Connect with us

Kannur

ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് ഡെസ്റ്റിനേഷനാകാൻ കണ്ണൂരും

Published

on

Share our post

കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ് നിലവിൽ നടക്കുന്നത്.

വിശാലമായ ആകാശം വിവാഹപന്തലാക്കി കടലിനെയും കായലിനെയും മലഞ്ചെരിവുകളേയുമൊക്കെ സാക്ഷിയാക്കി താലിചാർത്താൻ വേദിയൊരുക്കുന്നതാണ് പദ്ധതി.

വിവിധ കേന്ദ്രങ്ങളിൽ നിന്ന് ധർമ്മടത്തേക്കുള്ള യാത്രാ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗുണമാകുമെന്ന് ടൂറിസം വകുപ്പ് കണക്ക് കൂട്ടുന്നു. അതോടൊപ്പം ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ ഇതുമായി ബന്ധിപ്പിക്കുന്നതിലൂടെ അവയെ കൂടുതൽ ജനകീയമാക്കാനും സാധിക്കും. കണ്ണൂരിലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, ചൂട്ടാട് ബീച്ച്, ധർമ്മടം തുരുത്ത്, പയ്യാമ്പലം ഗസ്‌റ്റ് ഹൗസ് പാത്ത് വേ, പാലക്കയം തട്ട് എന്നിവിടങ്ങൾ വെഡ്ഡിംഗ് ഷൂട്ടിന് അനുയോജ്യമാണ്. ഇത്തരത്തിൽ കണ്ണൂരിന്റെ ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജില്ലാ ടൂറിസം വകുപ്പ്.

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്

ഓഡിറ്റോറിയങ്ങളിലോ വധൂ-വരന്മാരുടെ വീടുകളിലോ നടത്താറുള്ള വിവാഹചടങ്ങുകളും ആഘോഷങ്ങളും ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തുന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്. ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന വിവാഹവും അനുബന്ധ ചടങ്ങുകളും ഒന്ന് മുതൽ നാല് ദിവസം വരെ നീണ്ടു നിൽക്കുന്നു.

യാത്ര സൗകര്യം, താമസ സൗകര്യം, ഫോട്ടോഷൂട്ടിനുള്ള സൗകര്യം, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വേദി തിരഞ്ഞെടുക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, വയനാട്, മൂന്നാർ എന്നിവിടങ്ങളിലാണ് നിലവിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കൂടുതലായി നടക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്രചരിപ്പിക്കാൻ രണ്ടുകോടി രൂപയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്.

ആദ്യ വിവാഹം ശംഖുമുഖത്ത്

സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിലെ ആദ്യ വിവാഹം കഴിഞ്ഞ 30ന് ശംഖുമുഖത്താണ് നടന്നത്. സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസായിരുന്നു കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്താണ്.


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!