Connect with us

Kerala

മുത്തങ്ങയിലേക്ക് സഞ്ചാരി പ്രവാഹം; വൈല്‍ഡ്‌ലൈഫ് സഫാരിക്ക് എത്തുന്നത് വിദേശികള്‍ ഉള്‍പ്പടെ

Published

on

Share our post

അവധിക്കാലത്ത് കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് പതിവ്. ഗുണ്ടല്‍പേട്ട വഴി ജില്ലയുടെ വിവിധയിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ ബത്തേരി പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് പോകുന്നവരും ബത്തേരി വഴി തിരഞ്ഞെടുക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.

സഞ്ചാരികളെത്തുന്നത് വൈല്‍ഡ് ലൈഫ് സഫാരിക്ക്

മുത്തങ്ങയില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് കഴിഞ്ഞദിവസങ്ങളിലനുഭവപ്പെട്ടത്. വനംവകുപ്പ് നടത്തുന്ന വൈല്‍ഡ് സഫാരി ആസ്വദിക്കുന്നതിനാണ് വലിയതോതില്‍ സന്ദര്‍ശകരെത്തുന്നത്. വിദേശികളടക്കമുള്ള സഞ്ചാരികളാണ് മുത്തങ്ങയില്‍ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ദിവസവുമെത്തുന്നത്. വയനാട് വന്യജീവിസങ്കേതത്തിലൂടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സഫാരിയാണ് വനംവകുപ്പ് നടത്തുന്നത്.

മുത്തങ്ങയിൽ വനംവകുപ്പിന്റെ വൈൽഡ് സഫാരിക്കായെത്തിയ സഞ്ചാരികൾ
നാല് മിനി ബസുകളിലും ജീപ്പുകളിലുമായാണ് സഫാരി. ക്രിസ്മസ് മുതല്‍ ദിവസേന എഴുനൂറോളം സഞ്ചാരികളാണ് മുത്തങ്ങയിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ടുമാണ് സഫാരിയുള്ളത്. വന്യമൃഗങ്ങളെ കണ്ട് കാനനയാത്ര ആസ്വദിക്കുകയെന്നതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യം. മാനും കാട്ടാനയുമടക്കമുള്ളവയെ കാണാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് പുലിയെയും കടുവയെയും ഇവിടെ കാണുന്നത്.

300 രൂപയാണ് ഒരാള്‍ക്ക് പ്രവേശനനിരക്ക്. കുട്ടികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് പ്രവേശനനിരക്ക്. കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലായുമെത്തുന്നത്. മൈസൂരു, ബെംഗളൂരു പട്ടണങ്ങളില്‍ നിന്നുള്ളവരാണിവര്‍. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബത്തേരിയിലെ ജൈനക്ഷേത്രമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ബത്തേരിയില്‍ ഗതാഗതക്കുരുക്ക്

കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ബത്തേരി പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്ന കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികള്‍ ഭൂരിഭാഗവും ബത്തേരി വഴിയാണ് കടന്നുപോകുന്നത്. ബത്തേരിക്ക് സമീപമുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഇവരില്‍ കൂടുലാളുകളും താമസിക്കാനായി തിരഞ്ഞെടുക്കുന്നത്.

സഞ്ചാരികളുടെ എണ്ണം കൂടിയതോടെ വൈകുന്നേരത്തോടടുക്കുമ്പോള്‍ അവധിക്കാലദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് ബത്തേരിയിലനുഭവപ്പെടുന്നത്. ശനിയും ഞായറും ഈ തിരക്ക് കൂടാനാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കുന്നതിനായി തദ്ദേശഭരണസംവിധാനവും പോലീസും ടൗണില്‍ അവധിദിവസങ്ങളില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.


Share our post

Kerala

തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ​ ക്രിയ

Published

on

Share our post

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.


Share our post
Continue Reading

Kerala

ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.


Share our post
Continue Reading

Kerala

ചേരയെ കൊന്നാൽ മൂന്നുവർഷംവരെ തടവ് ശിക്ഷ; ഉൾപ്പെടുന്നത് ഒന്നാം ഷെഡ്യൂളിൽ

Published

on

Share our post

കൊല്ലം: ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റം. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല്‌ ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പമുണ്ട്. ഇവയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാതെ, ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. ചേരയെ കൊന്നതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല.

എന്നാൽ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികൾ, വാവൽ, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാൽ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളിൽപ്പെടുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോൾ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാൽ മൂന്നുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.തേനീച്ച, കടന്നൽ എന്നിവയെ സംസ്ഥാന സർക്കാർ 2024-ൽ വന്യജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന നടപടികൾ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!