Connect with us

Kerala

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ ഒൻപത് മുതൽ

Published

on

Share our post

കരിപ്പൂർ : ഇന്ത്യയിൽ നിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും.

ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506 രൂപയും നെടുമ്പാശേരിവഴിയുള്ള തീർഥാടകർ 3,53,967 രൂപയും അടയ്ക്കണം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യഗഡു 81,500 രൂപ ഉടൻ അടയ്ക്കണം. അവശേഷിക്കുന്ന തുക മാർച്ച് മൂന്നാം വാരത്തോടെ അടച്ച് തീർക്കണം.

മക്കയിലും മദീനയിലുമടക്കം തീർഥാടകർക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള ചുമതല കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യക്കാണ്. തീർഥാടകരുടെ യാത്രാ സൗകര്യം ഒരുക്കേണ്ടത് മിനിസ്റ്ററി ഓഫ് സിവിൽ ഏവിയേഷനും ഹജ്ജ്‌ കാലത്തെ ആരോഗ്യകരമായ കാര്യങ്ങൾ മിനിസ്റ്ററി ഓഫ് ഹെൽത്തും നിർവഹിക്കും.

ഹജ്ജ്‌ ഓപറേഷന്റെ ചുമതല പൂർണമായും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കാണ്. സ്വകാര്യ ഏജൻസികളുമായി ഒരു ബന്ധവുമുണ്ടാകില്ല. ഹജ്ജ്‌ അപേക്ഷ സ്വീകരണം ഓൺലൈൻവഴി ആരംഭിച്ചു. 20വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്‌. 18 വയസ്സിനുതാഴെയുള്ള തീർഥാടകർക്കൊപ്പം രക്ഷിതാക്കൾ നിർബന്ധമാണ്. നറുക്കെടുപ്പിലൂടെയാണ് തീർഥാടകരെ തെരഞ്ഞെടുക്കുക. 70 വയസ്സ് കഴിഞ്ഞവർക്ക്‌ നറുക്കെടുപ്പില്ലാതെ അവസരം നൽകും. മാർഗനിർദേശത്തിന്റെ പൂർണരൂപം ഹജ്ജ്‌ വെബ്സൈറ്റിൽ.


Share our post

Kerala

കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Published

on

Share our post

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Share our post
Continue Reading

Kerala

സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു

Published

on

Share our post

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു. 78 വയസ്സായിരുന്നു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയായ മുഹമ്മദ് ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക്​ ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ്​ മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്​കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്​. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്​. ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്​. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക്​ 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

വാട്സാപ്പിൽ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാൽ തൊട്ടുപോകരുത്, ക്രെഡിറ്റ് കാർഡിൽനിന്നുവരെ പണംപോകും

Published

on

Share our post

കൊച്ചി: ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് ‌സന്ദേശം. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്‌.

പരാതിനൽകാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനൽകണമെന്ന് നിർദേശിച്ചു. ആ നമ്പറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നില്ല.


Share our post
Continue Reading

Trending

error: Content is protected !!