കൂട്ടുപുഴയിലെത്തുന്നവർക്ക് ദുരിതപർവം

Share our post

ഇരിട്ടി: നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ. കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയിൽ ഒരു സ്വാഗത കമാനം പോലുമില്ല. ഈ അന്തർ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് യാത്രാ വാഹനങ്ങളും അതിലധികം ചരക്ക് വാഹനങ്ങളുമാണ് നിത്യേന കടന്നുപോകുന്നത്.

ഏറെക്കാലത്തെ മുറവിളിക്ക് ശേഷം തലശ്ശേരി -വളവുപാറ അന്തർ സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് കൂട്ടുപുഴയിൽ പഴയ പാലത്തിന് പകരം പുതിയ പാലം വന്നു എന്നൊരുമാറ്റം മാത്രമാണുണ്ടായിട്ടുളളത്. മറ്റ് വികസനങ്ങളോ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ഇവിടെയില്ല. എക്‌സൈസിന്റെയും ആർ.ടി.ഒയുടേയും സ്ഥിരം ചെക്ക് പോസ്റ്റുകളും പൊലീസിന്റെ 24 മണിക്കൂർ പരിശോധനയുമുള്ള പ്രദേശമായിട്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.

മലയോരത്തെ മൂന്ന് പഞ്ചായത്തുകളുമായി അതിരിടുന്ന പ്രദേശമാണ് കൂട്ടുപുഴ. ഉളിക്കൽ, പായം, അയ്യൻകുന്ന് പഞ്ചായത്തുകൾക്കൊപ്പം കർണാടകയുടെ ബേട്ടോളി പഞ്ചായത്തും കൂട്ടുപുഴയുമായി അതിരിടുന്നു. പേരാവൂർ, ഇരിക്കൂർ മണ്ഡലവുമായും കർണാടകയിലെ വീരാജ്‌പേട്ട മണ്ഡലവുമായും അതിരിടുന്ന പ്രദേശമെന്ന പ്രധാധ്യവും കൂട്ടുപുഴക്കുണ്ട്. ഇരിട്ടിയിൽ നിന്നും മാക്കൂട്ടം ചുരംപാത വഴി ബാംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കും പേരട്ട, മാട്ടറ, ഭാഗങ്ങളിലേക്കുമുള്ള പ്രധാന കവലയാണ് കൂട്ടുപുഴ പുതിയപാലം ഉൾപ്പെടുന്ന പ്രദേശം.

കർണാടകയിലേക്ക് പോകാനായി ഇവിടെയെത്തുന്നവർക്ക് ഒന്ന് കയറി നിൽക്കാനുള്ള സൗകര്യമില്ല. സ്‌കൂൾ വിദ്യാർഥികളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടെ വലിയൊരു വിഭാഗം യാത്രക്കാരും കൂട്ടുപുഴ പാലം കവലയിൽ എത്തിയാണ് കർണാടകത്തിലേക്കുള്ള യാത്ര തുടരുന്നത്.

മലയോര മേഖലയിൽ നിന്നും കർണാടകയുടെ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗം പേരും കൂട്ടുപുഴയിൽ ബസിറങ്ങിയാണ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നത്. ബസ് ഷെൽട്ടർ ഇല്ലാത്തതിനാൽ വെയിലും മഴയുംക്കൊണ്ട് വേണം ബസിനായുള്ള കാത്തിരിപ്പ്. ഇത് ഇനിയും എത്രനാൾ എന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്. ശാസ്ത്രീയമായ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്. കൂട്ടുപുഴയോടുള്ള അവഗണന അവസാനിപ്പിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!