Connect with us

Kannur

തദ്ദേശ ആസൂത്രണത്തിന് വിവരസഞ്ചയിക ഒരുങ്ങുന്നു: വിരൽതുമ്പിലുണ്ടാകും വിവരം

Published

on

Share our post

കണ്ണൂർ: ജില്ലയുടെ വികസനത്തിന് ആവശ്യമായ ആസൂത്രണത്തിന് വേണ്ടുന്ന സ്ഥിതി വിവരക്കണക്കുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച വിവരസഞ്ചയിക പദ്ധതിക്കായി വിവരശേഖരണം തുടങ്ങി.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായാണ് വിവരസഞ്ചയിക തയ്യാറാക്കുന്നത്.

ഓൺലൈൻ സംവിധാനത്തിലൂടെ ഏത് സമയത്തും ഭരണസമിതിക്ക് വിവരങ്ങൾ ലഭ്യമാകുന്ന രീതിയിൽ ക്രോഡീകരിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകൾ,​ 11 ബ്ലോക്ക് പഞ്ചായത്തുകൾ,​ ഒരു നഗരസഭയുമാണ് വിവരശേഖരണ സർവേ നടത്തുക. ബാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മറ്റു ഏജൻസികൾ വഴിയും വിവര ശേഖരണം നടത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഫീൽഡ് തലത്തിലുള്ള വിവരശേഖരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. സെക്രട്ടറിയാണ് പദ്ധതിയുടെ പഞ്ചായത്ത് തല നിർവഹണ ഉദ്യോഗസ്ഥർ. ഒരു വാർഡിൽ ഒരു മാസം കൊണ്ട് സർവേ പൂർത്തിയാക്കും. സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങളാണ് ലഭ്യമാക്കുക. ഓരോ അഞ്ച് വർഷത്തിലും വിവരങ്ങൾ പുതുക്കും.

പ്രവർത്തനം നേരത്തേ ആരംഭിച്ചു

വിവരസഞ്ചയികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാ പ‌ഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇതിനായി തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. തദ്ദേശസ്ഥാപനതല സെക്രട്ടറിമാർക്കും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്കും സൂപ്പർവൈസർമാർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പ്ലാൻ ക്ലാർക്കുമാർക്കും മാസ്റ്റർ ട്രെയിനർമാർ,സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവർക്കും പരിശീലനവും നൽകി.

വിവര സഞ്ചയിക

ജില്ലയുടെ വികസനത്തിനുതകുന്ന രീതിയിൽ സമഗ്ര ആസൂത്രണത്തിന് ജില്ലയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന പദ്ധതി . ജില്ലയിലെ കെട്ടിടങ്ങളുടെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ വിവര സഞ്ചയിക പോർട്ടലിലൂടെ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ലഭിക്കും. പോർട്ടലിൽ ലഭിക്കുന്ന മാപ്പിലൂടെ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, റേഷൻ കടകൾ തുടങ്ങി എല്ലാ കെട്ടിടങ്ങളുടെയും സ്ഥാനം ഉൾപ്പെടെ മനസ്സിലാക്കാനാകും.ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ, വാടകക്ക് താമസിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് സർവ്വേ നടത്തുക. ജില്ലയിലെ മുഴുവൻ കെട്ടിടങ്ങൾക്കും ജിയോ ടാഗ് ഏർപ്പെടുത്തും.

വിവരങ്ങൾ

*തൊഴിൽ

*വിദ്യാഭ്യാസം

*സാമ്പത്തിക സ്ഥിതി

*ലഭിക്കുന്ന ആനുകൂല്യങ്ങൾ

*രോഗങ്ങൾ

*വിദേശത്തുള്ളവർ

*ലൊക്കേഷൻ


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!