Kerala
ഡല്‍ഹിയിലേക്ക് വിമാനത്തിൽ, യൂസ്ഡ് കാർ വാങ്ങി എം.ഡി.എം.എയുമായി കേരളത്തിലേക്ക്

കൊച്ചി: കാണുന്നവര്‍ക്ക് യാതൊരു സംശയവും തോന്നില്ല, പണിയെടുത്ത് ജീവിക്കുന്ന ‘നല്ലവനായ ഉണ്ണി’യെന്ന് തോന്നിപ്പിക്കലായിരുന്നു ആദ്യ പടി. പോലീസ് പിടിവീഴാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളും മെനഞ്ഞു. എന്നാല്‍, പ്രതികളുടെ കണക്കുക്കൂട്ടലുകള്‍ തെറ്റി. നിരീക്ഷണത്തിനൊടുവില്‍ കോടികളുടെ മയക്കുമരുന്നുമായി മൂന്നുയുവാക്കളെയും പോലീസ് പൂട്ടി.
1.810 കിലോ എം.ഡി.എം.എയാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പറവൂരില്‍നിന്നും കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് പോലീസ് പിടികൂടിയത്. പുതുവര്‍ഷാഘോഷം കൊഴുപ്പിക്കാനാണ് പ്രതികള്‍ ഇവ എത്തിച്ചതെന്ന് കരുതുന്നു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ലഹരിമരുന്ന് വില്‍പ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.
കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), തംബുരു എന്ന് വിളിപ്പേരുള്ള നോര്‍ത്ത് പറവൂര്‍ തട്ടാന്‍ പടി കണ്ണന്‍ കുളത്തില്‍ നിഥിന്‍ കെ വേണു (28), പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ (29) എന്നിവരെയാണ് പറവൂരിലെ വാടകവീട്ടില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഹ്രസ്വ ചിത്ര നിര്‍മാണത്തിനായാണ് പ്രതികള്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രതികള്‍ ഇവിടെവെച്ച് ഹ്രസ്വ ചിത്രത്തിനുള്ള ഓഡീഷനും നടത്തി.
ഡല്‍ഹിയില്‍ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. നൈജീരിയന്‍ സംഘമാണ് ഇവര്‍ക്ക് ഡല്‍ഹിയില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് വിവരം. ഇതിനുമുമ്പും പല തവണ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം പോയി അവിടെ നിന്ന് മയക്കുമരുന്ന് വാങ്ങും. അവിടെ നിന്നും സെക്കന്റ് ഹാന്റ് വാഹനം വാങ്ങി കേരളത്തിലെത്തിച്ചാണ് വില്പന നടത്തിയിരുന്നത്. പ്രതികള്‍ വാടകക്കെടുത്ത വീട്ടിലെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയറുകള്‍ക്കുള്ളില്‍ നിന്നുമാണ് ഒരുകിലോയിലേറെ മയക്കുമരുന്ന് പിടികൂടിയത്. ഇരുപത് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്.
നാല് മാസം മുമ്പാണ് ഹ്രസ്വ ചിത്രത്തിന് തിരക്കഥയെഴുതുന്നതിനും ഓഡിഷന്‍ നടത്തുന്നതിനുമായി വീട് വാടകക്കെടുത്തത്. ഇവിടെവെച്ച് ഓഡിഷനും നടത്തി. പിന്നീട് നിരവധി പേര്‍ ഇവിടേക്ക് വന്ന് പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. മഫ്തിയിലെത്തിയ പോലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. പ്രതികള്‍ രാത്രിയില്‍ പുറത്ത് പോയി രാവിലെ തിരികെ വന്നപ്പോഴാണ് പോലീസ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ നടക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍’ പദ്ധതിയുടെ ഭാഗമായി ഡാന്‍സാഫ് ടീമും പറവൂര്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍ പദ്ധതി പ്രകാരം റൂറല്‍ ജില്ലയില്‍ പിടിക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്നു വേട്ടയാണിത്.
പോലീസ് പിടിയിലായ നിഥിന്‍ കെ.വേണു പാലക്കാട് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രതിയാണ്. നിധിന്‍ കെ.വിശ്വം കൊലപാതകശ്രമക്കേസ്, ആത്മഹത്യാ പ്രേരണ കേസ് ഉള്‍പ്പടെ നിരവധി ക്കേസിലെ പ്രതിയാണ്. ഡി.ജി.പി ഷേയ്ക്ക് ദര്‍ബേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്‌ക്വാഡ് രൂപീകരിച്ചത്. എ.ഡി ജി.പി അജിത് കുമാര്‍ , ഐ.ജി. സ്പര്‍ജന്‍ കുമാര്‍, ഡി.ഐ ജി പുട്ട വിമലാദിത്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. മാരായ പി.പി ഷംസ്. എം.കെ മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ, വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍മാരയ പ്രശാന്ത് പി.നായര്‍ , ഷാഹുല്‍ ഹമീദ് തുടങ്ങിയവരും റെയ്ഡിനുണ്ടായിരുന്നു.
Kerala
അര്‍ബുദരോഗിയുടെ പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പുനലൂര്‍ : താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68-കാരിയുടെ 8,600 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പുളിയാറ്റൂര്‍ തോട്ടപ്പുഴശ്ശേരിയില്‍ ഷാജന്‍ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. പത്തനംതിട്ട അടൂര്‍ മരുതിമൂട്ടില്‍ നിന്നും ചികിത്സയ്ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനും പുനലൂര്‍ പോലീസിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ആശുപത്രികള്‍ പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
യാത്രയ്ക്കിടെ പണം പിൻവലിക്കാം, ട്രെയിനിൽ ഇനി എ.ടി.എം; രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഈ ട്രെയിനിൽ

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിലും ഇനി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എ.ടി.എം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഒരേ റേക്ക് പങ്കുവെയ്ക്കുന്നതിനാല്‍ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ-ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ എടിഎം യാത്രക്കാര്‍ക്കിടയില്‍ തരംഗമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Kerala
‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്