ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
വന്യജീവി ആക്രമണം; മലയോരത്ത് സോളാർ വേലി സ്ഥാപിക്കുന്നു

ഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 55.5 കിലോമീറ്ററിൽ സോളാർവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.
നബാർഡിന്റെയും കൃഷി വകുപ്പിന്റെയും ജില്ല പഞ്ചായത്തിന്റെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും വിഹിതം ഉപയോഗപ്പെടുത്തിയാണ് പ്രതിരോധ സംവിധാനം ഒരുക്കുന്നത്. കേരള, കർണാടക വനമേഖലയോട് ചേർന്ന കേളകം, അയ്യൻകുന്ന്, പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകൾക്കാണ് സംരക്ഷണം തീർക്കുന്നത്. നബാർഡിന്റെ വിഹിതത്തിനൊപ്പം കൃഷി വകുപ്പിൽനിന്നുള്ള 2.2 കോടിയും ജില്ല പഞ്ചായത്തിന്റെ വിഹിതമായ ഒരു കോടിയും ഇതിനായി പ്രയോജനപ്പെടുത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ടും പദ്ധതി വിഹിതവും ഇതിനായി ഉപയോഗപ്പെടുത്താം. ഉളിക്കൽ പഞ്ചായത്തിൽ 14.5 കിലോമീറ്ററാണ് വനവുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ അഞ്ചുകിലോമീറ്ററിൽ താഴെ മാത്രമേ പ്രതിരോധ സംവിധാനമുള്ളൂ. അവശേഷിക്കുന്ന 10.5 കിലോമീറ്ററിൽ കൃഷി വകുപ്പിന്റെ സഹായത്താൽ അഞ്ചു കിലോമീറ്ററും നബാർഡിന്റെ സഹായത്തിൽ മൂന്ന് കിലോമീറ്ററും സോളാർ വേലി സ്ഥാപിക്കും. സ്ഥലത്തിന്റെ പ്രത്യേകതയനുസരിച്ച് തൂക്കുവേലിയോ സോളാർ വേലിയോ ട്രഞ്ചോ സ്ഥാപിക്കും. പായം പഞ്ചായത്തിൽ ഒരു കിലോമീറ്ററാണ് പ്രതിരോധ സംവിധാനം ഒരുക്കേണ്ടത്. ഇതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം പ്രയോജനപ്പെടുത്തും.
അയ്യൻകുന്ന് പഞ്ചായത്തിന്റെ 45 കിലോമീറ്റർ വരുന്ന അതിർത്തിയിൽ 37 കിലോമീറ്ററിൽ വേലി സ്ഥാപിക്കേണ്ടതുണ്ട്. ഇതിൽ 21 കിലോമീറ്റർ കൃഷി വകുപ്പിന്റെ സഹായത്താലും ഏഴ് കിലോമീറ്റർ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രതിരോധ സംവിധാനം ഒരുക്കും. ആറളത്ത് ഏഴു കിലോമീറ്ററിൽ മൂന്ന് കിലോമീറ്റർ കൃഷിവകുപ്പിന്റെ സഹായത്തോടെയും നാലുകിലോമീറ്റർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗിച്ചാണ് പ്രതിരോധം തീർക്കുന്നത്. കേളകത്ത് അഞ്ചുകിലോമീറ്റർ നബാർഡ് സഹായത്തിൽ നിർമാണം പൂർത്തിയാക്കും. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ പരിപാലിക്കുന്നതിനും പദ്ധതിയുണ്ടാക്കും. നിലവിൽ സോളാർ വേലി പലയിടങ്ങളിലും കാടുമൂടിയ നിലയിലാണ്.
സോളാർ തൂക്കുവേലിക്ക് ഒരു കിലോമീറ്ററിന് എട്ടു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ജനകീയ കൂട്ടായ്മയിലും തൂക്ക് വേലികൾ നിർമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുതിയങ്ങാടിയിൽ നാലു കിലോമീറ്റർ സോളാർ തൂക്കുവേലിയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ പൂർത്തിയാക്കിയത്. പാലപ്പുഴയിലും ആറളത്തുമെല്ലാം ജനകീയ കൂട്ടായ്മയിൽ രൂപപ്പെടുത്തിയ തൂക്കുവേലി ഫലപ്രദമായി കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ട്. യഥാസമയം പരിപാലിക്കുക ചെയ്താൽ പദ്ധതി വിജയകരമാകുമെന്നാണ് പ്രതീക്ഷ.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
IRITTY
ആനപ്പന്തി ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ഇരിട്ടി : ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡന്റ് സുനീഷ് തോമസാണ് അറസ്റ്റിലായത്. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്നാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാങ്ക് ജീവനക്കാരൻ സുധീർ തോമസും സുഹൃത്ത് സുനീഷും ചേർന്ന് പ്ലാൻ ചെയ്ത് നടത്തിയ കുറ്റകൃത്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവിൽ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ സംസ്ഥാനം കടന്നുപോയെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്