Connect with us

PERAVOOR

ആശങ്കയൊഴിയുന്നു; മുരിങ്ങോടി മിച്ചഭൂമിയിലെ 42 കുടുംബങ്ങൾക്കും പട്ടയം ലഭിക്കും

Published

on

Share our post

പേരാവൂർ: പണം നല്കി വാങ്ങിയ ഭൂമിക്ക് കാൽ നൂറ്റാണ്ടായി നികുതിയടക്കാൻ സാധിക്കാതെ ദുരിതത്തിലായ മുരിങ്ങോടിയിലെയും നമ്പിയോട് കുറിച്യൻപറമ്പ് മിച്ചഭൂമിയിലെയും 42 കുടുംബങ്ങളുടെ ആശങ്കകൾ ഒഴിയുന്നു. ഇവർ കൈവശം വെച്ചുവരുന്ന പത്തരയേക്കർ സ്ഥലത്തിനും പട്ടയം നല്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

ഇത്രയും കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോയുടെ നേതൃത്വത്തിൽ സ്ഥലത്തിന്റെ അളവെടുപ്പും മഹസർ തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്. സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ലാൻഡ് ട്രിബൂണൽ തഹസിൽദാറുടെ നിർദേശപ്രകാരം 10.5 ഏക്കർ സ്ഥലം മിച്ചഭൂമിയിൽ നിന്നൊഴിവാക്കി മുഴുവൻ സ്ഥലമുടമകൾക്കും പട്ടയം നല്കാനുള്ള നടപടികളാണ് നടക്കുന്നത്.

1989 നു മുൻപ് എം.പി. കമലാക്ഷിയമ്മയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് 14.5 ഏക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഇതിൽ 10.5 ഏക്കർ ഭൂമി കോടതി വ്യവഹാരത്തിലൂടെ ഉടമക്ക് തന്നെ ലഭിക്കുകയും പ്രസ്തുത ഭൂമി പല ഘട്ടങ്ങളിലായി 42 പേർക്ക് വിൽക്കുകയും ചെയ്തു. അഞ്ച് സെന്റ് മുതൽ ഒരേക്കർ വരെ കൈവശമുള്ളവരുണ്ട്.

കമലാക്ഷിയമ്മ 1989ന്  മുൻപ് കൈമാറിയ ഭൂമിക്ക് 1994 വരെ 42 സ്ഥലമുടമകളും നികുതിയടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 95 മുതൽ വില്ലേജധികൃതർ നികുതി വാങ്ങുന്നത് നിർത്തുകയും 10.5 ഏക്കർ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥലമുടമകളെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഇവരുടെ സ്ഥലത്തിന് ബാങ്ക് വായ്പയോ മറ്റു സർക്കാർ സഹായങ്ങളോ ലഭിക്കാതെയായി.

പണം നല്കി വാങ്ങിയ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഘട്ടമായതോടെ അധികൃതർക്ക് പരാതിയും നിവേദനങ്ങളും നല്കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മാസങ്ങൾക്ക് മുൻപ് സ്ഥലമുടമകളായ പേക്കമറ്റത്തിൽ തോമസ് ലാൻഡ് ട്രിബൂണലിലും പാലോറാൻ ശ്രീധരൻ നവകേരള സദസിലും പരാതി നൽകുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസമാണ് ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശന്റെ നിർദേശാനുസരണം വില്ലേജധികൃതർ നടപടികൾ ആരംഭിച്ചത്. പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോ, വില്ലേജ് അസിസ്റ്റന്റ് പ്രിയരഞ്ജൻ, സ്‌പെഷൽ വില്ലേജ് ഓഫീസർ സെമി ഐസക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ സഞ്ജീവൻ മൂർക്കോത്ത്, പി.പി. ഷനീദ് എന്നിവരാണ് പട്ടയം ലഭിക്കാനാവശ്യമായ നടപടികൾക്ക് നേതൃത്വം നല്കുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി കുടിയൊഴിപ്പിക്കൽ ഭീതിയിലായിരുന്ന 42 കുടുംബങ്ങൾ സർക്കാർ നടപടി അനുകൂലമായതോടെ ആഹ്ലാദത്തിലാണ്.


Share our post

Local News

യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Published

on

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.

യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു


Share our post
Continue Reading

Local News

ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.

നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.

ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു

എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ

രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.

പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.


Share our post
Continue Reading

Local News

പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

Published

on

Share our post

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്‌സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.

പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.


Share our post
Continue Reading

Trending

error: Content is protected !!