Connect with us

Kerala

പഠനം പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കൊല്ലം പരീക്ഷയില്ല; ആശങ്കയോടെ എം.ബി.ബി.എസ്. വിദ്യാർഥികൾ

Published

on

Share our post

തിരുവനന്തപുരം: എം.ബി.ബി.എസ്. മൂന്നാം വർഷം പഠനവും മോഡൽ പരീക്ഷയും പൂർത്തിയാക്കിയ വിഷയങ്ങൾക്ക് ഇക്കുറി പരീക്ഷയില്ലെന്ന് ആരോഗ്യ സർവകലാശാല. ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് അടുത്ത വർഷത്തെ പേപ്പറുകൾക്കൊപ്പം നടത്താൻ സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്.

2020 ബാച്ച് വിദ്യാർഥികളാണ് ഇതോടെ ആശങ്കയിലായത്. അടുത്തവർഷം കൂടുതൽ പേപ്പറുകൾ പഠിക്കാനുണ്ടായിരിക്കെ രണ്ട് വിഷയങ്ങൾകൂടി വീണ്ടും പഠിക്കേണ്ടിവരുന്നുവെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. ഇത് വിദ്യാർഥികളിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നതായി രക്ഷിതാക്കളും പറയുന്നു.

അതേസമയം എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് അവസാനവർഷം നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള നെക്‌സ്റ്റ്‌ പരീക്ഷയ്ക്ക്‌ ഇ.എൻ.ടി., ഒഫ്താൽമോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് മൂന്നാം വർഷ പരീക്ഷയിൽ നിന്ന് ഈ വിഷയങ്ങൾ ഒഴിവാക്കിയതെന്ന് ആരോഗ്യ സർവകലാശാലാ അധികൃതർ പറഞ്ഞു. ഇക്കൊല്ലം ഈ വിഷയങ്ങൾക്ക് പരീക്ഷ എഴുതേണ്ടിവന്നാൽ നെക്‌സ്റ്റ്‌ പരീക്ഷയ്ക്ക്‌ വിദ്യാർഥികൾ ഇതേ വിഷയം വീണ്ടും എഴുതേണ്ടിവരും. അതൊഴിവാക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.


Share our post

Kerala

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം; അവസരം നെസ്റ്റ് വഴി

Published

on

Share our post

പ്ലസ് ടു കഴിഞ്ഞ് അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അവസരമൊരുക്കുന്നു. കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ – www.niser.ac.in); യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം.- ഡി.എ.ഇ. സി.ഇ.ബി.എസ്. -www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ നെസ്റ്റ് 2025 വഴി അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം. എസ്‌സി. കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.

നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്.

രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. സഹവാസ രീതിയിൽ, സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന പ്രോഗ്രാമുകൾക്ക്, ഗവേഷണ താത്‌പര്യം വിദ്യാർഥികളിൽ മുൻകൂട്ടി രൂപപ്പെടുത്താൻ സഹായകരമായ പാഠ്യപദ്ധതിയാണുള്ളത്. നൈസറിൽ 200-ഉം, യു.എം.-ഡി.എ.ഇ. സി.ഇ.ബി.എസിൽ 57-ഉം സീറ്റ് ലഭ്യമാണ്.

സ്കോളർഷിപ്പ്/ഗ്രാന്റ്

കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാൻറ് ആയും ലഭിക്കും. ഇൻസ്പയർ – ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്കോളർഷിപ്പ് ലഭിക്കും. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി, രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന, മികവു തെളിയിക്കുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.

യോഗ്യത

െറഗുലർ രീതിയിൽ സയൻസ് സ്ട്രീമിൽ പ്ലസ് വൺ, പ്ലസ്ടു പഠിച്ച്, മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 2023-ലോ 2024-ലോ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, പ്ലസ് ടു അന്തിമ പരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. നെസ്റ്റ് 2025 അഭിമുഖീകരിക്കുന്നതിനോ അതുവഴിയുള്ള പ്രവേശനത്തിനോ പ്രായപരിധി ഇല്ല.

പരീക്ഷാഘടന

നെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ജൂൺ 22-ന് നടത്തും. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്‌ഷനുകളിലായി, ഈ വിഷയങ്ങളിൽ ഓരോന്നിൽനിന്നും മൂന്നുമാർക്ക് വീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ഒരു വിഷയത്തിലെ പരമാവധി മാർക്ക് 60.പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്നു സെക്‌ഷനുകളുടെ സ്കോർ പരിഗണിച്ചായിരിക്കും മെറിറ്റ് പട്ടിക തയ്യാറാക്കുക.

അതിനാൽ മൂന്നു വിഷയങ്ങളിലെ ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകണം. താത്‌പര്യമുള്ള പക്ഷം നാല് സെക്ഷനുകളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. നാലു വിഷയങ്ങളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ, കൂടുതൽ മാർക്കു നേടുന്ന മൂന്നു വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, പ്രോെസ്പക്ടസ് വ്യവസ്ഥകൾ പ്രകാരമായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അപേക്ഷ

www.nestexam.in വഴി മേയ് ഒൻപതിന് രാത്രി 11.45 വരെ നൽകാം. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 700 രൂപയാണ് അപേക്ഷാഫീസ്. ജനറൽ/ഒ.ബി.സി. ആൺകുട്ടികൾക്ക്, അപേക്ഷാഫീസ് 1400 രൂപയാണ്. ഓൺലൈനായി അടയ്ക്കാം.


Share our post
Continue Reading

Kerala

ഫയലുകൾ തീര്‍പ്പാക്കിയില്ല, അച്ചടക്കനടപടി നേരിടേണ്ടവർ വിരമിച്ചുപോയി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

Published

on

Share our post

കോഴിക്കോട്: സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയുടെ ഫയലുകൾ പിടിച്ചുവെച്ച സംഭവത്തിൽ കളക്ടറേറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.സീക്രട്ട് വിഭാഗത്തിലെ ക്ളാർക്കുമാരായിരുന്ന പി.പി. രജിലേഷ്, പി. ജസി എന്നിവരെയാണ് റവന്യുവകുപ്പ് സസ്പെൻഡുചെയ്തത്. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും അയച്ചുകൊടുക്കുന്ന ഫയലുകളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്‌ഷൻ ഒരു തുടർനപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് അച്ചടക്കനടപടിക്ക് ശുപാർശചെയ്യപ്പെട്ടവർ വിരമിച്ചുപോയതായും പറയുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിന്റെ പരിശോധനയിലാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്. ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച കേസിലെ വില്ലേജ് ഓഫീസർ സദാശിവനെതിരായ അന്വേഷണറിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വനംവകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർചെയ്യുകയോ ചെയ്യാതെ വീഴ്ചവരുത്തിയെന്നാണ് രജിലേഷിനെതിരേയുള്ള ഒരു കണ്ടെത്തൽ.2023-ൽ സ്ഥലംമാറിപ്പോവുമ്പോൾ പെൻഡിങ് ഫയലുകളുടെ പട്ടിക, രജിസ്റ്റർ എന്നിവ പുതിയക്ലാർക്കിന് കൈമാറിയില്ല.2017 മുതൽ 2023 വരെയുള്ള 617 ഫയലുകളാണ് തീർപ്പാക്കാതെ സെക്‌ഷനിൽ കെട്ടിക്കിടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലമാണ് നടപടിക്ക് കാരണം. ജസി നിലവിൽ ചെലവൂർ വില്ലേജ് ഓഫീസറും രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്കുമാണ്.


Share our post
Continue Reading

Kerala

വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.

ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!