Connect with us

Kannur

വേഗതയില്ലാതെ അതിവേഗ പോക്‌സോ കോടതികൾ: കേസുകൾ കുന്നോളം

Published

on

Share our post

കണ്ണൂർ:കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ആരംഭിച്ച അതിവേഗ പോക്സോ കോടതികളിൽ ജീവനക്കാരുടെ അഭാവത്തിൽ കേസുകൾ കെട്ടിക്കിടക്കുന്നു. പൊലിസിൽ നിന്നും ബാലവകാശ കമ്മീഷനിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ സെപ്തംബർ വരേ പതിനായിരത്തിനടുത്ത് കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലായ് വരെ 8506 കേസുകളാണ് കെട്ടിക്കിടക്കുന്നത്. തിരുവന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് തീർപ്പാക്കാൻ കൂടുതൽ കേസുകളുള്ളത്.
ഫോറൻസിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിലും പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിലേയും കാലതാമസമാണ് പ്രധാനമായും കേസുകൾ ഇഴയുന്നതിന് കാരണമായി പറയുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം സെപ്തംബർ വരേ 3448 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുള്ളത് തിരുവനന്തപുരത്താണ്-448, രണ്ടാമത് മലപ്പുറമാണ്-380. ആറുവർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം 4586 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്രർ ചെയ്തത്.

സംസ്ഥാനത്ത് 54 അതിവേഗ പോക്‌സോ കോടതികൾക്ക് പുറമേ 14 കോടതികളെ പോക്സോ കോടതികളായി വിജ്ഞാപനം ചെയ്തിരുന്നു. പോക്‌സോ കേസുകളിൽ വേഗത്തിൽ വിചാരണ ഉറപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെയാണ് ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികൾ സ്ഥാപിക്കപ്പെട്ടത്. ആദ്യം 2023 വരെയുള്ള സംവിധാനമെന്ന നിലയിലാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 2026 വരെ നീട്ടിയിട്ടുണ്ട്.

കണ്ണൂരിൽ 177

റൂറൽ മേഖലയിൽ ഒക്ടോബർ വരെ 107 പോക്സോ കേസുകളും സിറ്റി സ്റ്റേഷൻ പരിധിയിൽ ആഗസ്റ്റ് വരെയുള്ള 70 എണ്ണവുമുൾപ്പെടെ ഈ വർഷം 177 പോക്സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 226 കേസുകളും 2021ൽ 186 കേസുകളും കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിൽ ഈ വർഷം രജിസ്റ്രർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 137 ആണ്.

വേണ്ടത് 750

ഉള്ളത് 150

രണ്ട് സ്ഥിരം ജീവനക്കാരും നാല് കരാർ ജീവനക്കാരുമാണ് ഒരു കോടതിയിലുള്ളത്. ചുരുങ്ങിയത് 10 പേരെങ്കിലും വേണമെന്ന് 2018ൽ കോടതികൾ തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമായിട്ടില്ല. 750 പേർ വേണ്ടിടത്ത് ഇപ്പോഴുള്ള സ്ഥിരം ജീവനക്കാരുടെ എണ്ണം 150 ആണ്. താൽക്കാലിക ജീവനക്കാരുടെ എണ്ണം 300.


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!