Connect with us

India

ബെം​ഗളൂരു-ചെന്നൈ ക്രിസ്മസ്-പുതുവത്സര പ്രത്യേക സർവീസുമായി കെ.എസ്‌.ആർ.ടി.സി

Published

on

Share our post

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി മൂന്ന് വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെ.എസ്‌.ആർ.ടി.സി അറിയിച്ചു.

നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം – ഫോൺനമ്പർ- 0471 2323886, എറണാകുളം -ഫോൺ നമ്പർ – 0484 2372033, കോഴിക്കോട് – ഫോൺ നമ്പർ – 0495 2723796, കണ്ണൂർ- ഫോൺ നമ്പർ – 0497 2707777.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ : 20.12.2023 മുതൽ 03.01.2024 വരെ

1) 07.46 PMബാംഗ്ലൂർ – കോഴിക്കോട്  (S/Dlx. കുട്ട മാനന്തവാടി വഴി)

2) 20:16 ബാംഗ്ലൂർ – കോഴിക്കോട് (SDlx കുട്ട മാനന്തവാടി വഴി)

3) 21.15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx കുട്ട, മാനന്തവാടി വഴി)

4) 21.46 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx കുട്ട, മാനന്തവാടി വഴി)

5) 20:50 ബാംഗ്ലൂർ – കോഴിക്കോട് (S/exp കുട്ട മാനന്തവാടി വഴി)

6)22:50 ബാംഗ്ലൂർ – കോഴിക്കോട് (S/ExP കുട്ട മാനന്തവാടി വഴി)

7) 22:35 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx കുട്ട, മാനന്തവാടി വഴി)

8) 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx കുട്ട, മാനന്തവാടി വഴി) (Alternative days)

9) 19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10) 21:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11) 21:30 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12) 18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13) 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

14) 19.45 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

15) 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21:20 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

17) 20:45 ബാംഗ്ലൂർ – എറണാകുളം(S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

18)19.45 ബാംഗ്ലൂർ – കോട്ടയം (S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19) 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

21) 21.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx ഇരിട്ടി വഴി)

22) 22:30 PM ബാംഗ്ലൂർ – കണ്ണൂർ(S/Exp ഇരിട്ടി വഴി)

23) 22.35 ബാംഗ്ലൂർ – കണ്ണൂർ(S/Exp ഇരിട്ടി വഴി)

24) 22.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx ഇരിട്ടി വഴി)

25) 22.15 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp ചെറുപുഴ വഴി)

26) 19:35 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx നാഗർകോവിൽ വഴി)

27) 18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)

28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)

29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ. 19.12.2023 മുതൽ 02.01.2024 വരെ

1) 21.15 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx മാനന്തവാടി, കുട്ട വഴി)

2) 22.15 PM കോഴിക്കോട് – ബാംഗ്ലർ (S/Dlx മാനന്തവാടി, കുട്ട വഴി)

3) 22.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx മാനന്തവാടി, കുട്ട വഴി)

4) 21:30 കോഴിക്കോട് – ബാംഗ്ലൂർ (S/Exp മാനന്തവാടി, കുട്ട വഴി)

5) 20:45 കോഴിക്കോട് – ബാംഗ്ലൂർ (S/ExP മാനന്തവാടി, കുട്ട വഴി)

6) 22.50 കോഴിക്കോട് – ബാംഗ്ലൂർ (S/Expമാനന്തവാടി, കുട്ട വഴി)

7) 23.45 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx മാനന്തവാടി, കുട്ട വഴി)

8) 20.00 മലപ്പുറം – ബാംഗ്ലൂർ (S/Dl മാനന്തവാടി, കുട്ട വഴി)

9) 21:15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10) 19.45 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11) 21:30 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12) 18.35 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

13) 19.05 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

14) 19.15 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

15) 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

16) 18:45 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

17) 19:45 എറണാകുളം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

18) 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

19) 19.10കോട്ടയം – ബാംഗ്ലൂർ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

20) 22:10 കണ്ണൂർ – ബാംഗ്ലൂർ (S/Exp ഇരിട്ടി വഴി)

21)22.30 കണ്ണൂർ – ബാംഗ്ലൂർ (S/Dlx ഇരിട്ടി വഴി)

22) 21:50 കണ്ണൂർ – ബാംഗ്ലൂർ (S/Exp ഇരിട്ടി വഴി)

23) 20:30 പയ്യന്നൂർ – ബാംഗ്ലൂർ (S/Exp ചെറുപുഴ വഴി)

24) 18.05 തിരുവനന്തപുരം- ബാംഗ്ലൂർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)

25) 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx നാഗർകോവിൽ, മധുര വഴി)

26) 19:30 എറണാകുളം-ചെന്നൈ (S/Dlx പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

27)18:30 തിരുവനന്തപുരം-ചെന്നൈ (S/Dlx നാഗർകോവിൽ, മധുര വഴി)


Share our post

India

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Published

on

Share our post

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.


Share our post
Continue Reading

India

ഓൺലൈൻ പണമിടപാടുകൾക്ക് മുൻ നിരയിൽ നിൽക്കുന്ന ഫോണ്‍പേയുടെ പേര് മാറുന്നു

Published

on

Share our post

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ പേരില്‍ മാറ്റം വരുത്തുന്നു. ഐ.പി.ഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. കമ്പനിയുടെ പേര് മാറ്റാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

1200 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) ആണ് ഫോണ്‍പേയുടെ മൂല്യം. അതേസമയം കമ്പനിയുടെ പേര്മാറ്റം പ്രവര്‍ത്തനരീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് കമ്പനിയുടെ പേര് മാറ്റത്തിന് പിന്നില്‍. എന്നാല്‍ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം, കോടികളുടെ നഷ്ടത്തില്‍ നിന്നാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്പനിയുടെ പ്രവര്‍ത്തനം സിംഗപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 73 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 5,064 കോടി രൂപയില്‍ എത്തി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 738 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കമ്പനി കഴിഞ്ഞ വര്‍ഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യന്‍ യുപിഐ വിപണിയില്‍ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോണ്‍പേക്ക് ഉള്ളത്.


Share our post
Continue Reading

India

ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Published

on

Share our post

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ​ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.


Share our post
Continue Reading

Trending

error: Content is protected !!