Connect with us

Kerala

നിയമപരമായ മാറ്റം: ഒടുവിൽ അരിഷ്ടത്തെ ‘മദ്യ’മുക്തമാക്കുന്നു

Published

on

Share our post

തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്‌ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ ആൽക്കഹോൾ അടങ്ങിയ വസ്തു‌ക്കളുടെ നിർമാണ നിയന്ത്രണച്ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം.

‘വിപ്ലവാരിഷ്ട‌’ങ്ങൾ ലഹരിക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ ഉത്പാദനത്തിലും വിതരണത്തിലും എക്സൈസ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം. മെഡിസിൻ ആൻഡ് ടോയ്‌ലറ്റ് പ്രിപ്പറേഷൻ ആക്‌ട് അനുസരിച്ചായിരുന്നു ആയുർവേദ അരിഷ്ടങ്ങൾക്കും ആസവങ്ങൾക്കും നികുതി ബാധകമാകുന്ന വിധത്തിൽ ലൈസൻസ് കൊണ്ടുവന്നത്. ജി.എസ്.ടി. വന്നതോടെ ഈ വ്യവസ്ഥ ഇല്ലാതായി. 

എന്നാൽ, എക്സൈസ് അനുമതി വേണമെന്ന കേരളത്തിൽ മാത്രമുള്ള വ്യവസ്ഥ നിലനിന്നു. ഇതോടെ, എക്സൈസ് ലൈസൻസില്ലാതെ അരിഷ്ടം വിൽപ്പന നടത്തിയാൽ 25,000 രൂപവരെ പിഴ നൽകേണ്ടിവരും. വാഹനത്തിൽ കൊണ്ടുപോയാൽ ലഹരി പാനീയം കടത്തിയതിന് കേസും വരും. ഇതോടെ, അരിഷ്ടത്തിന്റെറെയും ആസവത്തിൻ്റെയും ഉത്പാദനവും വിതരണവും വിൽപ്പനയും കുറഞ്ഞു.

ഔഷധമായി കണക്കാക്കി എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കാണിച്ച് ഉത്പാദകരും അവരുടെ സംഘടനകളും നിരന്തരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ടായിരുന്നു. അരിഷ്ടത്തിലും ആസവത്തിലും ആൽക്കഹോൾ നേരിട്ട് ചേർക്കുന്നില്ല. മരുന്നുകളുടെ നിർമാണത്തിനിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന ആൽക്കഹോളാണ് ഉണ്ടാകുന്നത്. ഇതിനെ മദ്യത്തിന് തുല്യമായി കണക്കാക്കാനാകില്ലെന്ന് ആയുർവേദ ഡോക്‌ടർമാരും മരുന്ന് നിർമാതാക്കളും ചൂണ്ടിക്കാട്ടുന്നു.

ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക‌് നിയമം അനുസരിച്ച് ആയുർവേദ മരുന്ന് നിർമാണത്തിന് ലൈസൻസ് വേണം. ഗുഡ്‌സ് മാനുഫാക്‌ചറിങ് പ്രാക്ടീസസ് അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം. ഇതിനുപുറമേ, ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) മാനദണ്ഡവും ബാധകമാണ്. 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം പാടില്ലെന്നാണ് നിർദേശം. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരിഷ്‌ടങ്ങളിലും ആസവങ്ങളിലും 10 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശം ഇല്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

 


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!