Kannur
അഞ്ചുമാസമായി സ്റ്റൈപ്പെന്റില്ല; കണ്ണൂർ മെഡി.കോളേജിൽ ഹൗസ് സർജന്മാർ സമരത്തിലേക്ക്

കണ്ണൂർ: അഞ്ചുമാസമായി സ്റ്റൈപ്പന്റ് മുടങ്ങിയ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഒടുവിൽ സമരത്തിലേക്ക്. ഈ വർഷം ജൂലായ് മുതൽ ഹൗസ് സർജൻസി തുടങ്ങിയവർക്കാണ് അധികൃതർ സ്റ്റൈപ്പെന്റ് നിഷേധിക്കുന്നത്. കോടതി ഉത്തരവ് നിലനിൽക്കെ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതർ സ്റ്റൈപ്പന്റ് നൽകാത്തതെന്ന് ഇവർ ആരോപിക്കുന്നു.
2018 ബാച്ചിലുള്ള 80 ഡോക്ടർമാരാണ് പരിയാരത്ത് ഹൗസ് സർജൻസി ചെയ്യുന്നത്. ഇവർ അഡ്മിഷൻ എടുത്ത ശേഷം ഫീസ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയിലെത്തി. 2020ൽ ഫീസ് പുനർനിർണയിച്ചതിന് ശേഷം മാത്രം വിദ്യാർത്ഥികൾ ഫീസ് അടച്ചാൽ മതിയെന്നായിരുന്നു കോടതി ഉത്തരവ്.വിധി വരുന്നതിന് മുമ്പുള്ള രണ്ടു വർഷത്തെ ഫീസ് വിദ്യാർത്ഥികൾ അടച്ചിരുന്നു.
സീനിയർമാർക്ക് ബാധകമല്ല
അതേസമയം ഇതേ നടപടി നേരിടുന്ന 2017 ബാച്ച് ഹൗസ് സർജന്മാർക്ക് സർക്കാർ ഫണ്ടിൽ നിന്നും സ്റ്റൈപ്പന്റ് നൽകുന്നുണ്ട്. കാൽലക്ഷം രൂപയാണ് ഹൗസ് സർജന്മാർക്ക് ഇവിടെ ഒരുമാസം നൽകുന്നത്. സർക്കാർ സാലറി സ്‌കെയിൽ പ്രകാരം 26,000 രൂപയാണ് നൽകുന്നത്. നിലവിൽ സ്ഥാപനത്തിന്റെ സ്റ്റൈപ്പെന്റ് ഹെഡിൽ 1,11,19,337 രൂപ ബാക്കിയുണ്ടെന്നാണ് ഹൗസ് സർജന്മാർ പറയുന്നത്. എന്നിട്ടും സർക്കാരിൽ നിന്ന് അനുമതി നൽകുന്ന മുറയ്ക്ക് മാത്രമേ സ്റ്റൈപ്പന്റ് അർഹതയുള്ളുവെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാൽ അനുമതിക്കായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇനി അനിശ്ചിതകാല സമരം
36 മണിക്കൂർ ഷിഫ്റ്റുകളിലായി ഊണും ഉറക്കവുമില്ലാതെയാണ് ഇവിടുത്തെ ഹൗസ് സർജന്മാർ പണിയെടുക്കുന്നത്. സ്റ്റൈപ്പെൻ് നൽകാത്തതിൽ പ്രതിഷേധിച്ച് ഇവർ സൂചന സമരം നടത്തിയിരുന്നു. 19ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് പരാതി നൽകുകയും ചെയ്തു. സർക്കാർ തലത്തിൽ ഉടൻ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരേ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
സ്റ്റൈപ്പന്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തമാസം നാലുമുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഹൗസ് സർജൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.സൗരവ് സുധീഷ്, സെക്രട്ടറി ഡോ. നീരജ കൃഷ്ണൻ, ഡോ. അലൻ എബ്രഹാം എന്നിവർ പങ്കെടുത്തു.
Kannur
വിഷു സിനിമകൾ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു

കണ്ണൂർ: വിവാദങ്ങൾക്കിടയിലും ഗംഭീരവിജയം നേടി മുന്നേറുന്ന മോഹൻലാൽ സിനിമ ‘എമ്പുരാൻ’ തിയേറ്റർ വിടുന്നതിന് മുന്നേ തന്നെ വിഷു സിനിമകളും നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’, നസ്ലെൻ്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയാണ് നാളെ തീയേറ്ററുകളിലെത്തുക. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’ . ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് നടക്കുന്നുണ്ട്. നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. തല്ലുമാല എന്ന സൂപ്പര്ഹിറ്റ് സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന സിനിമ നൽകുന്ന പ്രതീക്ഷയും വലുതാണ്. ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
Kannur
കേരളത്തില്‍ അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ

കണ്ണൂർ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു. ഇതിൻ്റെ ഭാഗമായി അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kannur
ഒറ്റരാത്രി കൊണ്ട് മലക്കം മറിഞ്ഞ് സ്വർണ വില, ഇന്ന് പവന് കൂടിയത് 520 രൂപ

കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചു ദിവസത്തെ വിലയിടിവിന് ശേഷം സ്വർണം ഇന്ന് യൂടേണെടുത്തു. ഗ്രാമിന് 65 രൂപ ഉയർന്ന് 8,290 രൂപയും പവന് 520 രൂപ കൂടി 66,320 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും 50 രൂപ ഉയർന്ന് 6,795 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. ഏപ്രിൽ മൂന്നിന് പവന് 68,480 രൂപ വരെ എത്തിയ ശേഷം തുടർച്ചയായ ഇടിവിലായിരുന്നു സ്വർണം. പവന് 2,600 രൂപയോളം കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചു കയറ്റം. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയവർക്കും മുൻകൂർ ബുക്കിംഗ് നടത്തിയവർക്കും ലാഭമായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്