Connect with us

Kannur

ഹൈറിച്ചിനെതിരേ നടപടിക്ക് ഡി.ജി.പി.യുടെ ഉത്തരവ്

Published

on

Share our post

കണ്ണൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തര നടപടി സ്വീകരി ക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂർ റൂറൽ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മുൻ എം.എൽ.എ അനിൽ അക്കരെ നൽകിയ പരാതിയിലാണ് നടപടി.

എച്ച്‌.ആർ ഒ.ടി.ടി, എച്ച്‌.ആർ ക്രിപ്റ്റോ കറൻസി, വിദേശത്തേക്ക് ഫണ്ട് കടത്തൽ തുടങ്ങിയ പരാതിക ളിലാണ് നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ്. ജി.എസ്‌.ടി സംബന്ധിച്ച പ്രശ്‌നങ്ങൾ അവസാനിക്കു കയാണെന്നും ചൊവ്വാഴ്‌ച രണ്ടരയോടെ ഹൈക്കോടതിയിൽനിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കൾ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്.

മണിചെയിൻ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവർത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേ ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ബഡ്‌സ് ആക്‌ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരിൽ ആക്‌സിസ് ബാങ്കി ലുള്ള ആറ് അക്കൗണ്ടുകളും, എച്ച്‌.ഡി.എഫ്‌.സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐ.ഡി.എഫ്.സി.യിലെ മൂന്ന് അക്കണ്ടുകളുമുൾപ്പെടെ 37 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

ഇവരുടെ സ്ഥാവരജംഗമ വസ്‌തുക്കളുടെ കണക്കെടുപ്പ് പൂർത്തീകരിച്ച് റിപ്പോർട്ടും നൽകി. ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ നൽകിയ ഉത്തരവിനെ തുടർന്നാണ് ബഡ്സ് ആ ക്ടിലെ പ്രൊവിഷണൽ അറ്റാച്ച്‌മെൻ്റ് ഓർഡർ വഴി കളക്‌ടർ നടപടി സ്വീകരിച്ചത്.

ജി.എസ്.ടി ഇന്റലിജൻസും, സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും കുരുക്ക് മുറുക്കിയതോടെ താഴേത്തട്ടിലുള്ളവരോട് നിരവധി നുണകൾ പറഞ്ഞ് സമയം ദീർഘിപ്പിക്കാനുള്ള ശ്രമമാണ് ഹൈറിച്ച് വക്താക്കൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് ചൊവ്വാഴ്‌ച കോടതിയിൽനിന്നും അനുകൂല ഉ ത്തരവുണ്ടാകുമെന്ന പ്രചാരണമുണ്ടായത്.

എന്നാൽ കോടതിയിൽ പരിഗണിച്ച കേസുകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ അക്കൂട്ടത്തിൽ ഹൈറിച്ചുണ്ടായിരുന്നില്ല. പിന്നീട് വന്നത് സർക്കുലറാണ്. 29ന് പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നുമാണ് സർക്കുലറിലുളളത്.

ഇതിനിടയിൽ കമ്പനിയിലേക്ക് നിക്ഷേപകരെ ചൂണ്ടയിട്ടു പിടിച്ചിരുന്ന പല പ്രമുഖരും ഒളിവിൽ പോ യിരിക്കുകയാണ്. വീട്ടുമുറ്റത്ത് ആഡംബരമായി പ്രദർശിപ്പിച്ചിരുന്ന വാഹനങ്ങളും ഒളിപ്പിച്ചിരിക്കുന്നു. മേലാളന്മാർ പറയുന്നതുകേട്ട് സോഷ്യൽ മീഡിയകളിൽ ഹൈറിച്ചിൻ്റെ അപദാനങ്ങൾ പാടുന്നവരും ബഡ്‌സ് ആക്‌ട് പ്രകാരം കേസിൽ പ്രതികളാകുമെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ ഇവയെല്ലാം ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!