KOLAYAD
കോളയാടിലെയും കേളകത്തെയും പാറമടകളുടെ അനധികൃത പ്രവർത്തനം ഹൈക്കോടതി തടഞ്ഞു

കോളയാട്: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മൂന്ന് പാറമടകളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞു. ആലച്ചേരി കൊളത്തായിക്കുന്നിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ്, മലബാർ റോക്‌സ്,കേളകത്ത് പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്നിവയുടെ പ്രവർത്തനമാണ് ഹൈക്കോടതി തടഞ്ഞത്.
എം.എം.തോമസിന്റെ ഉടമസ്ഥതയിലുള്ള ആലച്ചേരിയിലെ ക്വാറികൾക്ക് നിലവിൽ ക്വാറി ലൈസൻസോ മറ്റു പ്രവർത്തനാനുമതികളോ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തോമസിന്റെ തന്നെ പേരിലുള്ള കൊട്ടിയൂർ മെറ്റൽസിന്റെ എക്‌സ്‌പ്ലോസീവ് ലൈസൻസ് ഉപയോഗിച്ചാണ് മൂന്ന് പാറമടകളും പ്രവർത്തിച്ചിരുന്നതെന്നും കോടതി കണ്ടെത്തി. 2020-ൽ കൊട്ടിയൂർ മെറ്റൽസിന്റെ ലൈസൻസിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.
തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അനധികൃത പാറമടകളുടെ പ്രവർത്തനം തടയാനാവശ്യപ്പെട്ട് കൊളത്തായിയിലെ 36-ഓളം കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.ആലച്ചേരിയിലെയും കേളകത്തെയും പാറമടകൾ ലൈസൻസ് ലഭിക്കാതെ പ്രവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ജില്ലാ ജിയോളജി വിഭാഗത്തോടും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.പരാതിക്കാർക്ക് വേണ്ടി കൂത്തുപറമ്പിലെ അഭിഭാഷകൻ കെ.വി.പവിത്രൻ ഹാജരായി.
KOLAYAD
മേനച്ചോടി യു.പി സ്കൂൾ കെട്ടിടോദ്ഘാടനവും പഠനോത്സവവും

കോളയാട് : മേനച്ചോടി ജിയുപി സ്കൂളിൽ കെട്ടിടോദ്ഘാടനവും പഠനോത്സവവും യാത്രയയപ്പും നടന്നു. കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും പഠനോത്സവവും സേവനത്തിൽ നിന്ന് വിരമിക്കുന്ന അനൂപ് മാസ്റ്റർക്കുള്ള യാത്രയയപ്പുമാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ, പി. ഉമാദേവി, ജയരാജൻ, ശ്രീജ പ്രദീപൻ, റീന നാരായണൻ, ഉഷ മോഹനൻ , പി.സുരേഷ്, കെ.വി ജോസഫ്, ഇരിട്ടി എഇഒ. സി. കെ.സത്യൻ, പ്രഥമാധ്യാപകൻ വി.കെ ഈസ്സ എന്നിവർ സംസാരിച്ചു.
KOLAYAD
കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.
പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.
മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ
പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം
പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം
ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം
ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം
പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം
വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം
റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം
ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം
വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.
KOLAYAD
നീർ നിറഞ്ഞ് കണ്ണവം വനം; വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് വനംവകുപ്പ്

കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനംവകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയിൽ സെഷനുകളിൽ ഉൾപ്പെട്ട നീർച്ചാലുകൾ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു. വേനൽ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.കണ്ണവം, നെടുംപൊയിൽ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങൾ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്