Connect with us

Kerala

വ്യവസായങ്ങൾക്ക് കുരുക്കിടുന്ന 24 നിയമങ്ങളും ചട്ടങ്ങളും മാറ്റുന്നു

Published

on

Share our post

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. വ്യവസായ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ ഉദ്യോഗസ്ഥർ പരിശോധനനടത്തുന്നത് ഒഴിവാക്കി. ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള വിവരങ്ങൾ സംരംഭകൻ സാക്ഷ്യപത്രമായി നൽകിയാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.

13 വകുപ്പുകളുമായി ബന്ധപ്പെട്ട 12 നിയമങ്ങളും 12 ചട്ടങ്ങളുമാണ് ഭേദഗതിചെയ്യുന്നത്. കൂടാതെ മൂന്ന് പുതിയ നിയമങ്ങളും കൊണ്ടുവരും. വ്യവസായം, തൊഴിൽ, തദ്ദേശ സ്വയംഭരണം, ലീഗൽ മെട്രോളജി, എക്‌സൈസ്, വനം, ഭൂഗർഭജലം, രജിസ്‌ട്രേഷൻ, കൃഷി, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പരിസ്ഥിതി, പൊതുഭരണം, റവന്യു വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളുമാണ് മാറ്റുന്നത്. ഇതിനുള്ള കരട് ബില്ല് തയ്യാറാക്കി നിയമവകുപ്പിന് സമർപ്പിച്ചു.

ദേശീയ നിയമ സർവകലാശാല മുൻവൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് നടപടി. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യം നിയമന ഉത്തരവ് നൽകുന്ന ഘട്ടത്തിൽ വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതിന് അവരുടെ സമ്മതം വാങ്ങണം.

ചെറിയ തർക്കങ്ങളും പിഴയും കോടതിയിലെത്തുന്നത് ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. വ്യവസായ സംരംഭങ്ങൾക്ക് കോടതി വഴി പിഴചുമത്തുന്നത് ഒഴിവാക്കി. വകുപ്പിലെ ഭരണവിഭാഗത്തിന് ഇതിനുള്ള അധികാരം നൽകി. ഇതിൽ പരാതിയുണ്ടെങ്കിൽ സർക്കാരിന് അപ്പീൽനൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. പിഴ ഈടാക്കാനുള്ള കോടതി വ്യവഹാരവും ഒഴിവാക്കി. പകരം ഏത് പിഴയും റവന്യു റിക്കവറിയിലൂടെ പിരിച്ചെടുക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

മറ്റ് പ്രധാന മാറ്റങ്ങൾ

* വ്യവസായ സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി ഒരുവർഷത്തിൽനിന്ന് അഞ്ചുവർഷമാക്കും.

* വ്യവസായ സംരംഭങ്ങളുടെ കെട്ടിടങ്ങൾക്കുള്ള പ്ലാൻ നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിക്കണം. ഇല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം.

* തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കേണ്ട വ്യവസായ സംരംഭങ്ങളുടെ പട്ടിക കാലോചിതമായി പുതുക്കി നിശ്ചയിച്ചു.

* പൊതു അവധിദിനങ്ങൾ ഏതൊക്കെയാണെന്ന് തൊഴിലുടമയും തൊഴിലാളികളും വകുപ്പ് ഉദ്യോഗസ്ഥന്റെ സാനിധ്യത്തിൽ മുൻകൂട്ടി നിശ്ചയിക്കണം.

* ഫാക്ടറികളുടെ മലിനീകരണം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പരിശോധനയുടെ ചെലവ് വ്യവസായ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കാൻ പാടില്ല.

* സംരംഭകർക്ക് പറയാനുള്ളത്‌ കേൾക്കാതെ ഫാക്ടറികൾ, തൊഴിൽകേന്ദ്രങ്ങൾ, യന്ത്രയൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല.

* ജലമലിനീകരണം തടയൽ അതോറിറ്റി, മലിനീകരണ നിയന്ത്രണ അതോറിറ്റി എന്നിവയുടെ ചെയർമാന്മാരായി വിരമിച്ച ജുഡീഷ്യൽ ഓഫീസർക്കും നിയമനം നൽകാം. 


Share our post

Kerala

പ്ലസ് വൺ പ്രവേശനം 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാം

Published

on

Share our post

അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.

ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.


Share our post
Continue Reading

Kerala

ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

Published

on

Share our post

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.

2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.

130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.

വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം

തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.


Share our post
Continue Reading

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!