THALASSERRY
മാഹി റോയൽ ട്രാവൻകൂർ നിധി കമ്പനി മാസങ്ങളായി തുറക്കുന്നില്ല; നിക്ഷേപകരുടെ നെട്ടോട്ടം

മാഹി: ദേശീയ പാതയിൽ മാഹി സ്പോർട്സ് ക്ലബ് വായനശാലക്ക് സമീപത്ത് പ്രവർത്തിച്ചുവന്നിരുന്ന റോയൽ ട്രാവൻകൂർ നിധി എന്ന പേരിലറിയപ്പെടുന്ന ധനകാര്യ സ്ഥാപനം പൂട്ടി മാനേജ്മെന്റ് സ്ഥലം വിട്ടിട്ട് രണ്ട് മാസമാകുന്നു. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരാണ് ഇപ്പോൾ സ്ഥാപനത്തിന്റെ വിലാസം.
സാധാരണക്കാരടക്കം നിരവധിയാളുകളുടെ പണമാണ് ഈ സ്ഥാപനത്തിൽ കുടുങ്ങിക്കിടക്കുന്നത്. നിക്ഷേപകർ സ്ഥാപനത്തിന് മുന്നിൽ നിത്യേന എത്തി അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇവർ കൂട്ടത്തോടെ മാഹി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തിരുന്നു.
മാഹി പൊലീസ് ഈ സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു കാര്യങ്ങൾ ആരാഞ്ഞിരുന്നു. മാനേജരുടെ മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ പൊലീസ് കെട്ടിടത്തിന്റെ താക്കോൽ സ്റ്റേഷനിൽ വാങ്ങിവെച്ചു. അടുത്ത ദിവസം മുതൽ മാനേജരും മുങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയാണ് ഈ സ്ഥാപനത്തിന്റെ ചെയർമാൻ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കമ്പനി നിരവധി ജീവനക്കാരെവെച്ച് കടകളിൽ നിന്നും വീടുകളിൽ നിന്നും നിത്യേന പണം സ്വരൂപിച്ചിരുന്നു.
ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ബാങ്കിലേതുപോലെ നികുതി അടക്കേണ്ടി വരില്ലെന്നും പലിശ കൂടുതൽ കിട്ടുമെന്നുമുള്ള ‘ഉപദേശം’ കേട്ട് വൻ തുക നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്.60 പേരോളം പിഗ്മി കലക്ഷൻ ഏജന്റായി പ്രവർത്തിക്കുന്നതായി അറിയുന്നു. വ്യാപാരികളിൽ കുറേയേറെപേർ ഈ സ്ഥാപനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലോണിന് അപേക്ഷയുമായി എത്തുന്നവരെ പരമാവധി നിരുത്സാഹ പ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണ് സ്ഥാപനത്തിന്റേത്. സാധാരണക്കാരൻ നിത്യേന അധ്വാനിച്ച് ഉണ്ടാക്കിയ പണവും കിട്ടാതായിരിക്കുകയാണ്. മാഹിയിലെ ഉദ്യോഗസ്ഥരുടെയും സമൂഹിക പ്രവർത്തകരുടെയും മക്കൾക്ക് ജോലി നൽകിയാണ് ജനങ്ങളെ ആകർഷിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള സി.ഡി.എം മെഷീൻ കടത്തിക്കൊണ്ടുപോകുവാൻ ഒരു സംഘം എത്തിയിരുന്നു. ഉടൻ നിക്ഷേപകർ കൂട്ടത്തോടെയെത്തി തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇടപാട് കാര്യങ്ങൾ അന്വേഷിച്ച് നിക്ഷേപകർ വിളിക്കുമ്പോൾ തിരിമറിയൊന്നുമറിയാത്ത ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് സമ്മർദത്തിലാകുന്നത്. ഫോൺ വഴി മാനേജ്മെന്റിനെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കാത്ത അവസ്ഥയുമാണ്.
കണ്ണൂർ ജില്ലയിലെ ഈ സ്ഥാപനത്തിന്റെ മറ്റു ശാഖകളുടെ സ്ഥിതിയും സമാനമാണെന്നാണ് സൂചന. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മാനേജ്മെമെന്റുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മാഹി എസ്.ഐ റെനിൽ കുമാർ അറിയിച്ചു.
THALASSERRY
കൊടുവള്ളിയിൽ റെയിൽവേ മേൽപ്പാലം

തലശേരി: വർഷങ്ങളുടെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിൽ കൊടുവള്ളി റെയിൽവേ മേൽപാലം പൂർത്തിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കൻ കേരളം. സ്റ്റീൽ സ്ട്രെക്ച്ചറിൽ നിർമിക്കുന്ന റെയിൽവേ മേൽപാലം നിർമാണം അവസാനഘട്ടത്തിലാണ്. അനുബന്ധറോഡ് നിർമാണം പൂർത്തിയായതോടെ കൈവരിനിർമാണം, പെയിന്റിങ്, റോഡ് മാർക്കിങ് തുടങ്ങിയ മിനുക്ക് ജോലികൾ മാത്രമാണിനി ബാക്കി. ഈ മാസം മേൽപാലം ഉദ്ഘാടന സജ്ജമാകും. കൊടുവള്ളിയിൽ 230ാം നമ്പർ ലെവൽക്രോസിന് പകരമാണ് പാലം. ദേശീയപാതയിലടക്കം കുരുക്ക് തീർത്ത കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ അനന്തമായ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം. 36.37കോടി രൂപ ചെലവിലാണ് നിർമാണം. 16.25 കോടി രൂപ സ്ഥലമെടുപ്പിന് മാത്രമായി. 27 ഭൂവുടമകളിൽനിന്ന് 123.6 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് മേൽപാലങ്ങളിലൊന്നാണിത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ് നിർമാണം. മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപ സംസ്ഥാനവും 10.06 കോടിരൂപ റെയിൽവേയുമാണ് വഹിച്ചത്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി മേൽപാലത്തിന്റെയും നിർമാണം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചർ പാലം 2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്. കൊടുവള്ളിയിൽ പഴയബാങ്ക് കെട്ടിടത്തിന്റെ സമീപത്തുനിന്ന് ഇല്ലിക്കുന്നിൽ റെയിൽവേ സിഗ്നൽ ഗേറ്റിനടുത്തുവരെയാണ് മേൽപ്പാലം. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമാണം. പാലത്തിന്റെ പൈലും പൈൽകാപ്പും കോൺക്രീറ്റും പിയറും പിയർക്യാപ്പും ഗർഡറും സ്റ്റീലും സ്ലാബ് കോൺക്രീറ്റുമാണ്. ഗതാഗതക്കുരുക്കിനോട് വിടപറയാം. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലംവരുന്നതോടെ പരിഹരിക്കപ്പെടുക. തലശേരി–-അഞ്ചരക്കണ്ടി റോഡിലെ കൊടുവള്ളി റെയിൽവേ ലെവൽക്രോസ് അടക്കുമ്പോൾ ദേശീയപാതയിൽ ഗതാഗതസ്തംഭനമായിരുന്നു. സ്ഥലമേറ്റെടുക്കലിന് തുടക്കംമുതൽ പലവിധ തടസ്സങ്ങളായിരുന്നു. സ്ഥലമെടുപ്പ് ചോദ്യംചെയ്ത് കോടതിയിലും ഹർജിയെത്തി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് സ്ഥലമെടുപ്പ് വേഗത്തിലായത്. ആകർഷകമായ പാക്കേജോടെ മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രണംവിട്ട് റെയിൽവേ ഗേറ്റ് തകർന്ന് ട്രെയിൻ ഗതാഗതമടക്കം തടസ്സപ്പെട്ടിരുന്നു. പാലംവരുന്നതോടെ ചരക്കുവാഹനങ്ങൾക്കുംഎളുപ്പം ഇല്ലിക്കുന്ന് കടന്നുപോവാം.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്