Kerala
ശബരിമല തീർഥാടകർക്ക് സുഖയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

ശബരിമല : മണ്ഡല– മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സുഖയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി തീർഥാടകർക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ കുറ്റമറ്റ നിലയിലാണ് പ്രവർത്തനം. വലിയ വാഹനങ്ങൾ പമ്പയിലേയ്‌ക്ക് കടത്തി വിടാത്തതിനാൽ നിലയ്‌ക്കലിൽനിന്ന് പമ്പയിലേയ്‌ക്കും തിരിച്ചും തീർഥാടകരെത്തുന്നത് കെ.എസ്.ആർ.ടി.സിയിൽ തന്നെ. ഇത്തരത്തിൽ നിലയ്‌ക്കലും പമ്പയിലും എത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാതെ എത്തിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്.
ബസിനായി കാത്തുനിൽക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ നിരത്തിലുണ്ട്. മണ്ഡലകാലം ആരംഭിച്ച് ഞായറാഴ്‌ച വരെ 18.31 കോടിയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയിരിക്കുന്നത്. ശരാശരി 71 ലക്ഷത്തിന്റെ പ്രതിദിന വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്.
എത്ര വലിയ തീർഥാടക പ്രവാഹം തന്നെ ഉണ്ടായാലും അതിനെ നേരിടുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് കെഎസ്‌ആർടിസി കൈക്കൊണ്ടിരിക്കുന്നത്. നിലവിൽ 190 ബസുകളാണ് നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസ് നടത്തുന്നത്. 145 നോൺ എസി ബസുകളും 45 എസി ബസുകളുമാണ് ചെയിൻ സർവീസ് നടത്തുന്നത്. എസി 80, നോൺ എസി 50 എന്നിങ്ങനെയാണ് നിരക്ക്. സീറ്റ് നിറയുമ്പോൾ ബസ് എടുക്കുന്ന നിലയിൽ രണ്ട് സ്ഥലങ്ങളിലും ബസുകൾ കാത്ത് കിടക്കും. പമ്പയിലോ നിലയ്‌ക്കലോ ആളുകൾ കൂടുതലാകുമ്പോൾ കാലിയായി എത്തിയും സർവീസ് നടത്തുന്നു. 41 ദീർഘ ദൂര സർവീസുകളും പമ്പ ഡിപ്പോയിൽ നിന്ന് നടത്തുന്നു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തൃശ്ശൂർ, കൊട്ടാരക്കര, ഗുരുവായൂർ, ഓച്ചിറ എന്നിവിടങ്ങളിലേയ്‌ക്കാണ് ദീർഘ ദൂര സർവീസുകൾ. തെങ്കാശി,പളനി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാന സർവീസുകളും നടത്തുന്നു. ഇതുകൂടാതെ പ്രതിദിനം 300ൽ അധികം ബസുകൾ മറ്റ് ഡിപ്പോകളിൽ നിന്ന് ശബരിമലയിൽ എത്തുന്നുണ്ട്.
മകരവിളക്ക് ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കും. ആകെ 485 ബസുകളാണ് തീർഥാടനത്തനായി കെഎസ്‌ആർടിസി മാറ്റി വെച്ചിരിക്കുന്നത്. മകരവിളക്ക് സമയത്ത് കൂടുതലായി 800 ബസുകൾ കൂടി നിരത്തിലിറക്കും. ഇതിൽ ഭൂരിഭാഗവും ദീർഘദൂര സർവീസുകൾക്കായാണ് ഉപയോഗിക്കുക. ഇതിനുള്ള ബസുകൾ മുൻകൂട്ടി തന്നെ തയാറാക്കിയിട്ടുണ്ട്.
മുൻ വർഷത്തെ അപേക്ഷിച്ച് കണ്ടക്ടറോട് കൂടിയാണ് സർവീസ് നടത്തുന്നത്. കണ്ടക്‌ടർ ഇല്ലെങ്കിൽ തീർഥാടകർ വരിനിന്ന് ടിക്കറ്റ് എടുത്തശേഷം വേണമായിരുന്നു ബസിൽ കയറാൻ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. തീർഥാടകർക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തവണ ചെയിൻ സർവീസിൽ കണ്ടക്ടറെയും നിയമിച്ചത്.
പമ്പ ത്രിവേണിയിൽ നിന്ന് പമ്പ കെ.എസ്.ആർ.ടി.സിയിലേയ്‌ക്ക് സൗജന്യ സർവീസും നടത്തുന്നു. ദീർഘ ദൂര ബസുകൾ പമ്പ കെ.എസ്.ആർ.ടി.സിയിൽ നിന്നാണ് ആരംഭിക്കുക. മലയിറങ്ങി കെ.എസ്.ആർ.ടി.സി വരെ നടന്നെത്തി ബസിൽ കയറേണ്ട അവസ്ഥ ഇതിലൂടെ ഒഴിവായി.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്