Connect with us

Kerala

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടമാകുന്നു; ലൈസന്‍സില്ലാതെ പണിയും

Published

on

Share our post

മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍, പുതിയ ഉടമയുടെ പേര് ഉള്‍ക്കൊള്ളിക്കണം. ഇല്ലെങ്കില്‍ പോളിസി അസാധുവാകും. ആര്‍.സി.യാണ് ഇതിന് ഹാജരാക്കേണ്ടത്.

വാഹൻ സോഫ്റ്റ് വെയറിൽ ഓൺലൈൻ അപേക്ഷ പരിഗണിച്ച ദിവസംതന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റപ്പെടും. ഈ തീയതിവെച്ച് ആർ.സി. നൽകേണ്ടത് ഓഫീസ് നടപടിക്രമമാണ്. വീഴ്‌ചവന്നാൽ ഇൻഷുറൻസ് കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. നവംബർ 23-ന് ശേഷം സംസ്ഥാനത്തെ ആർ.സി., ഡ്രൈവിങ് ലൈസൻസ് വിതരണം നടന്നിട്ടില്ല.

ആറുലക്ഷം കാർഡ് അച്ചടിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഉടമസ്ഥാവകാശം മാറ്റിയ ആയിരക്കണക്കിന് വാഹനങ്ങളുടെ ഇൻഷുറൻസ് രേഖകൾ മാറ്റേണ്ട കാലാവധി കഴിഞ്ഞു. ചിലർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇൻഷുറൻസ് അസാധുവായത് അറിയാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും ഒട്ടേറെയാണ്. 

വാഹന ഉടമകളിൽനിന്നും ആർ.സി. തയ്യാറാക്കാനുള്ള തുക മുൻകൂർ വാങ്ങുന്നുണ്ടെങ്കിലും, അച്ചടി ഏൽപ്പിച്ച കമ്പനിക്ക് പ്രതിഫലം നൽകുന്നതിൽ വന്ന വീഴ്ചയാണ്  വിതരണം തടസ്സപ്പെടാൻ കാരണം. ഏഴുകോടി രൂപ കമ്പനിക്ക് കുടിശ്ശികയുണ്ട്. ടാക്സ‌ി വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ പുതിയ ആർ.സി. ഹാജരാക്കിയാലേ പെർമിറ്റ് കിട്ടൂ.

നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ ചെക്പോസ്റ്റുകളിലും ആർ.സി. ഹാജരാക്കണം. ഉടമസ്ഥാവകാശം മാറ്റി രജിസ്ട്രേഷൻ പുതുക്കേണ്ട വാഹനങ്ങൾക്ക് ആർ.സി. പ്രശ്‌നം കാരണം വൻതുകയാണ് പിഴ നൽകേണ്ടിവരുന്നത്. ആർ.സി. ഹാജരാക്കിയാലേ രജിസ്ട്രേഷൻ പുതുക്കാനാകൂ.

ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതിനാൽ നിയമനം തടസ്സപ്പെട്ടവരും ഏറെയുണ്ട്. പി.എസ്.സി. പട്ടികയിൽ പെട്ടവർക്ക് രേഖകൾക്കൊപ്പം ലൈസൻസും ഹാജരാക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനും ലൈസൻസ് വേണം. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിയമനത്തിനും അടിസ്ഥാനരേഖകളിലൊന്ന് ഡ്രൈവിങ് ലൈസൻസാണ്.

 


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!