Connect with us

KETTIYOOR

കയറാനാകില്ല നീണ്ടുനോക്കിയിലെ പൊതുശൗചാലയത്തിൽ

Published

on

Share our post

കൊട്ടിയൂർ : നീണ്ടുനോക്കി ബസ്‌സ്റ്റാൻഡ് പരിസരത്തെ പൊതു ശൗചാലയത്തിൽ കയറിയാൽ ശങ്ക തീർക്കാതെ ഓടേണ്ടിവരും. ശൗചാലയങ്ങൾ ഉപയോഗിക്കാൻപറ്റാത്ത രീതിയിൽ വൃത്തികേടായിക്കിടക്കുകയാണ്. രണ്ട് ശൗചാലയങ്ങൾ മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്.

2019-ൽ ഉദ്ഘാടനം നടത്തിയ പൊതു ശൗചാലയത്തിൽ വൈദ്യുതിപോലും എത്തിക്കാനായിട്ടില്ല. പലപ്പോഴും പൈപ്പിൽ വെള്ളം ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ വാട്ടർ അതോറിറ്റിയുടെ കണക്‌ഷനാണ് ഉള്ളത്. കിണർകുത്തുന്നതിനുവേണ്ടിയും പഞ്ചായത്ത് പണം അനുവദിച്ചിട്ടുണ്ട്.

രണ്ട് ശൗചാലയങ്ങൾ ഒഴികെ ബാക്കിയെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടിയിട്ടിരിക്കുന്നതിനാൽ ടൗണിലെത്തുന്ന സ്ത്രീകളടക്കമുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനല്ലെങ്കിൽ എന്തിനാണ് ലക്ഷങ്ങൾ മുടക്കി ശൗചാലയങ്ങൾ നിർമ്മിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ഉള്ളത് 10 ശൗചാലയങ്ങൾ

കൊട്ടിയൂർ വൈശാഖോത്സവകാലത്ത് മാത്രമാണ് ശൗചാലയങ്ങൾ പൂർണമായും തുറന്നുകൊടുക്കുന്നത്. പത്ത് ശൗചാലയങ്ങളാണ് ഇവിടെയുള്ളത്. വർഷങ്ങളായി ബസുകൾ സ്റ്റാൻഡിൽ കയറാറില്ല. ടൗണിൽനിന്ന് ആളുകളെ കയറ്റി പോകുകയാണ് പതിവ്. ബസ്‌സ്റ്റാൻഡിനെ ആരും തിരിഞ്ഞുനോക്കാതായതോടെ ശൗചാലയത്തിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറി. നിരവധി മദ്യക്കുപ്പികളാണ് കാത്തിരിപ്പുകേന്ദ്രത്തിൽ ചിതറിക്കിടക്കുന്നത്.


Share our post

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

Trending

error: Content is protected !!