Connect with us

Kerala

ആ മുന്തിരി പുളിക്കും; ലൈസൻസില്ലാതെ വീട്ടിൽ വൈനുണ്ടാക്കുന്നത് കുറ്റം

Published

on

Share our post

തൃശ്ശൂർ: ക്രിസ്മസ്‌ കാലത്ത് വൈനുണ്ടാക്കി സാമൂഹിക മാധ്യമങ്ങൾ വഴി വിറ്റ് കാശാക്കാമെന്ന് കരുതിയെങ്കിൽ അപകടമാണ്. 2022-ലെ കേരള അബ്കാരിനിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈനുണ്ടാക്കിയാൽ ജയിലിൽപ്പോകേണ്ടിവരും. ഒരു ലക്ഷം രൂപ പിഴമുതൽ 10 വർഷം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസില്ലാതെയുള്ള വീട്ടിലെ വൈൻ നിർമാണം.

പഴങ്ങളും പഞ്ചസാരയുമടക്കമുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിൻ്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാൻ കാരണം. 

വിവിധപഴങ്ങളും കിഴങ്ങുകളുംകൊണ്ട് വൈനുണ്ടാക്കുന്നത് സംബന്ധിച്ച് അബ്കാരി നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് ചെറുകിട വ്യവസായമെന്ന രീതിയിൽ വൈനറി ലൈസൻസ് ലഭിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കാണ് അപേക്ഷനൽകേണ്ടത്.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ രൂപം നൽകുന്ന സാങ്കേതികക്കമ്മിറ്റിയിൽ കൃഷിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്‌ടറും ഫുഡ് സേഫ്റ്റി അസിസ്റ്റൻ്റ് കമ്മിഷണറും പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനിയറും അംഗങ്ങളാണ്. കർശനമായ പരിശോധനകൾക്കുശേഷമാണ് ലൈസൻസ്.

എന്നാൽ, വൈൻ എന്ന് സൂചിപ്പിക്കാതെ മുന്തിരി ജ്യൂസ് എന്നപേരിലും വൈൻ വിപണിയിലെത്തുന്നുണ്ട്. ഇവയിൽ ആൽക്കഹോൾ പരിശോധന നടക്കുന്നില്ലെന്നതാണ് വസ്‌തുത. ലൈസൻസിന് 50,000 രൂപയും ബോട്ടിലിങ് ലൈസൻസിന് 5000 രൂപയുമാണ് ഫീസ്.

ചെറുതും കുറ്റകരം

ചെറിയ അളവോ വലുതോ എന്നല്ല ഫെർമെൻ്റേഷൻ നടക്കുന്ന വസ്‌തുക്കൾ വീട്ടിലുണ്ടാക്കുന്നത് കുറ്റകൃത്യമാണ്. ക്രിസ്‌മസ്, ന്യൂഇയർ പ്രമാണിച്ച് മറ്റുവകുപ്പുകളും ഇതരസംസ്ഥാനങ്ങളുമായി ചേർന്നും പരിശോധന കർശനമാക്കിയിട്ടുണ്ട്. അനധികൃതവൈൻ നിർമാണകേന്ദ്രങ്ങളായേക്കാവുന്ന പ്രസവരക്ഷാസവ നിർമാണകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പരിശോധനനടത്താൻ നിർദേശം നൽകിയിട്ടുണ്ട്.


Share our post

Kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Published

on

Share our post

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Continue Reading

Kerala

മുസ്ലിംലീഗ്‌: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

Published

on

Share our post

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

ചരിത്രത്തിലാദ്യമായി വനിതകൾ

ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Trending

error: Content is protected !!