നേഹികൾക്ക് പുതുവത്സര സമ്മാനമായി ശലഭ ഗവേഷകരുടെ കണ്ടെത്തൽ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ട് നിൽക്കുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയ ഒരു ചിത്രശലഭത്തെ കണ്ടെത്തിയതായി പ്രശസ്ത ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിലാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ്സ് ഡോ.കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ.

പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ ( സിഗരൈറ്റിസ് )വിഭാഗത്തിൽപെട്ട സിഗരൈറ്റിസ് മേഘമലയെൻസ് എന്ന ചിത്ര ശലഭത്തെ തിരിച്ചറിഞ്ത്. മേഘമലൈ ക്ലൗഡ് ഫോറെസ്റ്റ് സിൽവർ ലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത് അറിയപ്പെടുക.പെരിയാറിലെ ഉയർന്ന പ്രദേശത്തെ ഉപഉഷ്ണമേഖലാ നിത്യഹരിത ഷോലക്കാടുകളിലാണ് ഈ ശലഭം കാണപ്പെടുന്നത്. ഇക്കാരണത്താലാണ് ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ എന്ന പൊതുനാമം നൽകിയത്.
ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി ഗവേഷകർ 2018ലാണ് ഇടുക്കി ജില്ലയിലെ പെരിയാറിൽ നിന്ന് ആദ്യമായി ഈ ശലഭത്തെ കാണുന്നത്. ഇതിന്റെ ശലഭപ്പുഴു ചില ഉറുമ്പുകളുമായി സഹവസിക്കുന്നതായും ഗവേഷകർ നിരീക്ഷിച്ചു. 2021ൽ കൂടുതൽ പഠനം നടത്തിയപ്പോൾ ഈ ഇനം തമിഴ്നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും സാധാരണമാണെന്ന് കണ്ടെത്തി.

മുതിർന്ന ചിത്രശലഭത്തിന്റെ മുൻ ചിറകിന്റെ അടിഭാഗത്തുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന മറ്റെല്ലാ വെള്ളി വരയൻ ചിത്രശലഭങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഇത് പെനിൻസുലർ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന സിഗരൈറ്റിസ് വിഭാഗത്തിൽനിന്നും ഇതിനെ വേർതിരിക്കുന്നു- ഡോ. കലേഷ് സദാശിവൻ

ശലഭോദ്യാനമായി തെക്കൻ പശ്ചിമഘട്ടം

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ കണ്ടെത്തിയ ചിത്രശലഭം പ്രാരംഭ ഘട്ടത്തിൽ ക്രിമാറ്റോഗാസ്റ്റർ വ്രൊട്ടോണിയി എന്ന ഉറുമ്പുകളുമായി സഹവസിക്കുന്നവയാണ്.
ഉറുമ്പുകളുമായുള്ള സഹവാസം ഈ ചിത്രശലഭത്തിന്റെ പ്രാരംഭ ഘട്ടങ്ങളെയും , ശലഭത്തെ കാണപ്പെടുന്ന പരിസ്ഥിതിയെക്കുറിച്ചും കുടുതൽ വിവരങ്ങൾ നൽകുമെന്ന് ചെയ്യും.തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ ഇനം വെള്ളിവരയൻ ചിത്രശലഭത്തെ കണ്ടെത്തിയതോടെ, കടുത്ത പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്ന പർവതപ്രദേശങ്ങളിലെ ഷോളകളിലും മേഘക്കാടുകളിലും അഭയം തേടിയേക്കാവുന്ന പുതിയ ഇനം ജീവജാലങ്ങളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്ന് മേഘമലയിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്ന തേനിയിലെ വനം ട്രസ്റ്റ് സ്ഥാപകൻ ഡോ.രാജ് കുമാർ പറഞ്ഞു.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!