Connect with us

Kerala

ശബരിമല തീർഥാടകർക്ക്‌ സുഖയാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി

Published

on

Share our post

ശബരിമല : മണ്ഡല– മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ സുഖയാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി തീർഥാടകർക്ക്‌ യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ കുറ്റമറ്റ നിലയിലാണ്‌ പ്രവർത്തനം. വലിയ വാഹനങ്ങൾ പമ്പയിലേയ്‌ക്ക്‌ കടത്തി വിടാത്തതിനാൽ നിലയ്‌ക്കലിൽനിന്ന്‌ പമ്പയിലേയ്‌ക്കും തിരിച്ചും തീർഥാടകരെത്തുന്നത്‌ കെ.എസ്‌.ആർ.ടി.സിയിൽ തന്നെ. ഇത്തരത്തിൽ നിലയ്‌ക്കലും പമ്പയിലും എത്തുന്ന തീർഥാടകർക്ക്‌ ബുദ്ധിമുട്ടുണ്ടാകാതെ എത്തിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമായ ഇടപെടലാണ്‌ നടത്തുന്നത്‌.

ബസിനായി കാത്തുനിൽക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ നിരത്തിലുണ്ട്‌. മണ്ഡലകാലം ആരംഭിച്ച്‌ ഞായറാഴ്‌ച വരെ 18.31 കോടിയുടെ വരുമാനമാണ്‌ കെ.എസ്‌.ആർ.ടി.സി നേടിയിരിക്കുന്നത്‌. ശരാശരി 71 ലക്ഷത്തിന്റെ പ്രതിദിന വരുമാനമാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌.

എത്ര വലിയ തീർഥാടക പ്രവാഹം തന്നെ ഉണ്ടായാലും അതിനെ നേരിടുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ്‌ കെഎസ്‌ആർടിസി കൈക്കൊണ്ടിരിക്കുന്നത്‌. നിലവിൽ 190 ബസുകളാണ്‌ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസ്‌ നടത്തുന്നത്‌. 145 നോൺ എസി ബസുകളും 45 എസി ബസുകളുമാണ്‌ ചെയിൻ സർവീസ്‌ നടത്തുന്നത്‌. എസി 80, നോൺ എസി 50 എന്നിങ്ങനെയാണ്‌ നിരക്ക്‌. സീറ്റ്‌ നിറയുമ്പോൾ ബസ്‌ എടുക്കുന്ന നിലയിൽ രണ്ട്‌ സ്ഥലങ്ങളിലും ബസുകൾ കാത്ത്‌ കിടക്കും. പമ്പയിലോ നിലയ്‌ക്കലോ ആളുകൾ കൂടുതലാകുമ്പോൾ കാലിയായി എത്തിയും സർവീസ്‌ നടത്തുന്നു. 41 ദീർഘ ദൂര സർവീസുകളും പമ്പ ഡിപ്പോയിൽ നിന്ന്‌ നടത്തുന്നു.

തിരുവനന്തപുരം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തൃശ്ശൂർ, കൊട്ടാരക്കര, ഗുരുവായൂർ, ഓച്ചിറ എന്നിവിടങ്ങളിലേയ്‌ക്കാണ്‌ ദീർഘ ദൂര സർവീസുകൾ. തെങ്കാശി,പളനി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാന സർവീസുകളും നടത്തുന്നു. ഇതുകൂടാതെ പ്രതിദിനം 300ൽ അധികം ബസുകൾ മറ്റ്‌ ഡിപ്പോകളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്നുണ്ട്‌.

മകരവിളക്ക്‌ ദിവസങ്ങളിൽ തിരക്ക്‌ വർധിക്കുന്നതിന്‌ അനുസരിച്ച്‌ കൂടുതൽ ബസുകൾ നിരത്തിലിറക്കും. ആകെ 485 ബസുകളാണ്‌ തീർഥാടനത്തനായി കെഎസ്‌ആർടിസി മാറ്റി വെച്ചിരിക്കുന്നത്‌. മകരവിളക്ക്‌ സമയത്ത്‌ കൂടുതലായി 800 ബസുകൾ കൂടി നിരത്തിലിറക്കും. ഇതിൽ ഭൂരിഭാഗവും ദീർഘദൂര സർവീസുകൾക്കായാണ്‌ ഉപയോഗിക്കുക. ഇതിനുള്ള ബസുകൾ മുൻകൂട്ടി തന്നെ തയാറാക്കിയിട്ടുണ്ട്‌.

മുൻ വർഷത്തെ അപേക്ഷിച്ച്‌ കണ്ടക്ടറോട്‌ കൂടിയാണ്‌ സർവീസ്‌ നടത്തുന്നത്‌. കണ്ടക്‌ടർ ഇല്ലെങ്കിൽ തീർഥാടകർ വരിനിന്ന്‌ ടിക്കറ്റ്‌ എടുത്തശേഷം വേണമായിരുന്നു ബസിൽ കയറാൻ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. തീർഥാടകർക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട്‌ പരിഹരിക്കാനാണ്‌ ഇത്തവണ ചെയിൻ സർവീസിൽ കണ്ടക്ടറെയും നിയമിച്ചത്‌.

പമ്പ ത്രിവേണിയിൽ നിന്ന്‌ പമ്പ കെ.എസ്‌.ആർ.ടി.സിയിലേയ്‌ക്ക്‌ സൗജന്യ സർവീസും നടത്തുന്നു. ദീർഘ ദൂര ബസുകൾ പമ്പ കെ.എസ്‌.ആർ.ടി.സിയിൽ നിന്നാണ്‌ ആരംഭിക്കുക. മലയിറങ്ങി കെ.എസ്‌.ആർ.ടി.സി വരെ നടന്നെത്തി ബസിൽ കയറേണ്ട അവസ്ഥ ഇതിലൂടെ ഒഴിവായി.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!