PERAVOOR
സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് പേരാവൂരിൽ കുന്നിടിക്കലും വയൽ നികത്തലും തകൃതി

പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമാവുന്നു. ത്രിതല പഞ്ചായത്തുകൾ നൽകുന്ന അനുമതിയുടെ നൂറിരട്ടി വരെ മണ്ണിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ചെറുവിരലനക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പരാതി.
2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം , പ്ലിന്ത് ഏരിയ മൂവായിരം അടി വരെ വിസ്തീർണമുള്ള വീടുകളുടെ തറ നിർമിക്കുമ്പോൾ ലഭിക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കാമെന്നാണുള്ളത്. ഇതിന് മുകളിലുള്ള മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധവുമാണ്. എന്നാൽ, പഞ്ചായത്തുകൾ നൽകുന്ന ഇത്തരം അനുമതിയുടെ മറവിൽ പേരാവൂർ, കോളയാട്, കൊട്ടിയൂർ, കണിച്ചാർ, കേളകം, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഉത്തരവ് ദുരുപയോഗം ചെയ്ത് വലിയ കുന്നുകൾ വ്യാപകമായി ഇടിക്കുകയാണ്. ഇതിനെതിരെ പോലീസിലോ മറ്റോ പരാതിപ്പെട്ടാൽ പഞ്ചായത്ത് സെക്രട്ടറി നല്കിയ മൂവ്‌മെന്റ് പെർമിറ്റ് കാണിച്ച് പ്രകൃതി ചൂഷകർ രക്ഷപ്പെടുകയുമാണ്. മണ്ണ് വില്പനക്ക് വ്യാപകമായി മലയോരത്ത് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിട നിർമാണത്തിനായി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിസ്റ്റ് പാസ് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കെട്ടിട നിർമാണാനുമതിയും ഭൂവികസന അനുമതിയും ആവശ്യമാണ്. നിരപ്പാക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ആയതിന് എടുക്കേണ്ട മണ്ണിന്റെ അളവുമുൾപ്പെടുത്തിയുള്ള ബിൽഡിംഗ് പ്ലാൻ കൂടി അപേക്ഷക്കൊപ്പം നല്കണം. ഭൂവികസന അനുമതി നല്കാൻ സ്ഥല പരിശോധന നടത്തി മണ്ണ് നീക്കം ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തുകയും മണ്ണ് നീക്കം ചെയ്ത ശേഷം വീണ്ടും സ്ഥല പരിശോധന നടത്തിയും മാത്രമേ പഞ്ചായത്ത് സെക്രട്ടറിമാർ ബിൽഡിംഗ് പെർമിറ്റ് നല്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ആവശ്യമായ രേഖകൾ രണ്ടും ഒരുമിച്ച് ലഭിക്കുന്നില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയത്.
നിശ്ചിത ഘനയടി മണ്ണിടിക്കുന്നതിനും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയതോടെ മണ്ണ് മാഫിയകൾ മലയോരത്തെ കുന്നുകൾ വ്യാപകമായി ഇടിച്ചു നിരത്തുകയും ചതുപ്പ് സ്ഥലങ്ങൾ നികത്തുകയും ചെയ്യുകയാണ്. തുടർച്ചയായ അവധി ദിനങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും അനധികൃത മണ്ണിടിക്കൽ കൂടുതലാണ്. അനുവദിച്ചതിലും എത്രയോ മടങ്ങ് കൂടുതൽ മണ്ണിടിച്ചാലും അതിന്റെ അളവ് നിജപ്പെടുത്താനോ കേസെടുക്കാനോ പോലീസിന് സാധിക്കുന്നുമില്ല.
പഞ്ചായത്തനുമതിയുടെ ബലത്തിൽ കുന്നിടിച്ച മണ്ണ് വ്യക്തികൾ എവിടെ നിക്ഷേപിക്കുന്നുവെന്നതിന് സ്ഥലമുടമയുടെ അനുമതിയും അത് പരിശോധിച്ച് വയലുകളോ പരിസ്ഥിതി ലോല പ്രദേശമൊ തണ്ണീർതടങ്ങളോ ചതുപ്പോ അല്ലെന്ന് പരിശോധിച്ച് അവിടെ നിക്ഷേപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയും ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ല. പത്ത് ലോഡിന് മുകളിൽ മണ്ണ് പുറത്തേക്ക് കൊണ്ടുപേകേണ്ടതുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാനേജ്‌മെന്റ് കമ്മറ്റിയുടെ കൂടി പരിശോധനയും അനുമതിയും കൂടി നിർബന്ധമാക്കിയാൽ അനധികൃത കുന്നിടിക്കലും ചതുപ്പ് നികത്തലും തടയാനാവും.
വേനലിൽ കടുത്ത കുടിവെള്ള ക്ഷാമമനുഭവപ്പെടുന്ന മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ശബ്ദമുയർത്താൻ പ്രകൃതി സംരക്ഷണ സംഘടനകളോ യുവജന സംഘടനകളോ തയ്യാറാവുന്നില്ല. വേനലിൽ കടുത്ത കുടിവെള്ളക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനില്‌ക്കെയാണ് ജലസ്രോതസുകൾ നശിപ്പിച്ച് കുന്നിടിക്കലും ചതുപ്പ് നികത്തലും നിർബാധം തുടരുന്നത്.
Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.
യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്