Connect with us

THALASSERRY

തിരുനാളിന് വെടിക്കെട്ട് വേണ്ടാ; ആ പണംകൊണ്ട് പാവങ്ങള്‍ക്ക് വീട് പണിത് കൊടുക്കണമെന്ന് തലശ്ശേരി രൂപത

Published

on

Share our post

കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം നിർദേശിക്കുന്നത്.

ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ മാസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് സർക്കുലർ. ദൈവത്തെ പ്രീതിപ്പെടുത്താൻ ദൈവാലയങ്ങളിൽ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ പുസ്‌തകങ്ങളിൽ പറയുന്നില്ല എന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവലിൻ്റെ പരാമർശവും സർക്കുലറിൽ ചേർത്തിട്ടുണ്ട്.

നിയമപ്രകാരം എക്‌സ്പ്ലോസീവ് ലൈസൻസ് നൽകേണ്ടത് കളക്‌ടറാണെന്ന് മാർ പാംപ്ലാനി ചൂണ്ടിക്കാട്ടുന്നു. ‘ഇത് കിട്ടാൻ വേണ്ടുന്ന സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പം ചെയ്യാൻ കഴിയില്ല. എല്ലാ ജില്ലകളിലും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അനുമതി വാങ്ങാതെ വെടിക്കെട്ട് നടത്തിയാൽ പള്ളിവികാരി ഒന്നാം പ്രതിയായും കൈക്കാരൻമാരും കമ്മിറ്റി അംഗങ്ങളും കൂട്ടുപ്രതികളുമായും കേസ് രജിസ്റ്റർ ചെയ്യപ്പെടും.

വെടിക്കോപ്പുകൾക്കുള്ള പണം ജീവകാരുണ്യ പ്രവൃത്തികൾക്ക്, പ്രത്യേകിച്ച് ഭവനരഹിത വ്യക്തിക്ക് വീട് നിർമിച്ചുനൽകാൻ ഉപയോഗിച്ചാൽ അത് ശ്രേഷ്ഠമായ തിരുനാൾ ആഘോഷമാകും. ഇതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് കൈക്കൊള്ളുകയും തിരുനാളിൽ ആത്മീയ ആഘോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും വേണം -സർക്കുലർ പറയുന്നു.

അസമയത്ത് ആരാധനാലയങ്ങളിൽ കരിമരുന്ന് പ്രയോഗം പാടില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നവംബർ മൂന്നിനാണ് ഉത്തരവിട്ടത്. ഇത് പിന്നീട് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.

289,559 വിശ്വാസികളുള്ള തലശ്ശേരി അതിരൂപതയ്ക്ക് കീഴിൽ 198 ഇടവകകളും 75 കുരിശുപള്ളികളും 314 ചാപ്പലുകളുമുണ്ട്. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ ചെലവുള്ള വെടിക്കെട്ടാണ് തിരുനാളിന് ഇവിടങ്ങളിൽ നടത്താറുള്ളതെന്നും വർഷം 40-50 പള്ളികളിൽ വെടിക്കെട്ട് നടത്തുന്ന കടമ്പേരി വൈഗ ഫയർ വർക്‌സ് ഉടമ പി.വി. ശ്രീകുമാർ പറയുന്നു.

 


Share our post

THALASSERRY

കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

Published

on

Share our post

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്‌ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ വടക്കൻ കേരളം. സ്റ്റീൽ സ്‌ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്‌. അനുബന്ധറോഡ്‌ നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ്‌ മാർക്കിങ് തുടങ്ങിയ മിനുക്ക്‌ ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്‌ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന്‌ പകരമാണ്‌ പാലം. ദേശീയപാതയിലടക്കം കുരുക്ക്‌ തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ്‌ ഇതോടെ അവസാനിക്കുന്നത്‌. കൊടുവള്ളിയിൽനിന്ന്‌ 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ്‌ മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ്‌ നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന്‌ മാത്രമായി. 27 ഭൂവുടമകളിൽനിന്ന്‌ 123.6 സെന്റ്‌ സ്ഥലമാണ്‌ ഏറ്റെടുത്തത്‌. കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്ത്‌ നിർമിക്കുന്ന പത്ത്‌ മേൽപാലങ്ങളിലൊന്നാണിത്‌. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്‌ നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ്‌ വഹിച്ചത്‌. ലെവൽക്രോസ്‌ ഇല്ലാത്ത കേരളം പദ്ധതിയിലാണ്‌ കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ 
സ്‌ട്രെക്‌ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പാലം നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. കൊടുവള്ളിയിൽ പഴയബാങ്ക്‌ കെട്ടിടത്തിന്റെ സമീപത്തുനിന്ന്‌ ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ്‌ മേൽപ്പാലം. സ്‌റ്റീൽ കോൺക്രീറ്റ്‌ കോമ്പോസിറ്റ്‌ സ്‌ട്രെക്‌ചറിലാണ്‌ നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്‌റ്റീലും സ്ലാബ്‌ കോൺക്രീറ്റുമാണ്‌. ഗതാഗതക്കുരുക്കിനോട്‌ വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ്‌ മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ്‌ അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്‌തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന്‌ തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ്‌ ചോദ്യംചെയ്‌ത്‌ കോടതിയിലും ഹർജിയെത്തി. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലായത്‌. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട്‌ റെയിൽവേ ഗേറ്റ്‌ തകർന്ന്‌ ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന്‌ കടന്നുപോവാം.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Trending

error: Content is protected !!