Connect with us

Kannur

കണ്ണൂരിലെ സ്കൂൾ കുട്ടികളെ അടിമകളാക്കുന്നത് പുതിയ ‘ലഹരി’: പഠനത്തിൽ മിടുക്കരായവർ പിന്നോട്ട്, രക്ഷിതാക്കൾക്ക് ആശങ്ക

Published

on

Share our post

കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ ‘പോക്കിമോൻ’ സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്.

കൂടാതെ ഗെയിമിൽ വ്യാപൃതരാകുന്നത് മൂലം കുട്ടികൾ പഠനത്തിൽ പിന്നോട്ടുപോകാനുള്ള പ്രവണതയുള്ളതായും ഇതിൽ പറയുന്നുണ്ട്. പഠനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന പല കുട്ടികളും ഗെയിമുകൾക്ക് അടിമകളായി പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.10 മുതൽ 500 രൂപ വരെയുള്ള പോക്കിമോൻ കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ കളിക്കുന്നത്. സ്‌കൂൾ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലുമാണ് കുട്ടികൾ കൂടുതലായും ഗെയിമിൽ ഏർപ്പെടുന്നത്.

രക്ഷിതാക്കളിൽ നിന്ന് സ്‌കൂളിലെ ആവശ്യത്തിന് എന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കാർഡ് വാങ്ങാൻ പണം കണ്ടെത്തുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓൺലൈനായി ഓർഡർ ചെയ്തും സ്‌കൂളിനടുത്ത പെട്ടിക്കടകളിൽ നിന്നുമാണ് കാർഡുകൾ തരപ്പെടുത്തുന്നത്.

കൂടുതൽ മലയോരത്തെ കുട്ടികൾമലയോരത്തെ കുട്ടികളാണ് കൂടുതലായും ഗെയിമുകൾക്ക് അടിമകളാകുന്നത്. വീട്ടിൽ നിന്നും സ്‌കൂളുകളിലേക്ക് നൽകാനായി രക്ഷിതാക്കൾ നൽകുന്ന പണമാണ് ഇവർ ഉപയോഗിക്കുന്നത്. സ്‌കൂളുകളിലെ ആവശ്യത്തിന് പണം ലഭിക്കാതെ വരുമ്പോൾ രക്ഷിതാക്കളെ അദ്ധ്യാപകർ വിളിച്ചുചോദിക്കുമ്പോഴാണ് പണം നേരത്തെ കൊടുത്തുവിട്ടിരുന്നെന്ന് അറിയുന്നത്.

വിദ്യാർത്ഥികളോട് അദ്ധ്യാപകർ കാര്യം തിരക്കുമ്പോഴാണ് ഗെയിംകളിക്കാൻ പണം എടുത്തു എന്ന് മനസിലാകുന്നത്.ഗെയിമുകൾ 2 വിധംപ്രധാനമായും രണ്ട് രീതിയിലാണ് ഈ ഗെയിം. ഒന്നാമത്തെ രീതി നമ്പർ ഉപയോഗിച്ചുള്ളതാണ്. ഒരു കുട്ടി പോക്കിമോൻ കാർഡിന്റെ 170 എന്ന നമ്പർ കാർഡ് ഇടുകയും അടുത്തയാൾ അതിനുമുകളിൽ ഉള്ള കാർഡ് ഇടുകയും ചെയ്താൽ രണ്ട് കാർഡും വലിയ സംഖ്യ ഉള്ള കാർഡ് ഇട്ട ആൾക്ക് ലഭിക്കും.

കാർഡിലെ ചിത്രങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതാണ് അടുത്ത രീതി.കാർഡുകളിൽ ഒരേ ചിത്രങ്ങൾ ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുകയും അവർക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയും ചെയ്യും. സിൽവർ, ഗോൾഡ് കാർഡുകൾ വേറെയുമുണ്ട്. 10 രൂപയുടെ ഒരുപാക്കറ്റ് കാർഡ് വാങ്ങുമ്പോൾ സിൽവർ, ഗോൾഡ് കാർഡുകൾവരെ ലഭിക്കും. ഇത്തരത്തിൽ കാർഡ് ലഭിക്കുന്നവർ അത് 300 രൂപ മുതൽ 500 രൂപയ്ക്ക് വരെ മറിച്ച് വിൽക്കും. ഗോൾഡ് കാർഡിന് മുകളിൽ പോയിന്റുകൾ നേടിയാൽ പ്രധാന മാളുകളിലിലും മറ്റും ചില ഗെയിമുകൾ സൗജന്യമായി കളിക്കാമെന്നും പറയുന്നുണ്ട്.


Share our post

Kannur

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി

Published

on

Share our post

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Kannur

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566


Share our post
Continue Reading

Kannur

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

Published

on

Share our post

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.


Share our post
Continue Reading

Trending

error: Content is protected !!