Kannur
പി.എസ്.സി കൂടുതൽ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നു

കണ്ണൂർ : പരീക്ഷകൾ സുതാര്യവും മൂല്യനിർണയം വേഗത്തിലുമാക്കാൻ സംസ്ഥാനത്ത് കൂടുതൽ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേരള പബ്ലിക് സർവിസ് കമീഷൻ ഒരുങ്ങുന്നു.
സെന്ററുകൾ ഇല്ലാത്ത ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സ്ഥലം കണ്ടെത്തിയും വാടകക്ക് പ്രവർത്തിക്കുന്ന തൃശൂർ, കാസർകോട് ജില്ലകളിൽ ഭൂമി സംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയും നിർമാണ
പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പ് പുറത്തുവന്ന തോടെയാണ് പരീക്ഷകൾ ഘട്ടംഘട്ടമായി ഓൺലൈനാക്കാൻ ശ്രമം തുടങ്ങിയത്. അന്ന് നാല് ഓൺലൈൻ സെൻ്ററുകൾ മാത്രമായിരുന്നു പി.എസ്.സിക്ക് ഉണ്ടായിരുന്നത്.
ഓൺലൈൻ പരീക്ഷ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 2019ൽ സർക്കാർ എൻജിനീയറിങ് കോളജുകൾക്ക് പുറമെ, സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ സൗകര്യങ്ങൾകൂടി പരീക്ഷക്ക് ഉപയോഗിക്കാൻ അന്നത്തെ കമീഷൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 40 ഓളം സെന്ററുകളിലായി 8500 പേർക്ക് വരെ ഒരേ സമയം പരീക്ഷ എഴുതാൻ പി.എസ്.സി സൗകര്യമൊരുക്കി.
പി.എസ്.സിയുടെ ആവശ്യാനുസരണം കമ്പ്യൂട്ടർ ലാബുകൾ വിട്ടുകൊടുക്കാൻ കോളേജുകൾ വിസമ്മതിച്ചതും കോളേജുകളിലെ കമ്പ്യൂട്ടറും ലാപ്ടോപ്പുകളും ഉപയോഗിച്ചുള്ള പരീക്ഷ നടത്തിപ്പ് തട്ടിപ്പിന് വഴിവെച്ചാക്കാമെന്ന കണ്ടെത്തലിനെ തുടർന്നും ഈ തീരുമാനത്തിൽനിന്ന് പി.എസ്.സി പിന്നോക്കം പോകുകയായിരുന്നു. നിലവിൽ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന വകുപ്പുതല പരീക്ഷകൾക്ക് മാത്രമാണ് പി.എസ്.സി എൻജിനീയറിങ് കോളേജുകളെ ആശ്രയിക്കുന്നത്.
കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലൊഴികെ പി.എസ്.സിക്ക് സ്വന്തമായും വാടകക്കും സെന്ററുകളുണ്ട്. ഇവിടങ്ങളിൽ പരമാവധി 5000ത്തിൽ താഴെ ഉദ്യോഗാർഥികളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കൂ. ആരോഗ്യപ്രശ്‌നങ്ങളും അംഗപരിമിതിയും മുലയൂട്ടലും ചൂണ്ടിക്കാട്ടി സെന്ററുകൾ മാറ്റാൻ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷപോലും ഓൺലൈൻ സെന്ററുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് പി.എസ്.സി തള്ളുകയാണ്.
ഡിസംബർ 11ന് നടന്ന യൂനിവേഴ്സിറ്റി പി.ആർ.ഒ തസ്തികക്ക് അപേക്ഷിച്ച എറണാകുളത്തുകാർക്ക് സ്ഥലപരിമിതി മൂലം കോഴിക്കോട്ടാണ് സെന്റ്റർ അനുവദിച്ചത്. ഇതുമൂലം സ്ത്രീകളടക്കം നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി. പരാതികൾ ശ്രദ്ധയിൽപെട്ടതോടെയാണ് ഓൺലൈൻ കേന്ദ്രങ്ങളില്ലാത്ത ആറ് ജില്ലകളിൽകൂടി സ്വന്തമായും വാടകക്കും ഓൺലൈൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ പി.എസ്.സി തീരുമാനിച്ചത്.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566
Kannur
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം


വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്