ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
മാക്കൂട്ടം ചുരം പാതയിലെ കാക്കത്തോട് വളവ് അപകടമേഖലയാകുന്നു

ഇരിട്ടി : മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയുടെ തകർച്ച അപകടവും കൂട്ടുന്നു. 26 കിലോമീറ്റർ വരുന്ന കൂട്ടുപുഴ വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം മുതൽ പെരുമ്പാടിവരെ 16 കിലോമീറ്റർ ചുരം പാത പൂർണമായും തകർന്നു കിടക്കുകയാണ്. മാക്കൂട്ടം കാക്കത്തോട് വളവ് മേഖലയിൽ തുടർച്ചയായി അപകടങ്ങളുമുണ്ടാകുന്നു.
കഴിഞ്ഞ രാത്രി വീരാജ്‌പേട്ട ഭാഗത്തുനിന്ന് ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന നൂറോളം കോഴികൾ ചത്തു. ജീപ്പ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം ഇറക്കത്തിലെ വളവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്. അവിടെ സിഗ്നൽ ബോർഡുകളോ മറ്റോ ഇല്ല. റോഡിന്റെ വീതിക്കുറവും അപകടത്തിന് കാരണമാകുന്നുണ്ട്.
10 വർഷം മുൻപാണ് റോഡ് പൂർണതോതിൽ നവീകരിച്ചത്. തുടർന്ന് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഉണ്ടായിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലധികം ചരക്കുവാഹനങ്ങളും കടന്നുപോകുന്ന പാതയുടെ തകർച്ച വൻ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്.
വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന് പൊതുവേ വീതി കുറവാണ്. തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്കും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തമായതിനാൽ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 20 കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിലും പെരുമ്പാടി മുതൽ വീരാജ്‌പേട്ട വരെയുള്ള ആറുകിലോമീറ്റർ രണ്ടാം ഘട്ടത്തിലുമാണ് നവീകരിച്ചത്.
വർഷങ്ങളോളം കാൽനടയാത്രപോലും ദുഷ്കരമായിരുന്ന റോഡ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നവീകരിച്ചത്. വീരാജ്‌പേട്ടയിലെ കർമസമിതിയുടെ പ്രതിഷേധങ്ങളും വലിയ സഹായമായി.
2017-ലെയും 18-ലെയും പ്രളയവും ഉരുൾപൊട്ടലും ചുരംപാതയിൽ വലിയ തോതിൽ നാശമുണ്ടാക്കി. മട്ടന്നൂർ വിമാനത്താവളം വന്നതോടെ ചുരം റോഡിന്റെ പ്രാധാന്യം വർധിച്ചു. ചുരംപാതയെ ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.
അപകടങ്ങളും വർധിച്ചു
: ചുരംപാതയിലെ അപകടങ്ങൾക്കുകാരണം റോഡിന്റെ ശോച്യാവസ്ഥയാണ്. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരൻ മരിച്ചത് വീതി കുറഞ്ഞ റോഡിൽ വലിയ വാഹനത്തെ മറികടക്കുമ്പോഴാണ്. ആറുമാസത്തിനിടെ 20-ലധികം അപകടങ്ങളാണ് ചുരത്തിൽ ഉണ്ടായത്.
മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലൂടെ പോകുന്ന റോഡിന് വീതികൂട്ടാനുള്ള നിർദേശം നേരത്തേയുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് പ്രളയത്തിലും റോഡിന്റെ പലഭാഗങ്ങളും ഒഴുകിപ്പോയപ്പോൾ ഇക്കാര്യം പരിഗണിച്ചിരുന്നെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ വനംവകുപ്പ് തയ്യാറായില്ല. 16 കിലോമീറ്റർ ചുരംപാതയിൽ ആറുമീറ്റർ പോലും വീതി പലയിടത്തുമില്ല. കൂടാതെ വെള്ളമൊഴുകി റോഡിന്റെ അരിക് വശങ്ങളിൽ രൂപംകൊണ്ട വലിയ കുഴികളും അപകടക്കെണിയാണ്.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്