Kerala
റോഡില്‍ നിയമംലംഘിച്ചു; 1100 പേരെ പാഠം പഠിപ്പിച്ചും, ‘പണി’യെടുപ്പിച്ചും മോട്ടോര്‍വാഹന വകുപ്പ്

റോഡില്‍ നിയമലംഘനങ്ങളെ നിസ്സാരമായി കാണാറുണ്ടോ. പിഴയടച്ചുമാത്രം രക്ഷപ്പെടാവുന്നത്ര നിസ്സാരമല്ല നിയമലംഘനങ്ങള്‍. അത്തരക്കാരെ ‘പാഠം’ പഠിപ്പിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനങ്ങള്‍ നടത്തിയവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) മുഖാന്തരം നിര്‍ബന്ധിത പരിശീലനക്ലാസിന് വിധേയരാക്കിയാണ് വകുപ്പ് പാഠം പഠിപ്പിക്കുന്നത്.
വെറും ക്ലാസ് മാത്രമല്ല, ഗുരുതര നിയമലംഘനം നടത്തിയവരെ അഞ്ചുദിവസത്തെ സാമൂഹികസേവനത്തിനും മോട്ടോര്‍വാഹനവകുപ്പ് വിധേയരാക്കുന്നുണ്ട്. എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ഡി.ടി.ആറില്‍ 2023-ല്‍ ഇതുവരെ 1,100 പേര്‍ക്കാണ് ശിക്ഷാനടപടിയെന്നനിലയില്‍ പരിശീലനക്ലാസ് നല്‍കിയത്. 2019-ല്‍ ഈ നിയമം നിലവില്‍വന്നെങ്കിലും ഈ വര്‍ഷം മുതലാണ് സമഗ്രമായി നടപ്പാക്കുന്നത്. 22 പേരാണ് ഡ്രൈവിങ് പഠിപ്പിക്കാന്‍ എടപ്പാളിലുള്ളത്. ഇതിനുപുറമെ, ആലുവ മുട്ടം, കറുകുറ്റി എന്നിവിടങ്ങളിലും പരിശീലനക്ലാസുകളുണ്ട്.
കാണണം, അപകടത്തില്‍പ്പെട്ടവരെ
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരെയുള്‍പ്പെടെ സന്ദര്‍ശിക്കലാണ് നിയമലംഘനം നടത്തിയവര്‍ക്കുള്ള ഒരു പാഠം. എന്‍.ജി.ഒ. സംഘടനകളുടെ പ്രവര്‍ത്തകരുടെ കൂടെ വീടുകള്‍ സന്ദര്‍ശിച്ച് പരിക്കേറ്റവരുടെ ഇപ്പോഴത്തെ സ്ഥിതികാണണം. ഒപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ സേവനവുംചെയ്യണം. ഈ സേവനം നിര്‍ബന്ധമല്ലെങ്കിലും പരിക്കേറ്റവരുടെ അവസ്ഥ കാണുമ്പോള്‍ പലരും സേവനങ്ങള്‍ക്ക് സന്നദ്ധരാകുന്നുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
ഇതിനൊക്കെ പാഠം പഠിക്കും
മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വണ്ടിയോടിച്ചവര്‍, മദ്യപിച്ച് വാഹനമോടിച്ചവരും അപകടമുണ്ടാക്കിയവരും, അപകടകരമായ ഡ്രൈവിങ്, ബസുകളില്‍ വിദ്യാര്‍ഥികളോടുള്‍പ്പെടെ മോശം പെരുമാറ്റം തുടങ്ങിയവയ്‌ക്കെല്ലാം മൂന്നുദിവസത്തെ ക്ലാസും അഞ്ചുദിവസത്തെ സാമൂഹികസേവനവും ചെയ്യേണ്ടിവരും. മോട്ടോര്‍വാഹനവകുപ്പോ പോലീസോ റോഡില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ഒരുദിവസത്തെ ക്ലാസാണ് നല്‍കുന്നത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്