Connect with us

Kannur

പറശ്ശിനി മഹോത്സവത്തിന് നാളെ കൊടിയേറും

Published

on

Share our post

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും. പകൽ രണ്ടുമുതൽ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങോടെ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവ് ആരംഭിക്കും. മൂന്നിന് കണ്ണൂർ തയ്യിൽ തറവാട്ടിൽ നിന്ന് ആയോധനകലാ അഭ്യാസ ത്തോടെയുള്ള കാഴ്ചവരവ് മടപ്പുരയിൽ പ്രവേശിക്കും.

തുടർന്ന് കോഴിക്കോട്, വടകര, തലശേരിവരെയുള്ള 15 ദേശക്കാരുടെയും വർണക്കാഴ്ച മടപ്പുരയിലെത്തും. സന്ധ്യക്കുശേഷം ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടവും രാത്രി പത്തോടെ മുത്തപ്പൻ്റെ അന്തി വേലയും നടക്കും. രാത്രി 11ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ മടപ്പുര കുടുംബാംഗ ങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിന് പുറപ്പെടും.

രാത്രി 12ന് കരിമരുന്ന് പ്രയോഗം. ഞായർ പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. പത്തോടെ കാഴ്ചകളുമായി മടപ്പുരയിലെത്തിയ 15 ദേശക്കാരെ മുത്തപ്പൻ അനുഗ്രഹിച്ച് യായാത്രയാക്കും. വൈകിട്ട് 6.30ന് വെള്ളാട്ടമുണ്ടാകും. ആറിന് രാവിലെ കലശാട്ടത്തോടെ
ഉത്സവം സമാപിക്കും.


Share our post

Kannur

നാളെ പൊൻകണി ; തിരക്കോടു തിരക്ക്

Published

on

Share our post

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും. കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും.

പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്. പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.

കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ

ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.

കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.

നാടൻ പച്ചക്കറി വിപണിയിലേയില്ല


Share our post
Continue Reading

Kannur

ആദ്യാനുഭവമായി കണ്ണൂരിലെ ചിത്രച്ചന്ത: വർണങ്ങളുടെ ചന്ത,വരകളുടേയും

Published

on

Share our post

കണ്ണൂർ: പരേഡ് ഗ്രൗണ്ടിന് മുൻവശം ഇന്നലെ നിറങ്ങളിൽ നീരാടുകയായിരുന്നു.കേരളചിത്ര കലാപരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ ചിത്രചന്ത അത്രയ്ക്ക് ആകർഷകമായിരുന്നു. പ്രശസ്തരായ ഒരു പിടി ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വില്പനയ്ക്കും പ്രദർശനത്തിനുമായി വച്ചപ്പോൾ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നുമുണ്ടായത്.
കണ്ണൂ‌ർ കോർപ്പറേന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രചന്ത സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി എത്തിയത്.മനോഹരമായി 40 സ്റ്റാളുകളിലായാണ് ചന്ത സജ്ജമാക്കിയത്. പ്രശസ്ത ചിത്രകാരന്മാരായ ദാമോദരൻ മാഷും ധനേഷ് മാമ്പയും സലീഷ് ചെറുപുഴയും കെ.ഇ.സ്മിതയും സതീശങ്കറും രവീനയും ഉൾപ്പെടുന്ന നാൽപ്പത് ചിത്രകാരന്മാരാണ് ചിത്ര ചന്തയിൽ പങ്കെടുത്തത്.

ബുദ്ധനും തെയ്യക്കോലങ്ങളും സിനിമ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഒാരോന്നും. ആയിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ചിത്രങ്ങൾ ചന്തയിലുണ്ട്. വിലമതിക്കാനാകാത്ത കലാസൃഷ്ടികൾക്ക് ഒരു വിലയും അധികമല്ലയെന്നുമാണ് കാണാനും വാങ്ങാനുമായി ചന്തയിലെത്തിയവർ പറയുന്നത്.

രോഗത്തോട് മല്ലിട്ടും നിറങ്ങളുമായി ചങ്ങാത്തം കൂടിയും

മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ ആയപ്പോഴും തന്റെ വരകളാൽ അതിർവരമ്പുകളില്ലാതെ പറക്കുകയാണ് സജിത മണിയൂർ എന്ന കലാകാരി. ശാരീരിക അവശതകളുമായി മല്ലിടുമ്പോഴും നിറങ്ങൾക്കൊപ്പം ചങ്ങാത്തം കൂടിയ ഈ കലാകാരി ശാസ്ത്രീയമായി വര അഭ്യസിച്ചിട്ടില്ല. തന്റെ 16 ചിത്രങ്ങളുമായാണ് പുളിമ്പറമ്പ് സ്വദേശിനിയായ ഈ കലാകാരി ചിത്ര ചന്തയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സോളോ എക്സിബിഷൻ സംഘടിപ്പിക്കണമെന്നാണ് സജിതയുടെ ആഗ്രഹം.

ചിത്ര ചന്തയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുഞ്ഞിമംഗലം സ്വദേശിനിയായ മൗത്ത് ആർട്ടിസ്റ്റ് സുനിത പറയുന്നു.വീൽചെയറിൽ ആയപ്പോഴും ചായം മുക്കിയ ബ്രഷ് വായയിൽ കടിച്ചു പിടിച്ച് സുനിത വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. 25 വർഷമായി ചിത്ര രംഗത്തുള്ള ഈ കലാകാരിക്ക് 2017 ൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധിയായ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സോളോ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തുട്ടുണ്ട്.

പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കണ്ണൂരിന്റെ ചിത്ര കലാ സംസ്കാരത്തെ തന്നെ സ്വാധീനിക്കാവുന്നതാണ് ഈ ചിത്ര ചന്ത. വരുന്നവരെല്ലാം ചെറുതെങ്കിലും വാങ്ങിയിട്ടെ മടങ്ങുന്നുള്ളു. സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കെലും വരും വർഷങ്ങളിൽ എല്ലാം പരിഹരിച്ച് മികച്ച പരിപാടി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -സുമ മഹേഷ് പ്രോഗ്രാം കോർഡിനേറ്റർ


Share our post
Continue Reading

Kannur

ചാൽബീച്ചിൽ ഇന്ന് ബ്ലൂ ഫ്ലാഗ് ഉയരും

Published

on

Share our post

കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിക്കോട് ചാൽബീച്ചിൽ അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് ഞായറാഴ്ച ഉയർത്തുമെന്ന് കെ വി സുമേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ഉയർത്തും. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബീച്ചാണിത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ അംഗീകാരം നേടിയത്. 800 മീറ്ററാണ് ബീച്ചിൻ്റെ അതിർത്തി. പ്രധാന കവാടത്തിൽ നിന്ന് 400 മീറ്റർ ഇടതും 400
മീറ്റർ വലതുമായാണ് ബീച്ച്. നിരവധി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ചാൽബീച്ചിൽ നടക്കുന്നുണ്ട്. സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ ആരംഭിച്ച ബട്ടർഫ്ളൈ പാർക്ക് അന്താരാഷ്ട്ര ശ്രദ്ധനേടി. ഇതോടൊപ്പം ഒരു ഹെർബൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. കടലാമ പ്രജനനകേന്ദ്രവും ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിലെ നീന്തൽ മേഖലയായി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിൻ്റെ ശുദ്ധി എല്ലാ മാസവും സംസ്ഥാന മലിനീകരണ ബോർഡ് പരിശോധിച്ച് ഉറപ്പാക്കും.

സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാർഡുകളെയും ശുചീകരണത്തിനായി ഏഴ് കുടുംബശ്രീ വളൻ്റിയേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളത്തിന് അഴീക്കോട്
പഞ്ചായത്ത് രണ്ട് വാട്ടർ കിയോ സ്ക്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. കോയിൻ ഉപയോഗിച്ചോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ പണം അടയ്ക്കാം. ബീച്ചിൽ പ്ലാസ്‌റ്റിക് കുപ്പികൾ കുറയ്ക്കാൻ സന്ദർശകരെ ബോധവൽക്കരിക്കുന്നുണ്ട്. ബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡ് വഴി പ്രവേശനസമയം, കടലിലേക്ക് ഇറങ്ങാനുള്ള സുരക്ഷിത സ്ഥലം, ഗാർഡിന്റെ വിവരം, വീൽചെയർ, വികലാംഗ സൗഹൃദ പാർക്കിങ് ഏരിയ, ടാർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ അറിയാം. ബ്ലൂഫ്ലാഗ് അംഗീകാരത്തോടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ചാൽബിച്ച് മാറുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!