Connect with us

Kerala

ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും; തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

Published

on

Share our post

കൊച്ചി : ശബരിമലയിൽ ദിവസവും ശരാശരി 90,000 പേർ ദർശനത്തിനെത്തുന്നതാണ് ഇത്തവണ തിരക്ക്‌ ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത്രയധികം പേർ എത്തിയിരുന്നില്ല. സ്ത്രീകളും കുട്ടികളും പ്രായമായവരും കൂടുതൽ എത്തുന്നതിനാൽ മിനിറ്റിൽ 60 –65 പേരെ മാത്രമേ പതിനെട്ടാംപടി കടത്തിവിടാനാകുന്നുള്ളൂ. മിനിറ്റിൽ 80 പേരെ വരെ കടത്തിവിടുകയാണ് ലക്ഷ്യം. ഫ്ലൈ ഓവറിൽ പരമാവധി 1440 പേർക്കേ നിൽക്കാനാകൂ.

പമ്പയിലും നിലക്കലിലുമുള്ള സ്പോട്ട് ബുക്കിങ്ങുകളിലും എണ്ണം കൂടി. കേരളത്തിലുള്ളവരാണ് ദർശനത്തിന്‌ സ്പോട്ട് ബുക്കിങ് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ളവർ വെർച്വൽ ക്യൂ ബുക്കിങ്ങിനെയാണ്‌ ആശ്രയിക്കുന്നത്‌. അപ്പാച്ചിമേട്, ശരംകുത്തി, ശബരിപീഠം തുടങ്ങിയ സ്ഥലങ്ങളിൽ തിരക്ക്‌ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും എ.ഡി.ജി.പി വിശദീകരിച്ചു. റിപ്പോർട്ട് കോടതി ബുധനാഴ്ച പരിഗണിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലക്കലിൽനിന്ന് ആളുകളെ കയറ്റാതെ ബസുകൾ പമ്പയിലെത്തി അവിടെനിന്ന് ഭക്തരുമായി തിരികെ നിലക്കലിലേക്ക് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം നിലക്കലിൽനിന്ന് ഒഴിഞ്ഞ ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. നിലക്കലിൽ മതിയായ ബസ് സൗകര്യമില്ലെന്ന വാർത്തയ്‌ക്ക്‌ അടിസ്ഥാനമായത് ഇതാണ്. പമ്പ–നിലക്കൽ ചെയിൻ സർവീസിന് 40 എ.സി ബസുകളടക്കം 188 ബസുകളുണ്ടെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കും

തീർഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓൺലൈൻ യോഗത്തിന് ശേഷം ക്രമീകരണങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധയോടെയാണ് പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത്. 

വെർച്ച്വൽ ക്യു വഴിയുള്ള സന്ദർശനം 80,000 ആയി ചുരുക്കിയത് തിരക്ക് ക്രമീകരണം സുഗമമാക്കും. സ്പോട്ട് ബുക്കിങ് വഴി ഏകദേശം ഇരുപതിനായിരം പേരും പുല്ലുമേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരം പേരുമടക്കം ദിനം പ്രതി 1,20,000 ത്തിലധികം തീർഥാടകരാണ് എത്തുന്നത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേരെയാണ് കയറ്റാൻ സാധിക്കുക. സന്ദർശകരെ ബുദ്ധിമുട്ടിക്കാതെ സ്പോട്ട് ബുക്കിങ് പരിമിതിപ്പെടുത്തി ക്രമീകരണം ഏർപ്പെടുത്തും. 

നടപ്പന്തലിലും ക്യൂ കോപ്ലക്‌സിലും കുടിവെള്ളവും ബിസ്‌ക്കറ്റും പ്രാഥമിക സൗകര്യങ്ങളും കൂടുതൽ സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗതം സുഗമമാക്കാൻ പാർക്കിങ് സൗകര്യം കൃത്യമായി ക്രമീകരിക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 2,300 ശുചിമുറികൾ സജ്ജമാക്കിയിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പുലർച്ചെ സന്നിധാനത്ത് എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.

സന്നിധാനത്ത് തിരക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം

സന്നിധാനത്തെ തീർഥാടകത്തിരക്ക് ഒഴിവാക്കാൻ ഗതാഗതനിയന്ത്രണം. പമ്പയിലേക്കെത്തുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. പത്തനംതിട്ടയിൽനിന്ന് എത്തുന്ന വാഹനങ്ങളും എരുമേലിയിൽനിന്ന് എത്തുന്ന വാഹനങ്ങളും നിയന്ത്രിച്ചാണ് കയറ്റിവിടുന്നത്. സന്നിധാനത്തെ തിരക്കനുസരിച്ച് ഇലവുങ്കലിന് മുമ്പ്‌ വാഹനങ്ങൾ നിയന്ത്രിക്കുന്നു. 

ഒരുമിച്ച് വാഹനങ്ങളെത്തുന്നത് ഒഴിവാക്കാനാണ് ഇടവേളകളിലായി വാഹനം കടത്തിവിടുന്നത്. ഇലവുങ്കലിന് മുമ്പായി കുറച്ച് ദൂരം മാത്രമാണ് വാഹനം പിടിച്ചിടുക. അത്യാവശ്യഘട്ടങ്ങളിൽ തീർഥാടകർക്ക് വാഹനങ്ങളിൽ വെള്ളമെത്തിച്ച് നൽകാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. സന്നിധാനത്തെത്തുന്ന തീർഥാടകർക്ക് സുഖദർശനവും സുരക്ഷയും ഉറപ്പാക്കാനാണ് വാഹനം നിയന്ത്രിക്കുന്നത്. നിയന്ത്രണം മൂലം തീർഥാടക തിരക്ക് കുറയ്ക്കാനായി. കഴിഞ്ഞ ദിവസങ്ങളിലെ അത്ര തിരക്ക് സന്നിധാനത്ത് ചൊവ്വാഴ്ച ഉണ്ടായില്ല. നിലയ്ക്കലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. എന്നാൽ എത്തുന്ന തീർഥാടകരുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്.


Share our post

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Trending

error: Content is protected !!