Kannur
ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗം നിയമനത്തിൽ യോഗ്യത ഇളവിന് നീക്കം

കണ്ണൂർ:ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിൽ അടിസ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി നിയമനം നടത്താൻ വീണ്ടും ശ്രമം. മുൻ വർഷം യോഗ്യതകളിൽ മാറ്റം വരുത്തി നിയമനം നടത്താനുള്ള ശ്രമം നടന്നിരുന്നെങ്കിലും എതിർപ്പുയർന്നതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
നിലവിലെ നിയമപ്രകാരം ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിൽ നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത സയൻസ് വിഷയങ്ങളിൽ പ്ലസ് ടു, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിൽ ഡിപ്ലോമ, പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്.സയൻസ് വിഷയത്തിലെ പ്ലസ് ടു, പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയും 10 വർഷത്തിൽ അധികം സർവീസ് ഉള്ളവർക്കു ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് ഡിപ്ലോമ തന്നെയും ഒഴിവാക്കി സ്‌പെഷ്യൽ റൂൾസ് ഭേദഗതി നടത്താനാണ് നീക്കം.
കഴിഞ്ഞ വർഷം ജൂലായിൽ സ്‌പെഷ്യൽ റൂൾസിന് വിരുദ്ധമായി അറ്റെൻഡർ തസ്തികയിൽ പ്ലസ് ടു സയൻസ് യോഗ്യത ഒഴിവാക്കി അപേക്ഷ ക്ഷണിച്ചെങ്കിലും ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചതോടെ നിയമനം തടയുകയായിരുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമമാരംഭിച്ചിരിക്കുന്നത്.
യോഗ്യതയിൽ ഇളവിനെതിരെ വിമർശനം
കൊവിഡ്, നിപ്പ പോലുള്ള പകർച്ചവ്യാധി നിയന്ത്രണത്തിനും നിർമ്മാർജനത്തിനും പ്രവർത്തിക്കേണ്ടതും കേന്ദ്ര സംസ്ഥാന ആരോഗ്യ പദ്ധതികൾ, പോതുജനാരോഗ്യ നിയമം എന്നിവ നടപ്പാക്കുന്നതിനും പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കേണ്ടതുമായ സുപ്രധാന തസ്തികയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ.
ഈ തസ്തികയിൽ ഏതാനും പേർക്ക് നിയമനം ലഭിക്കുന്നതിനായി യോഗ്യതയിൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യ സംരക്ഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പൊതുവേയുള്ള വിമർശനം.സയൻസ് വിഷയത്തിലെ പ്രവീണ്യം ആരോഗ്യമേഖലയിലെ തസ്തികയിൽ അനിവാര്യമാണ്. മറ്റു തസ്തികകളിൽ എല്ലാം യോഗ്യത ഉയർത്തുന്ന സാഹചര്യത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ വിഷയത്തിൽ ഇത്തരം ഒരു അസാധാരണ നീക്കം നടക്കുന്നത്.
കോഴ്സ് കഴിഞ്ഞവർ 8500;നിയമനം പ്രതീക്ഷിച്ച് 3000 പേരും
കഴിഞ്ഞ 15 വർഷത്തിനിടയിൽ 8500 പേരാണ് ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പാസ്സായത്.എല്ലാ ജില്ലകളിൽ നിന്നുമായി മൂവായിരത്തോളം പേരാണ് പി.എസ്.സി വഴിയുള്ള നിയമനം കാത്തു നില്കുന്നത്. ഈ സാഹചര്യത്തിലാണ് നിലവിൽ സർവീസിൽ ഉള്ളവരുടെ ക്വോട്ട 40 ശതമാനം ആക്കാനും യോഗ്യതകളിൽ ഇളവ് വരുത്താനുമുള്ള നീക്കം നടക്കുന്നത്.
സർവീസ് സംഘടനകളുമായുള്ള ചർച്ചകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തിലെ സംഘടനകൾ യോഗ്യത കുറക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭരണാനുകൂല സംഘടനകളുടെ താത്പര്യത്തിന് അനുസരിച്ചു ഭേദഗതിയുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യവകുപ്പ്.
സമരത്തിനൊരുങ്ങി റാങ്ക് ഹോൾഡേഴ്സ് അസോ.
പൊതുജനാരോഗ്യത്തെ ബാധിക്കുകയും ഉദ്യോഗ്യർത്ഥികളെ വഞ്ചിക്കുകയും ചെയുന്ന തരത്തിൽ യോഗ്യതകളിൽ ഇളവ് വരുത്താനുള്ള നീക്കത്തിനെതിരെ സമരം നടത്തുമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കണ്ണഝർ ജില്ലാ നേതൃത്വം അറിയിച്ചു.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566
Kannur
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം


വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്