Connect with us

MATTANNOOR

കണ്ണൂർ വിമാനത്താവളം ആറാംവയസ്സിലേക്ക്; പറന്നുയരുമോ കണ്ണൂർ

Published

on

Share our post

മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായത്.

വിദേശകമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര അവഗണനയും തുടരുന്നു. ഈ പ്രതിസന്ധിക്കിടയിലാണ് ഈ വർഷം മേയിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചത്. യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുവഴി ഉണ്ടായത്.

ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷപകരുന്നുണ്ട്. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്ന കാര്യം കമ്പനിയുടെ പരിഗണനയിലുണ്ട്.

പോയിന്റ് ഓഫ് കോളിനായി നീളുന്ന കാത്തിരിപ്പ്

:വിദേശകമ്പനികളുടെ സർവീസുകൾ വഴി മാത്രമേ കണ്ണൂർ വിമാനത്താവളം ലാഭകരമാക്കാൻ കഴിയൂ. സംസ്ഥാന സർക്കാരും കിയാലും നിരന്തരം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ല. പുതിയ വിമാനത്താവളങ്ങൾക്ക് വിദേശ സർവീസിനുള്ള ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകേണ്ടതില്ലെന്ന നയമാണ് കാരണമായി പറയുന്നത്.

അടുത്തിടെയാണ് ഗോവയിലെ മനോഹർ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസിന് അനുമതി നൽകിയത്. ഡാംബോളിം വിമാനത്താവളത്തിലെ സർവീസാണ് പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിയത്.

ഇതേരീതിയിൽ ജയ്‌പുരിലെ സർവീസ് കണ്ണൂരിലേക്ക് മാറ്റാൻ മുൻപ് ഇത്തിഹാദ് എയർവേയ്‌സ് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു.

ഏവിയേഷൻ പാർലമെന്ററി കാര്യസമിതി സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. വിദേശ സർവീസുകളുടെ കാര്യത്തിൽ അനുകൂല നിലപാടാണ് സമിതിയെടുത്തത്.

സാധ്യതകൾ ഒട്ടേറെ

:ഹജ്ജ് പുറപ്പെടൽ കേന്ദ്രം കഴിഞ്ഞ വർഷം കണ്ണൂരിൽ അനുവദിച്ചിരുന്നു. പരാതികളൊന്നുമില്ലാതെ ആദ്യ ഹജ്ജ് ക്യാമ്പ് പൂർത്തിയാക്കാനായി. വിദേശ കമ്പനികളുടെ സർവീസിനൊപ്പം ചരക്കുവിമാനങ്ങളും സർവീസ് തുടങ്ങിയാൽ കിയാലിന് നേട്ടമാകും. രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന തരത്തിൽ 3050 മീറ്റർ റൺവേയും വിശാലമായ ടെർമിനലും അനുബന്ധ സംവിധാനങ്ങളും ഇവിടെയുണ്ട്. അനുബന്ധ പദ്ധതിക്ക് ആവശ്യമായ ഭൂമിയും വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്.

പെരുകുന്ന നഷ്ടക്കണക്ക് :എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2022-23 വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടി രൂപയാണ്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്താവളങ്ങളിൽ നഷ്ടത്തിന്റെ കാര്യത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്താണ് കണ്ണൂർ. വിമാനത്താവള കമ്പനിയുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി 11 വർഷത്തിൽനിന്ന് 20 ആക്കി നീട്ടാൻ ധാരണയായെന്ന് മുഖ്യമന്ത്രി വാർഷികയോഗത്തിൽ അറിയിച്ചിരുന്നു.

കൂടുതൽ സർവീസുകൾ വരും

വിമാനത്താവളം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ ശുഭപ്രതീക്ഷയാണുള്ളത്. എയർഇന്ത്യ എക്സ്പ്രസിന്റേതുൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ തുടങ്ങും. കമ്പനികളുമായി ‘കിയാൽ’ നിരന്തരം ചർച്ച നടത്തുന്നുണ്ട്. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിൽ വിമാനത്താവളം ഉയരും. പ്രതിസന്ധികളെ മറികടന്ന് വളരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സി.ദിനേശ് കുമാർ,

മാനേജിങ് ഡയറക്ടർ, കിയാൽ


Share our post

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

MATTANNOOR

പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ സ്നേഹതീരം സംഘടനക്കെതിരെ നടപടി

Published

on

Share our post

കണ്ണൂര്‍: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍.


Share our post
Continue Reading

MATTANNOOR

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനി പണം തട്ടിയതായി പരാതി

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പരാതി. ഗ്ലോബൽ കാർഗോ സർവീസ് എന്ന പേരിൽ തുടങ്ങുന്ന ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.ഉദ്യോഗാർഥികളിൽ നിന്ന് 2000 മുതൽ 4000 രൂപ വരെയാണ് വാങ്ങിയത്. 200,00 രൂപയിലധികം രൂപ മാസശമ്പളവും വാഗ്ദാനം ചെയ്തു.പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. പണം നൽകിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ചയാണെന്ന് പറഞ്ഞ് മട്ടന്നൂരിൽ വിളിച്ചു വരുത്തുകയായിരുന്നു. ഉദ്യോഗാർഥികളിൽ ചിലർ കെ.കെ ശൈലജ എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി എ.പി.രാഗിന്ദ് കിൻഫ്രയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു കമ്പനിയും കിൻഫ്രയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിഞ്ഞു. 70 ഓളം പേരാണ് ജോലിക്കായി എത്തിയിരുന്നത്. തുടർന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ പണം തിരികെ നൽകുമെന്ന് ധാരണയിലാണ് പ്രതിഷേധം നിർത്തിയത്. ഉദ്യോഗാർഥികളും ഡിവൈഎഫ്ഐയും പോലീസിൽ പരാതി നൽകി.


Share our post
Continue Reading

Trending

error: Content is protected !!