Connect with us

IRITTY

മാക്കൂട്ടം ചുരം പാതയിലെ കാക്കത്തോട് വളവ് അപകടമേഖലയാകുന്നു

Published

on

Share our post

ഇരിട്ടി : മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയുടെ തകർച്ച അപകടവും കൂട്ടുന്നു. 26 കിലോമീറ്റർ വരുന്ന കൂട്ടുപുഴ വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം മുതൽ പെരുമ്പാടിവരെ 16 കിലോമീറ്റർ ചുരം പാത പൂർണമായും തകർന്നു കിടക്കുകയാണ്. മാക്കൂട്ടം കാക്കത്തോട് വളവ് മേഖലയിൽ തുടർച്ചയായി അപകടങ്ങളുമുണ്ടാകുന്നു.

കഴിഞ്ഞ രാത്രി വീരാജ്‌പേട്ട ഭാഗത്തുനിന്ന്‌ ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന നൂറോളം കോഴികൾ ചത്തു. ജീപ്പ്‌ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം ഇറക്കത്തിലെ വളവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്. അവിടെ സിഗ്നൽ ബോർഡുകളോ മറ്റോ ഇല്ല. റോഡിന്റെ വീതിക്കുറവും അപകടത്തിന് കാരണമാകുന്നുണ്ട്.

10 വർഷം മുൻപാണ് റോഡ് പൂർണതോതിൽ നവീകരിച്ചത്. തുടർന്ന് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഉണ്ടായിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലധികം ചരക്കുവാഹനങ്ങളും കടന്നുപോകുന്ന പാതയുടെ തകർച്ച വൻ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്.

വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്‌ പൊതുവേ വീതി കുറവാണ്. തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്കും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തമായതിനാൽ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക്‌ കാരണമാകുന്നു.

കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 20 കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിലും പെരുമ്പാടി മുതൽ വീരാജ്‌പേട്ട വരെയുള്ള ആറുകിലോമീറ്റർ രണ്ടാം ഘട്ടത്തിലുമാണ് നവീകരിച്ചത്.

വർഷങ്ങളോളം കാൽനടയാത്രപോലും ദുഷ്കരമായിരുന്ന റോഡ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നവീകരിച്ചത്. വീരാജ്‌പേട്ടയിലെ കർമസമിതിയുടെ പ്രതിഷേധങ്ങളും വലിയ സഹായമായി.

2017-ലെയും 18-ലെയും പ്രളയവും ഉരുൾപൊട്ടലും ചുരംപാതയിൽ വലിയ തോതിൽ നാശമുണ്ടാക്കി. മട്ടന്നൂർ വിമാനത്താവളം വന്നതോടെ ചുരം റോഡിന്റെ പ്രാധാന്യം വർധിച്ചു. ചുരംപാതയെ ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.

അപകടങ്ങളും വർധിച്ചു

: ചുരംപാതയിലെ അപകടങ്ങൾക്കുകാരണം റോഡിന്റെ ശോച്യാവസ്ഥയാണ്. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരൻ മരിച്ചത്‌ വീതി കുറഞ്ഞ റോഡിൽ വലിയ വാഹനത്തെ മറികടക്കുമ്പോഴാണ്. ആറുമാസത്തിനിടെ 20-ലധികം അപകടങ്ങളാണ് ചുരത്തിൽ ഉണ്ടായത്.

മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലൂടെ പോകുന്ന റോഡിന് വീതികൂട്ടാനുള്ള നിർദേശം നേരത്തേയുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് പ്രളയത്തിലും റോഡിന്റെ പലഭാഗങ്ങളും ഒഴുകിപ്പോയപ്പോൾ ഇക്കാര്യം പരിഗണിച്ചിരുന്നെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ വനംവകുപ്പ് തയ്യാറായില്ല. 16 കിലോമീറ്റർ ചുരംപാതയിൽ ആറുമീറ്റർ പോലും വീതി പലയിടത്തുമില്ല. കൂടാതെ വെള്ളമൊഴുകി റോഡിന്റെ അരിക് വശങ്ങളിൽ രൂപംകൊണ്ട വലിയ കുഴികളും അപകടക്കെണിയാണ്.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!