India
ഹൈവേകൾക്ക് എങ്ങനെ ഈ പേരുകൾ വന്നു! നമ്പറുകൾ നൽകുന്നത് എന്തിന്? അറിയാം

ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗങ്ങളാണ് ദേശീയപാതകൾ. 1988ല്‍ സ്ഥാപിക്കപ്പെട്ട ദേശീയപാതാ അതോറിറ്റിക്കാണ് ഈ പാതകളുടെ നിര്‍മാണ-പരിപാലന ചുമതല. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ നീളത്തില്‍ റോഡുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പ്രധാനപ്പെട്ട ദേശീയപാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കുമെല്ലാം പ്രത്യേകം നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. എന്നാൽ ഈ നമ്പറുകൾ നൽകുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ദേശീയപാതകള്‍ക്ക് വെറുതേ നമ്പറുകള്‍ നല്‍കുകയല്ല മറിച്ച് ഒരു നടപടിക്രമം പാലിച്ചുകൊണ്ടാണ് നമ്പര്‍ നല്‍കുന്നത്. ദേശീയപാതയുടെ നമ്പര്‍ അറിഞ്ഞാല്‍ തന്നെ അത് രാജ്യത്തിന്റെ ഏതുഭാഗത്താണെന്ന് ഏകദേശം തിരിച്ചറിയാനാകും. വടക്കു നിന്നും തെക്കോട്ടുള്ള ദിശയിലെ ദേശീയ പാതകള്‍ക്ക് ഇരട്ട അക്കങ്ങളാണ് നല്‍കുക.
കിഴക്കു നിന്നും പടിഞ്ഞാറോട്ടുള്ള ദിശയില്‍ അക്കങ്ങൾ കൂടി വരികയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉയര്‍ന്ന രേഖാംശത്തില്‍ ചെറിയ അക്കങ്ങളും കുറഞ്ഞ രേഖാംശത്തില്‍ വലിയ അക്കങ്ങളുമായിരിക്കും നല്‍കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എന്‍.എച്ച് 2 ഉള്ളതെങ്കില്‍ കിഴക്കേ അറ്റത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് എന്‍.എച്ച് 68.
കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകള്‍ക്ക് ഒറ്റ അക്കങ്ങളാണ് നല്‍കിയിരിക്കുന്നത്. കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകളുടെ നമ്പർ തെക്കോട്ടു വരുംതോറും കൂടി വരും. അതുകൊണ്ടാണ് എന്‍എച്ച് 1 ജമ്മു കശ്മീരിലാണെങ്കില്‍ എന്‍.എച്ച് 87 തമിഴ്‌നാട്ടിലാകുന്നത്. പരമാവധി രണ്ട് അക്കങ്ങളിലാണ് ദേശീയ പാതകള്‍ക്ക് നമ്പറിട്ടിരിക്കുന്നത്.
ദേശീയ പാതകളുടെ ഉപപാതകള്‍ക്കാണ് മൂന്ന് അക്കങ്ങളുള്ള നമ്പറുകള്‍ നല്‍കിയിരിക്കുന്നത്. ദേശീയപാത 44ന്റെ ഉപപാതകളാണ് 244, 144, 344 എന്നിവ. ഈ ഉപപാതകളുടെ ആദ്യ അക്കം ഒറ്റയക്കമാണെങ്കില്‍ ഇതിന്റെ സ്ഥാനം പടിഞ്ഞാറ് കിഴക്കു ദിശയിലും ആദ്യ അക്കം ഇരട്ടയാണെങ്കില്‍ വടക്കു തെക്കു ദിശയിലുമായിരിക്കുമെന്നും തിരിച്ചറിയാം. ഈ ഉപപാതകളുമായി ബന്ധിപ്പിക്കുന്ന പാതകള്‍ക്ക് എ, ബി, സി, ഡി എന്നിങ്ങനെയുള്ള അക്ഷരങ്ങള്‍ നല്‍കുകയും ചെയ്യും.നീളം കൂടിയും ഏറ്റവും ചെറുതും
എൻഎച്ച് 44 (പഴയ എൻഎച്ച് 7) ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഖ്യമേറിയ ദേശീയ പാത. 3745 കിലോമീറ്ററുകളിലായി ശ്രീനഗറിൽ നിന്ന് കന്യാകുമാരി വരെ പാത നീളുന്നു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.
ഏറ്റവും ചെറിയ നാഷനൽ ഹൈവേ എന്ന പേര് രണ്ട് എൻ.എച്ച് 584ഉം എൻ.എച്ച് 118ഉം ചേർന്ന് പങ്കിടുന്നു. ഇരു ഹൈവേകളുടേയും നീളം വെറും 5 കിലോമീറ്റർ മാത്രമാണ്. ആദ്യത്തേത് ജാർഖണ്ഡിലെ അസൻബാനിക്കും ജംഷദ്പൂരിനും ഇടയിലാണെങ്കിൽ രണ്ടാമത്തേത് മഹാരാഷ്ട്രയിലാണ്.
India
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്