KETTIYOOR
മാനന്തവാടി -മട്ടന്നൂർ നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു

കൊട്ടിയൂർ: മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം നാല് വരിപ്പാതയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇഴഞ്ഞു നീങ്ങുന്നു. പ്രതിസന്ധിയിലായി വ്യാപാരികളും നാട്ടുകാരും.
ഏകദേശം ഒരു വർഷം മുമ്പാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചത്. എന്നാൽ പിന്നീട് പല നടപടികളും ഇഴഞ്ഞു നീങ്ങുന്നതാണ് കണ്ടത്. ഇതിനിടയിലാണ് നാല് വരിപ്പാതക്കായി സ്ഥലം ഏറ്റെടുക്കേണ്ടവരുടെ സർവേ നമ്പറുകൾ രേഖപ്പെടുത്തിയതിൽ വ്യാപക പൊരുത്തക്കേടുണ്ടെന്ന് പരാതി ഉയർന്നത്.
കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ച റിപ്പോർട്ടിലാണ് തെറ്റുകളുള്ളത്. നാല് വരിപ്പാതക്കായി അമ്പായത്തോട് മുതൽ സ്ഥലം വിട്ടുനൽകുന്നവരുടെ സർവേ നമ്പറുകൾ തെറ്റിയാണ് കേരള റോഡ് ഫണ്ട് ബോർഡ് റവന്യൂ ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. റവന്യൂ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് തെറ്റുകൾ കണ്ടെത്തിയത്.
തെറ്റുകൾ തിരുത്തി പുതിയ റിപ്പോർട്ട് കേരള റോഡ് ഫണ്ട് ബോർഡ് സമർപ്പിച്ചതിനു ശേഷമായിരിക്കും ഇനി സംയുക്ത പരിശോധന നടത്തുക. സ്ഥലം ഉടമകളുടെ സർവേ നമ്പറും പരിശോധിച്ചതിന് ശേഷമേ സ്ഥലം ഏറ്റെടുക്കൽ നടപടികളും തുടരനാകൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം സ്ഥലം വിട്ടുനൽകേണ്ടി വരുന്നവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥലം വിൽക്കാനോ പുതിയ വീട് വെക്കാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.
അമ്പായത്തോട് മുതൽ മട്ടന്നൂർവരെ നിരവധി കുടുംബങ്ങളാണ് പുനരധിവാസം കാത്ത് കഴിയുന്നത്. സ്ഥലം ഏറ്റെടുക്കാൻ കാലതാമസം നേരിടുന്നതിനാൽ ഇത്തരക്കാർ വലിയ പ്രതിസന്ധിയിലാണ്. വ്യാപാരികളും സമാന ആശങ്കയാണ് നേരിടുന്നത്.
എന്നാൽ, മാനന്തവാടി മട്ടന്നൂർ നാല് വരിപ്പാതയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി കേരള റോഡ് ഫണ്ട് ബോർഡ് സ്ഥാപിച്ച അതിർത്തിക്കല്ലുകൾ പലതും അപ്രത്യക്ഷമായിട്ടുണ്ട്.
കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിലാണ് അതിർത്തിക്കല്ലുകൾ പിഴുതുമാറ്റിയിരിക്കുന്നത്.
പുതിയ വ്യാപര സ്ഥാപനങ്ങളും പുതിയ വീടുകളടക്കം നിർമിക്കാൻ വേണ്ടി അതിർത്തിക്കല്ലുകൾ പിഴുത് മാറ്റിയ നിലയിലാണ്. അതിർത്തിക്കല്ലുകൾ പിഴുതുമാറ്റിയ സംഭവം കേരള റോഡ് ഫണ്ട് ബോർഡ് വളരെ ഗൗരവത്തിലാണ് കാണുന്നത്.
സർക്കാറിന്റെ ഭാഗത്തു നിന്ന് നാല് വരി പ്പാത സംബന്ധിച്ച് വേഗത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നും പുനരധിവാസ പാക്കേജ് ഏർപ്പെടുത്തണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
KETTIYOOR
കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി


പാൽച്ചുരം: കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.
Breaking News
കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു


കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്ഷകന് മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന് (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്. സംസ്ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.
KETTIYOOR
കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ


കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്