Connect with us

Kannur

മണ്ഡലകാല വിപണിയിൽ ഉണർവ് : ആവശ്യക്കാർ കൂടി, മാലയ്ക്ക് ക്ഷാമം

Published

on

Share our post

കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ തുടക്കംമുതൽ വിപണി ഉഷാറാണ്.

തൂവെള്ളനിറത്തിലുള്ള തുളസിമാലയാണ് ഇത്തവണത്തെ പ്രത്യേകത. ചരടിൽ കൊരുത്തതും കാഴ്ചയ്ക്ക് മനോഹരവും നന്നേ ഭാരംകുറഞ്ഞതുമായ മാലയ്ക്ക് 100 രൂപയാണ് വില. ആവശ്യക്കാർ കൂടിയതോടെ ഇൗ മാലയ്ക്ക് വലിയ ക്ഷാമമാണ്. രക്തചന്ദനത്തിൽ തീർത്ത മാലയ്ക്ക് 150 രൂപ വിലയുണ്ട്. 70 രൂപമുതൽ വിലയുള്ളതും വിവിധ നിറത്തിലുള്ള മുത്തുകൾ കൊണ്ട് തീർത്തതുമായ മാലകളും ലഭ്യമാണ്.

തൃശ്ശൂരിന് പുറമെ സേലമുൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് മാലകൾ ജില്ലയിൽ പ്രധാനമായുമെത്തുന്നത്. 100 രൂപമുതൽ വിലയുള്ള മുണ്ടുകൾ വിൽപനയ്ക്കുണ്ട്. 80 രൂപയ്ക്കും 120 രൂപയ്ക്കും ഇടയിലുള്ള ഷാളുകളാണ് മറ്റൊരിനം.

കെട്ട് നിറയ്ക്കാനുള്ള സാധനങ്ങളടങ്ങിയ കിറ്റ് വിപണിയിൽ ലഭ്യമാണ്. അവിൽ, മലര്, അരി, ഭസ്മം, കുങ്കുമം, കൽക്കണ്ടം, പനിനീർ, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയ സാധനങ്ങളടങ്ങുന്ന കിറ്റിന് 140 രൂപയാണ് വില.

പേട്ട തുള്ളുമ്പോൾ അണിയാനുള്ള അലങ്കാര റിബണുകൾ, വാഹനം അണിയിച്ചൊരുക്കാനുള്ള അലങ്കാരവസ്തുക്കൾ, മയിൽപ്പീലി, പായ, വിളക്ക്, ചൂരൽ, തേങ്ങ, വിലപ്പെട്ട വസ്തുക്കളും മൊബൈൽ ഫോണും സൂക്ഷിക്കാനുള്ള പൗച്ചുകൾ തുടങ്ങി വിവിധ സാധനങ്ങൾ ഇത്തരം കടകളിൽനിന്ന് യഥേഷ്ടം തിരഞ്ഞെടുക്കാം.

ദിനേശ് വക ‘സ്വാമി അയ്യപ്പൻ’ കോമ്പോസെറ്റ്

മുണ്ടും ഷർട്ടും തോർത്തുമടങ്ങിയ കോമ്പോ സെറ്റാണ് കേരള ദിനേശിന്റെ വൈവിധ്യവത്കരണ യൂണിറ്റായ ദിനേശ് അപ്പാരൽസ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ‘സ്വാമി അയ്യപ്പൻ’ എന്ന പേരിലുള്ള സെറ്റ് ഉത്പന്നങ്ങൾ https://dineshfashion.com എന്ന ലിങ്കിൽ ലഭിക്കും.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!