Connect with us

Kerala

പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസർമാർ

Published

on

Share our post

ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ. ഇവർക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസർമാർ എത്തിയത്.

ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് കൗൺസലിങ്ങും ചികിത്സയും നൽകിയതോടെ അമ്മക്ക് ആ മകനെ തിരിച്ചുകിട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയും മകനും മാത്രമല്ല ഈ വനിത പൊലീസ് ഉദ്യോഗസ്ഥരും ഏറെ സന്തോഷത്തിലാണ്.

ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട പിങ്ക് ബീറ്റ് ഓഫിസർമാരായ മേലുകാവ് സ്റ്റേഷനിലെ എ.എസ്.ഐ. ഉഷ, ചിങ്ങവനം സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാൾ, കോട്ടയം വനിത സ്റ്റേഷനിലെ എസ്.സി.പി.ഒ മിനിമോൾ, വനിത സെല്ലിലെ സി.പി.ഒ അമ്പിളി എന്നിവരാണിവർ. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്നും മാനസിക പിന്തുണ നൽകിയും ബുള്ളറ്റിൽ രണ്ടുവർഷത്തിലേറെയായി വീടുകളിൽ ഇവരെത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്താത്ത പരാതികൾ കേട്ട് പരിഹാരം കണ്ടെത്തുകയും ആവശ്യമെങ്കിൽ കേസെടുപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്.

ലഹരിക്കടിപ്പെട്ട നിരവധി കുട്ടികളെ ഇവർക്കു തിരിച്ചുപിടിക്കാനായി. ഉപദേശങ്ങൾക്കപ്പുറം, അവർക്കൊപ്പവും ആളുണ്ടെന്ന് തോന്നിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഓഫിസർമാർ പറയുന്നു. യൂനിഫോമിലാണെങ്കിലും സ്ത്രീകളായതിനാൽ മടിയില്ലാതെ പരാതി പറയാനും അതു മനസ്സിലാക്കാനും ഇരുകൂട്ടർക്കും കഴിയും. മിക്കവാറും വിഷയങ്ങളിൽ ബോധവത്കരണം കൊണ്ടും താക്കീതുകൊണ്ടും പ്രശ്നം തീരും. അല്ലാത്തിടങ്ങളിലാണ് കേസെടുക്കേണ്ടി വരുന്നത്. ദിവസം 12 വീടുകൾ സന്ദർശിക്കും. അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സംസാരിച്ചും വീടുകളിലെ വിവരങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസുകളെടുക്കുകയും കുട്ടികൾക്ക് കൗൺസലിങ് നൽകുകയും ചെയ്യുന്നുണ്ട്. പിങ്ക് ബീറ്റ് ഓഫിസർമാർക്ക് കിട്ടുന്ന പരാതികൾ വനിത പൊലീസ് സ്റ്റേഷനിലേക്കും വനിത സെല്ലിലേക്കും കൈമാറും. നാല് ഓഫിസർമാരാണ് ജില്ലയിലുള്ളത്.

ഇവർക്കായി രണ്ട് ബുള്ളറ്റും അനുവദിച്ചിട്ടുണ്ട്. നാർകോട്ടിക് ഡിവൈ.എസ്.പി സി. ജോണിനു കീഴിലാണ് പ്രവർത്തനം. അഡീഷനൽ എസ്.പി ബി. സുഗതൻ പദ്ധതിയുടെ നോഡൽ ഓഫിസറും നാർകോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോൾ അസി. നോഡൽ ഓഫിസറുമാണ്. പിങ്ക് ബീറ്റ് ഓഫിസർമാരുടെ വീട് സന്ദർശനത്തിന്‍റെ ഭാഗമായി മൂന്ന് ഗാർഹിക പീഡനക്കേസും രണ്ട് പോക്സോ കേസും ഒരു സൈബർ കേസും എടുക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ പ്രശ്നങ്ങൾ പറയാനും മാനസിക പിന്തുണ നൽകാനും പിങ്ക് ബീറ്റ് ഓഫിസർക്ക് കഴിയുന്നുണ്ടെന്ന് അസി. നോഡൽ ഓഫിസർ മാത്യു പോൾ പറഞ്ഞു.


Share our post

Kerala

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;രണ്ടു പേര്‍ പിടിയിൽ

Published

on

Share our post

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി

Published

on

Share our post

ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ കവർച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്.ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയില്‍ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയില്‍ ജോലി ചെയ്തുവരികയാണ്.


Share our post
Continue Reading

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Trending

error: Content is protected !!