THALASSERRY
മാഹി റോയൽ ട്രാവൻകൂർ നിധി കമ്പനി മാസങ്ങളായി തുറക്കുന്നില്ല; നിക്ഷേപകരുടെ നെട്ടോട്ടം

മാഹി: ദേശീയ പാതയിൽ മാഹി സ്പോർട്സ് ക്ലബ് വായനശാലക്ക് സമീപത്ത് പ്രവർത്തിച്ചുവന്നിരുന്ന റോയൽ ട്രാവൻകൂർ നിധി എന്ന പേരിലറിയപ്പെടുന്ന ധനകാര്യ സ്ഥാപനം പൂട്ടി മാനേജ്മെന്റ് സ്ഥലം വിട്ടിട്ട് രണ്ട് മാസമാകുന്നു. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരാണ് ഇപ്പോൾ സ്ഥാപനത്തിന്റെ വിലാസം.
സാധാരണക്കാരടക്കം നിരവധിയാളുകളുടെ പണമാണ് ഈ സ്ഥാപനത്തിൽ കുടുങ്ങിക്കിടക്കുന്നത്. നിക്ഷേപകർ സ്ഥാപനത്തിന് മുന്നിൽ നിത്യേന എത്തി അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇവർ കൂട്ടത്തോടെ മാഹി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തിരുന്നു.
മാഹി പൊലീസ് ഈ സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു കാര്യങ്ങൾ ആരാഞ്ഞിരുന്നു. മാനേജരുടെ മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ പൊലീസ് കെട്ടിടത്തിന്റെ താക്കോൽ സ്റ്റേഷനിൽ വാങ്ങിവെച്ചു. അടുത്ത ദിവസം മുതൽ മാനേജരും മുങ്ങുകയായിരുന്നു. സ്വകാര്യ വ്യക്തിയാണ് ഈ സ്ഥാപനത്തിന്റെ ചെയർമാൻ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കമ്പനി നിരവധി ജീവനക്കാരെവെച്ച് കടകളിൽ നിന്നും വീടുകളിൽ നിന്നും നിത്യേന പണം സ്വരൂപിച്ചിരുന്നു.
ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ബാങ്കിലേതുപോലെ നികുതി അടക്കേണ്ടി വരില്ലെന്നും പലിശ കൂടുതൽ കിട്ടുമെന്നുമുള്ള ‘ഉപദേശം’ കേട്ട് വൻ തുക നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്.60 പേരോളം പിഗ്മി കലക്ഷൻ ഏജന്റായി പ്രവർത്തിക്കുന്നതായി അറിയുന്നു. വ്യാപാരികളിൽ കുറേയേറെപേർ ഈ സ്ഥാപനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് അറിയുന്നത്.
ലോണിന് അപേക്ഷയുമായി എത്തുന്നവരെ പരമാവധി നിരുത്സാഹ പ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണ് സ്ഥാപനത്തിന്റേത്. സാധാരണക്കാരൻ നിത്യേന അധ്വാനിച്ച് ഉണ്ടാക്കിയ പണവും കിട്ടാതായിരിക്കുകയാണ്. മാഹിയിലെ ഉദ്യോഗസ്ഥരുടെയും സമൂഹിക പ്രവർത്തകരുടെയും മക്കൾക്ക് ജോലി നൽകിയാണ് ജനങ്ങളെ ആകർഷിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള സി.ഡി.എം മെഷീൻ കടത്തിക്കൊണ്ടുപോകുവാൻ ഒരു സംഘം എത്തിയിരുന്നു. ഉടൻ നിക്ഷേപകർ കൂട്ടത്തോടെയെത്തി തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇടപാട് കാര്യങ്ങൾ അന്വേഷിച്ച് നിക്ഷേപകർ വിളിക്കുമ്പോൾ തിരിമറിയൊന്നുമറിയാത്ത ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് സമ്മർദത്തിലാകുന്നത്. ഫോൺ വഴി മാനേജ്മെന്റിനെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കാത്ത അവസ്ഥയുമാണ്.
കണ്ണൂർ ജില്ലയിലെ ഈ സ്ഥാപനത്തിന്റെ മറ്റു ശാഖകളുടെ സ്ഥിതിയും സമാനമാണെന്നാണ് സൂചന. സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മാനേജ്മെമെന്റുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മാഹി എസ്.ഐ റെനിൽ കുമാർ അറിയിച്ചു.
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജ്ജുന് എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്