Connect with us

Kerala

റോഡില്‍ നിയമംലംഘിച്ചു; 1100 പേരെ പാഠം പഠിപ്പിച്ചും, ‘പണി’യെടുപ്പിച്ചും മോട്ടോര്‍വാഹന വകുപ്പ്

Published

on

Share our post

റോഡില്‍ നിയമലംഘനങ്ങളെ നിസ്സാരമായി കാണാറുണ്ടോ. പിഴയടച്ചുമാത്രം രക്ഷപ്പെടാവുന്നത്ര നിസ്സാരമല്ല നിയമലംഘനങ്ങള്‍. അത്തരക്കാരെ ‘പാഠം’ പഠിപ്പിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനങ്ങള്‍ നടത്തിയവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) മുഖാന്തരം നിര്‍ബന്ധിത പരിശീലനക്ലാസിന് വിധേയരാക്കിയാണ് വകുപ്പ് പാഠം പഠിപ്പിക്കുന്നത്.

വെറും ക്ലാസ് മാത്രമല്ല, ഗുരുതര നിയമലംഘനം നടത്തിയവരെ അഞ്ചുദിവസത്തെ സാമൂഹികസേവനത്തിനും മോട്ടോര്‍വാഹനവകുപ്പ് വിധേയരാക്കുന്നുണ്ട്. എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ഡി.ടി.ആറില്‍ 2023-ല്‍ ഇതുവരെ 1,100 പേര്‍ക്കാണ് ശിക്ഷാനടപടിയെന്നനിലയില്‍ പരിശീലനക്ലാസ് നല്‍കിയത്. 2019-ല്‍ ഈ നിയമം നിലവില്‍വന്നെങ്കിലും ഈ വര്‍ഷം മുതലാണ് സമഗ്രമായി നടപ്പാക്കുന്നത്. 22 പേരാണ് ഡ്രൈവിങ് പഠിപ്പിക്കാന്‍ എടപ്പാളിലുള്ളത്. ഇതിനുപുറമെ, ആലുവ മുട്ടം, കറുകുറ്റി എന്നിവിടങ്ങളിലും പരിശീലനക്ലാസുകളുണ്ട്.

കാണണം, അപകടത്തില്‍പ്പെട്ടവരെ

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരെയുള്‍പ്പെടെ സന്ദര്‍ശിക്കലാണ് നിയമലംഘനം നടത്തിയവര്‍ക്കുള്ള ഒരു പാഠം. എന്‍.ജി.ഒ. സംഘടനകളുടെ പ്രവര്‍ത്തകരുടെ കൂടെ വീടുകള്‍ സന്ദര്‍ശിച്ച് പരിക്കേറ്റവരുടെ ഇപ്പോഴത്തെ സ്ഥിതികാണണം. ഒപ്പം സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ സേവനവുംചെയ്യണം. ഈ സേവനം നിര്‍ബന്ധമല്ലെങ്കിലും പരിക്കേറ്റവരുടെ അവസ്ഥ കാണുമ്പോള്‍ പലരും സേവനങ്ങള്‍ക്ക് സന്നദ്ധരാകുന്നുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

ഇതിനൊക്കെ പാഠം പഠിക്കും

മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വണ്ടിയോടിച്ചവര്‍, മദ്യപിച്ച് വാഹനമോടിച്ചവരും അപകടമുണ്ടാക്കിയവരും, അപകടകരമായ ഡ്രൈവിങ്, ബസുകളില്‍ വിദ്യാര്‍ഥികളോടുള്‍പ്പെടെ മോശം പെരുമാറ്റം തുടങ്ങിയവയ്‌ക്കെല്ലാം മൂന്നുദിവസത്തെ ക്ലാസും അഞ്ചുദിവസത്തെ സാമൂഹികസേവനവും ചെയ്യേണ്ടിവരും. മോട്ടോര്‍വാഹനവകുപ്പോ പോലീസോ റോഡില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ഒരുദിവസത്തെ ക്ലാസാണ് നല്‍കുന്നത്.


Share our post

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Kerala

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Published

on

Share our post

വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Published

on

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Continue Reading

Trending

error: Content is protected !!