Connect with us

Kerala

കെ-സ്മാർട്ട്; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ; പുതുതുടക്കം കുറിച്ച് കേരളം; സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

Published

on

Share our post

സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്ന പുത്തൻ പദ്ധതിയാണ് കെ-സ്മാർട്ട്. എങ്ങനെയാണ് കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത്? എങ്ങനെയാണ് സേവനങ്ങൾ ലഭ്യമാകുക. അക്കാര്യങ്ങളിലേക്ക്.

https://ksmart.lsgkerala.gov.in/ui/web-portal ആണ് കെ-സ്മാർട്ടിന്റെ വെബ്സൈറ്റ്. ഹോംപേജിന്റെ മുകളിൽ ഇടത് ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ ചെയ്യാം. ആധാർ കാർഡ് നമ്പർ നൽകിയാൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ ഒടിപി കിട്ടും.ഒടിപി ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ആധാർ കാർഡിലെ പേര് തെളിഞ്ഞു വരും. രജിസ്ട്രേഷൻ പൂർണ്ണം. പിന്നാലെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്ന സ്ക്രീൻ തെളിയും. ഒരു വട്ടം കൂടി നമ്പർ അടിച്ചു നൽകണം, വീണ്ടും ഒടിപി വെരിഫൈ ചെയ്ത് വാട്സാപ്പ് നമ്പറും ഇമെയിൽ ഐഡിയും നൽകിക്കഴിഞ്ഞാൽ കെ സ്മാർട്ട് ഉപയോഗിക്കാം.

മൈ അപ്ലിക്കേഷൻസ് എന്ന ടാബിൽ ക്ലിക് ചെയ്താൽ ഇത് വരെ നൽകിയ അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും അറിയാം. പുത്തൻ അപേക്ഷ സമർപ്പിക്കാൻ മുകളിൽ അപ്ലൈ എന്നൊരു ടാബ് ഉണ്ട്. സിവിൽ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ജനന, മരണ, വിവാഹ സർട്ടിഫിക്കേറ്റുകളുടെ രജിസ്ട്രേഷനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. തൊട്ട് താഴെ പ്രൊപ്പർട്ടി ടാക്സ്, ബിൽഡിംഗ് പെർമിറ്റ് എന്നീ ഓപ്ഷനുകൾ. ഇപ്പോൾ സേവനം മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മാത്രമാണ്. പഞ്ചായത്തുകൾ കെ- സ്മാർട്ടാവാൻ ഏപ്രിൽ വരെ കാത്തിരിക്കണം.

KSMART – LOCAL SELF GOVERNMENT എന്ന പേരിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് എത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഐകെഎമ്മിന്റെ 100 അംഗ സംഘം120 ദിവസം കൊണ്ട് ആപ്പ് നിർമ്മാണം പൂർത്തിയാക്കിയെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!