PERAVOOR
പേരാവൂർ താലൂക്കാസ്പത്രി ; ബഹുനില കെട്ടിട നിർമാണ ടെൻഡറിന് അംഗീകാരമായില്ല

പേരാവൂർ : ആരോഗ്യമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനവും പാഴ്‌വാക്കായി, പേരാവൂർ താലൂക്ക് ആസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ ടെൻഡർ ഇപ്പോഴും ചുവപ്പുനാടയിൽതന്നെ. ഈ വർഷം ജൂലായിയിൽ ആസ്പത്രിയിലെത്തിയ മന്ത്രി വീണാ ജോർജ്, കെട്ടിട നിർമാണം ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കഴിഞ്ഞമാസം ആസ്പത്രി സന്ദർശിച്ച മന്ത്രി നവംബറിൽ കെട്ടിടനിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചാണ് മടങ്ങിയത്. എന്നാൽ, ഒന്നാംഘട്ട നിർമാണത്തിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടും സർക്കാരിന്റെ അനുമതി കിട്ടാത്തതിനാൽ നിർമാണം അനിശ്ചിതമായി നീളുകയാണ്. വിവിധ കാരണങ്ങളാൽ ഒന്നും രണ്ടും മൂന്നും നാലും തവണ മാറ്റിവെച്ച ടെൻഡർ അഞ്ചാം തവണയാണ് പൂർത്തീകരിക്കാൻ നിർമാണ ഏജൻസിയായ വാപ്‌കോസിന് കഴിഞ്ഞത്.
34 കോടിയുടെ ടെൻഡർ 40.65 കോടി രൂപയ്ക്കാണ് സംസ്ഥാനത്തെ പ്രമുഖ കരാറുകാരന് ലഭിച്ചത്. എന്നാൽ ടെൻഡർ തുകയെക്കാൾ 6.65 കോടി രൂപ അധികമായതിനാൽ സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ നിർമാണ കമ്പനിക്ക് സാധിക്കൂ. നവംബർ ആദ്യ വാരം തന്നെ സർക്കാരിന്റെ അനുമതിക്കായി രേഖകൾ സമർപ്പിച്ചെങ്കിലും മാസം ഒന്നാകാറായിട്ടും സർക്കാർ അനുമതി നല്കിയിട്ടില്ല. നവകേരള സദസ്സുമായി മന്ത്രിമാർ സെക്രട്ടേറിയറ്റിലില്ലാത്ത സാഹചര്യത്തിൽ അനുമതി ലഭിക്കാൻ ഇനിയും ഏറെ നാളുകളെടുക്കും.
ശിലയിട്ടത് 2021-ൽ
ഫെബ്രുവരി രണ്ടിന് അന്നത്തെ മന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിന് ശിലയിട്ടത്. ബഹുനില കെട്ടിടം നിർമിക്കുന്നതിനായി ആസ്പത്രിയുടെ ഒ.പി., ഐ.പി., പ്രസവ വാർഡ്, ഓഫീസ് എന്നിവ അടങ്ങുന്ന നാലു കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു. ഉള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനാൽ പരിമിത സൗകര്യങ്ങളിലാണ് നിലവിൽ ആസ്പത്രി പ്രവർത്തിക്കുന്നതും.
നിർമാണം മുടങ്ങിയത് സ്റ്റേ വാങ്ങിയതിനാൽ
ഇതിനിടെ ആസ്പത്രിക്ക് സമീപത്തുള്ള ചിലർ ബഹുനില കെട്ടിടത്തിന്റെ രൂപരേഖയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ, കെട്ടിട നിർമാണം മുടങ്ങി. സ്റ്റേ നീക്കാൻ എച്ച്.എം.സി.യോ ആസ്പത്രി ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തോ കാര്യമായ ഇടപെടലുകൾ നടത്താതായതോടെ പൊതുപ്രവർത്തകൻ കേസിൽ കക്ഷിചേർന്ന് സ്റ്റേ നീക്കാനാവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ചു.
കേസിൽ വിശദമായ വാദംകേട്ട ഹൈക്കോടതി ആസ്പത്രി രൂപരേഖയ്ക്കെതിരേ നിലനിന്നിരുന്ന താത്കാലിക സ്റ്റേ നീക്കുകയും ചെയ്തു.
Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.
യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്