Kerala
ഞാറ്റാടിയിൽ പശുവിനെ കൊന്നു, വളഞ്ഞ് ദൗത്യസംഘം; പിടികൊടുക്കാതെ കടുവ
![](https://newshuntonline.com/wp-content/uploads/2023/12/douthya-sangam.jpg)
സുൽത്താൻബത്തേരി: എട്ടാംദിവസവും വനംവകുപ്പിന്റെ ശ്രമങ്ങളെ നിഷ്‌പ്രഭമാക്കി കൂടല്ലൂരിലെ കടുവ. ദൗത്യസംഘത്തിന്റെ ഊർജിത ശ്രമങ്ങൾക്കിടെ ശനിയാഴ്ച ഞാറ്റാടിയിലെത്തിയ കടുവ തൊഴുത്തിൽ കെട്ടിയ പശുവിനെ കൊന്നു. തിരച്ചിലിനിടയിൽ വാളവയൽ ചൂണ്ടിയാനിവയലിൽ പുല്ലരിയുകയായിരുന്ന കർഷകർ വൈകീട്ട് അഞ്ച് മണിയോടെ കടുവയെ വീണ്ടും കണ്ടു.
തുടർന്ന് കടുവയെ വെടിവെക്കാനുള്ള തയ്യാറെടുപ്പുമായി ദൗത്യ സംഘം എത്തിയെങ്കിലും മറ്റൊരുഭാഗത്തേക്ക് കടന്നു. ഒന്നരമണിക്കൂറോളം സമയം കടുവയെ വളഞ്ഞ് വയലിൽ നിലയുറപ്പിച്ചെങ്കിലും വനംവകുപ്പിന് വെടിവെക്കാനായില്ല. രാത്രി ഏഴുമണിയോടെ ദൗത്യമവസാനിപ്പിച്ച് തിരികെ പോരേണ്ടിവന്നു. ജനവാസമേഖലയായതിനാൽ വെടിവെക്കാനുള്ള ദൗത്യം പ്രതിസന്ധിയിലാകുകയായിരുന്നു.
ശനിയാഴ്ച രാത്രി വാകയിൽ സന്തോഷിന്റെ രണ്ടരവയസ്സ് പ്രായമുള്ള ഗർഭിണിയായ പശുവിനെയാണ് രാത്രി 11-ഓടെ കടുവ പിടികൂടിയത്. ബഹളംകേട്ട് വീട്ടുകാർ വാതിൽതുറന്ന് നോക്കിയപ്പോൾ കടുവ പശുവിനെ വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. അയൽവാസികളും വീടിന് സമീപത്തെത്തി ഒച്ചയുണ്ടാക്കിയതോടെയാണ് കടുവ പിന്മാറിയത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ പശു തൽക്ഷണം ചത്തു.
ക്ഷീരകർഷകനെ കടുവ കൊന്ന കൂടല്ലൂരിൽനിന്ന് നാല് കിലോമീറ്റർ ചുറ്റളവിലാണ് ശനിയാഴ്ച കടുവ പശുവിനെ കൊന്നത്. വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നരഭോജി കടുവതന്നെയാണ് ഇവിടെയെത്തിയതെന്ന് സ്ഥിരീകരിച്ചു. കടുവയെ പിടികൂടുന്നതിനായി സന്തോഷിന്റെ വീട്ടിൽനിന്ന് ഇരുപതുമീറ്റർ മാറി ഒരു കൂടുകൂടി ഞായറാഴ്ച പതിനൊന്നുമണിയോടെ സ്ഥാപിച്ചു. ഇതിൽ കടുവ പിടികൂടിക്കൊന്ന പശുവിന്റെ ജഡമാണ് ഇരയായി വെച്ചിരിക്കുന്നത്.
ഇതോടെ കടുവയെ പിടികൂടാൻ അഞ്ചാമത്തെ കൂടായി. പ്രദേശത്ത് തന്നെ തുടരുന്ന കടുവ വളർത്തുമൃഗത്തെകൂടി പിടികൂടി കൊല്ലുകയും പകൽസമയത്തും കടുവയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ വലിയഭീതിയിലാണ്. ഉത്തരമേഖല സി.സി.എഫ്. കെ.എസ്. ദീപ, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരിം, നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, ചെതലയം റെയ്‌ഞ്ച് ഓഫീസർ കെ. അബ്ദുൾസമദ്, ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നടത്തിയത്. കണ്ണൂർ ഡി.എഫ്.ഒ. അജിത് കെ. രാമനും സ്ഥലത്തെത്തി.
കടുവയെ പിടിക്കാനായി കല്ലൂര്‍ക്കുന്നില്‍ കൂട് എത്തിച്ചപ്പോള്‍
അരിച്ചുപെറുക്കി ദൗത്യസംഘം
നരഭോജി കടുവയ്ക്കായി വാകേരി കൂടല്ലൂർ, കല്ലൂർകുന്ന്, ഞാറ്റാടി, വാളവയൽ, ചോലമ്പത്ത് വയൽപ്രദേശങ്ങൾ അരിച്ചുപെറുക്കുകയാണ് നൂറോളംപേരടങ്ങുന്ന ദൗത്യസംഘം. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനായില്ലെന്നത് വലിയ നിരാശയാണ് പ്രദേശവാസികളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിൽ കടുവ പ്രദേശത്തെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും ആളുകളുടെ മുമ്പിലെത്തുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ജാഗ്രതാനിർദേശം നൽകിയുള്ള തിരച്ചിലാണ് കല്ലൂർകുന്ന്, ഞാറ്റാടി, തൊണ്ണൂറേക്കർ, വാളവയൽ ഭാഗങ്ങളിൽ വനംവകുപ്പ് നടത്തുന്നത്. വിശ്രമമില്ലാത്ത ജോലിയിലാണ് വനപാലകരുമുള്ളത്.
കടുവയെ നേരിൽക്കണ്ട ഞെട്ടൽമാറാതെ എട്ടുവയസ്സുകാരി
കടുവയെ നേരിൽക്കണ്ട ഞെട്ടലിൽ മൂന്നാംക്ലാസുകാരി. പാപ്ലശ്ശേരി മുസ്ലിം പള്ളിക്കുസമീപം താമസിക്കുന്ന കോയേരി അബൂബക്കറിന്റെയും സാജിതയുടെയും മകൾ അൻഷിതയാണ് കടുവയെ നേരിൽക്കണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന അൻഷിത സമീപത്തെ തോട്ടത്തിലൂടെ നടന്നുനീങ്ങുന്ന കടുവയെയാണ് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സമീപത്തെ തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
കടുവ കൊന്ന പശുവിന്റെ ജഡം സൗത്ത് വയനാട് ഡി.എഫ്.ഒഒ ഷജ്‌നാ കരീമിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു
വർഗീസും ആനീസും കടുവയുമായി മുഖാമുഖം
ചൂണ്ടിയാനിവയലിൽ പുല്ലരിയുകയായിരുന്ന ആണ്ടൂർ വർഗീസും ഭാര്യ ആനീസുമാണ് കടുവയുടെ മുൻപിൽപെട്ടത്. പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോൾ അനക്കംകേട്ട് നോക്കിയപ്പോഴാണ് കടുവയുടെ തലകണ്ടത്. കാടുമൂടിയഭാഗത്ത് പതുങ്ങിയിരിക്കുകയായിരുന്നു. ഇവരെക്കണ്ട കടുവ തലയുയർത്തി നോക്കിയതോടെ പേടിച്ചുവിറച്ച വർഗീസും ആനീസും പുല്ലുകെട്ടുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡി.എഫ്.ഒ. അടക്കമുള്ള ദൗത്യസംഘത്തിലെ മുഴുവനംഗങ്ങളും ഈസമയം സ്ഥലത്തെത്തി. ഒന്നരമണിക്കൂർ കാത്തിട്ടും വെടിവെക്കാനുള്ള അനുകൂലസാഹചര്യം ലഭിച്ചില്ല.
നാട്ടുകാർ പ്രതിഷേധറാലി നടത്തി
മേഖലയിൽ ഭീതിവിതയ്ക്കുന്ന നരഭോജി കടുവയെ വനംവകുപ്പ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് വാകേരി വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാനക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളംപേർ പ്രതിഷേധറാലിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം കലേഷ് സത്യാലയം, ഫാ. ജെയ്‌സ് പൂതക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;രണ്ടു പേര്‍ പിടിയിൽ
![](https://newshuntonline.com/wp-content/uploads/2025/02/15.jpg)
![](https://newshuntonline.com/wp-content/uploads/2025/02/15.jpg)
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.
Breaking News
ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി
![](https://newshuntonline.com/wp-content/uploads/2025/02/14.jpg)
![](https://newshuntonline.com/wp-content/uploads/2025/02/14.jpg)
ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ കവർച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്.ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയില്‍ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയില്‍ ജോലി ചെയ്തുവരികയാണ്.
Kerala
ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല
![](https://newshuntonline.com/wp-content/uploads/2025/02/13.jpg)
![](https://newshuntonline.com/wp-content/uploads/2025/02/13.jpg)
തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.
ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.
നാളികേരവില പലഭാഷകളില്‍
വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്