Connect with us

Kerala

നിയമം മാറുന്നു; വൈദ്യുത ലൈൻ വലിക്കാൻ ഇനി ഭൂവുടമയുടെ അനുമതി വേണം

Published

on

Share our post

ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്‌ട് നിലവില്‍ വന്നതോടെ വൈദ്യുത ലൈനുകള്‍ വലിക്കാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതി ഒപ്പുവച്ചത്.

1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട്, 1933 ലെ ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫ് ആക്‌ട് എന്നിവ പ്രകാരം ഒരു സ്ഥലത്തുകൂടി വൈദ്യുത ലൈൻ വലിക്കുന്നതിന് ഭൂവുടമയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും ജില്ലാ കളക്‌ടറുടെയോ അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിന്‍റെയോ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എതിര്‍പ്പ് മറികടന്ന് ലൈൻ വലിക്കാനാകുമായിരുന്നു. ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് വൈദ്യുത ലൈനുകളുടെ കാര്യത്തില്‍ കര്‍ഷകരുടെ എതിര്‍പ്പ് മറികടക്കുന്നതിനായി ഈ അധികാരമാണ് കളക്‌ടര്‍മാര്‍ എടുത്തുപയോഗിച്ചിരുന്നത്.

കൃഷിയിടങ്ങള്‍ക്കു നടുവിലൂടെ ഉഡുപ്പി-കരിന്തളം വൈദ്യുതലൈൻ വലിക്കുന്നതിനെതിരായി കര്‍ഷക രക്ഷാസമിതിയുടെ നേതൃത്വത്തില്‍ സംഘടിത പ്രതിരോധമുണ്ടായപ്പോള്‍ കളക്‌ടര്‍ നേരിട്ട് സ്ഥലത്തെത്തി ഉത്തരവ് നല്കുകയും പോലീസിനെയടക്കം ഉപയോഗിച്ച്‌ ബലപ്രയോഗത്തിലൂടെ കര്‍ഷകരെ മാറ്റി കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാര്‍ക്കെതിരായി പ്രയോഗിച്ച നിയമം തന്നെയാണ് ഇത്രയും കാലം കര്‍ഷകര്‍ക്കെതിരായി ഉപയോഗിച്ചിരുന്നത്.

പുതിയ നിയമപ്രകാരം സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ വൈദ്യുതലൈൻ വലിക്കണമെങ്കില്‍ സ്ഥലമുടമയുടെ കൃത്യമായ അനുമതി വേണ്ടിവരും. മതിയായ നഷ്ടപരിഹാരം നല്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തര്‍ക്കം പരിഹരിച്ചതിനുശേഷം മാത്രമേ ലൈൻ വലിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

ടവറുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ഈ അനുമതി വേണ്ടിവരും. ചുരുക്കത്തില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയുടെ കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ എടുത്തുകളഞ്ഞ അധികാരം തിരിച്ചുകിട്ടിയിരിക്കുകയാണ്. പുതിയ നിയമം നിലവില്‍ വന്നതോടെ ഇനി ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് ലൈൻ കടന്നുപോകുന്ന ഇടങ്ങളിലും ഭൂവുടമകളുടെ അനുമതിയില്ലാതെ ലൈൻ വലിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യാനാകും.

നിയമലംഘനത്തിന്‍റെ പേരില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്കേണ്ടിവുന്ന സാഹചര്യവും ഉണ്ടാകാം. പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷക രക്ഷാസമിതി ചെയര്‍മാനും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടിവരികയാണെന്നും അദ്ദേഹം അറിയിച്ചു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!