വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് അട്ടമലയിൽ യുവാവ് കൊല്ലപ്പെട്ടു. 27 വയസ്സുള്ള ബാലൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്. അട്ടമല വാഗമരത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് സ്വദേശിയാണ് മരണപ്പെട്ടത്.
Kerala
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടമാകുന്നു; ലൈസന്‍സില്ലാതെ പണിയും
മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍, പുതിയ ഉടമയുടെ പേര് ഉള്‍ക്കൊള്ളിക്കണം. ഇല്ലെങ്കില്‍ പോളിസി അസാധുവാകും. ആര്.സി.യാണ് ഇതിന് ഹാജരാക്കേണ്ടത്.
വാഹൻ സോഫ്റ്റ് വെയറിൽ ഓൺലൈൻ അപേക്ഷ പരിഗണിച്ച ദിവസംതന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റപ്പെടും. ഈ തീയതിവെച്ച് ആർ.സി. നൽകേണ്ടത് ഓഫീസ് നടപടിക്രമമാണ്. വീഴ്ചവന്നാൽ ഇൻഷുറൻസ് കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. നവംബർ 23-ന് ശേഷം സംസ്ഥാനത്തെ ആർ.സി., ഡ്രൈവിങ് ലൈസൻസ് വിതരണം നടന്നിട്ടില്ല.
ആറുലക്ഷം കാർഡ് അച്ചടിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഉടമസ്ഥാവകാശം മാറ്റിയ ആയിരക്കണക്കിന് വാഹനങ്ങളുടെ ഇൻഷുറൻസ് രേഖകൾ മാറ്റേണ്ട കാലാവധി കഴിഞ്ഞു. ചിലർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇൻഷുറൻസ് അസാധുവായത് അറിയാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും ഒട്ടേറെയാണ്.
വാഹന ഉടമകളിൽനിന്നും ആർ.സി. തയ്യാറാക്കാനുള്ള തുക മുൻകൂർ വാങ്ങുന്നുണ്ടെങ്കിലും, അച്ചടി ഏൽപ്പിച്ച കമ്പനിക്ക് പ്രതിഫലം നൽകുന്നതിൽ വന്ന വീഴ്ചയാണ് വിതരണം തടസ്സപ്പെടാൻ കാരണം. ഏഴുകോടി രൂപ കമ്പനിക്ക് കുടിശ്ശികയുണ്ട്. ടാക്സി വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ പുതിയ ആർ.സി. ഹാജരാക്കിയാലേ പെർമിറ്റ് കിട്ടൂ.
നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ ചെക്പോസ്റ്റുകളിലും ആർ.സി. ഹാജരാക്കണം. ഉടമസ്ഥാവകാശം മാറ്റി രജിസ്ട്രേഷൻ പുതുക്കേണ്ട വാഹനങ്ങൾക്ക് ആർ.സി. പ്രശ്നം കാരണം വൻതുകയാണ് പിഴ നൽകേണ്ടിവരുന്നത്. ആർ.സി. ഹാജരാക്കിയാലേ രജിസ്ട്രേഷൻ പുതുക്കാനാകൂ.
ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതിനാൽ നിയമനം തടസ്സപ്പെട്ടവരും ഏറെയുണ്ട്. പി.എസ്.സി. പട്ടികയിൽ പെട്ടവർക്ക് രേഖകൾക്കൊപ്പം ലൈസൻസും ഹാജരാക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനും ലൈസൻസ് വേണം. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിയമനത്തിനും അടിസ്ഥാനരേഖകളിലൊന്ന് ഡ്രൈവിങ് ലൈസൻസാണ്.
Breaking News
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Breaking News
വയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
Kerala
അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;രണ്ടു പേര് പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടു പേര് പിടിയിൽ. പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്