Connect with us

Kannur

ചെങ്കല്‍പാറപ്പരപ്പുകളിൽ നഷ്ടമാകുന്ന സസ്യ വൈവിധ്യം; പ്രതീക്ഷ നല്‍കുന്ന കണ്ണൂരിലെ കണ്ടെത്തല്‍

Published

on

Share our post

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സസ്യ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ കണ്ടെത്തലുമായി ​ഗവേഷകർ. ഫിബ്രിസ്‌റ്റൈലിസ് ജീനസില്‍പ്പെട്ട പുതിയ സസ്യത്തിന്റെ കണ്ടെത്തൽ ശുഭസൂചനയാണ് നൽകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. മാത്തിലിനടുത്ത് ചൂരല്‍ പ്രദേശത്തോടുചേര്‍ന്ന് കണ്ണാംകുളത്താണ് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന് നാമകരണം ചെയ്ത സസ്യത്തിന്റെ സാന്നിധ്യം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പ്രമുഖ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനായ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മുന്‍ ബോട്ടണി പ്രൊഫസര്‍ അന്തരിച്ച ഡോ. അബ്ദുല്‍ ജലീലിനോടുള്ള ആദരസൂചകമായാണ്‌ സസ്യത്തിന് ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’യെന്ന് പേര് നല്‍കിയത്‌. ചേന, ചേമ്പ് തുടങ്ങിയ സസ്യവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയ ആള്‍ കൂടിയായിരുന്നു ഡോ.അബ്ദുല്‍ ജലീല്‍.

ചെങ്കല്‍പാറപ്പരപ്പിലെ സസ്യജാലങ്ങളെ കുറിച്ച് ദീര്‍ഘനാളുകളായി വിവിധ സംഘടനകളിലെ ​ഗവേഷകർ ഒരുമിച്ച് പഠനങ്ങള്‍ നടത്തി വരികയായിരുന്നു. തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഇതിന്റെ ഭാഗമാണ്.

സസ്യ വൈവിധ്യം ധാരാളമുള്ള മേഖല കൂടിയാണ് ചെങ്കല്‍പാറകള്‍. ഇവിടുത്തെ ജൈവൈവിധ്യത്തെ കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന 70 ശതമാനം സസ്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതലായി ചെങ്കല്‍പാറകളുള്ളത്.

2017-ലാണ് കണ്ണൂരില്‍ ‘ഫിബ്രിസ്‌റ്റൈലിസ് ജലീലിയാന’ എന്ന സസ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിരന്തരം ഗവേഷക സംഘം ഈ സസ്യത്തെ നിരീക്ഷണവിധേയമാക്കി. മണ്ണിലൂടെ പടര്‍ന്നുവളരുന്ന തണ്ടുകളും നീളമുള്ള പൂങ്കുലകളും ഈ സസ്യത്തെ ഫിബ്രിസ്റ്റൈലിസ് ഇനങ്ങളില്‍പ്പെട്ട മറ്റുചെടികളില്‍ നിന്ന് ഫിബ്രിസ്‌റ്റൈലിസ് ജലീലിയാനയെ വേറിട്ടതാക്കുന്നു.

അന്താരാഷ്ട്ര സസ്യജേണലായ ‘ഫൈറ്റോടാക്‌സ’യ്ക്ക് 2019-ലാണ് ഗവേഷക സംഘം പഠനം സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഈ മാസമാണ് (2023 നവംബര്‍) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മറ്റേത് സസ്യമേഖലയിലുളളത് പോലെ തന്നെ ഇവിടെയും ജീവജാലങ്ങളുണ്ടാകാമെന്നും ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷക സംഘത്തിലെ അംഗമായ പയ്യന്നൂര്‍ കോളേജ് ബോട്ടണി അസി.പ്രൊഫ.ഡോ.രതീഷ് നാരായണന്‍ പറയുന്നു. മാലിയങ്കര എസ്.എന്‍. കോളേജ് പ്രൊഫസര്‍മാരായ ഡോ. എന്‍.സുനില്‍, ഡോ. എം.ജി.സുനില്‍കുമാര്‍, എം.എസ്.സിമി, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരായ ഡോ. ടി.ഷാജു, ഡോ. റിജുരാജ് എന്നിവരും പഠനത്തിന്റെ ഭാഗമായി.


Share our post

Kannur

കണ്ണൂരിൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Published

on

Share our post

കണ്ണൂർ: ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വനിതാ ജയിലിലാണ് വൻ സുരക്ഷാ വീഴ്ചയ്ക്ക് വഴിവെക്കാവുന്ന സംഭവമുണ്ടായത്.മാർച്ച് ഒന്നിനു രാത്രി 11.15ഓടെയാണ് വനിതാ ജയിലിന് ഏകദേശം 25 മീറ്റർ മുകളിലായി ഡ്രോൺ പോലുള്ള ഇലക്ട്രിക് ഉപകരണം പറത്തിവിട്ടത്.സംഭവം ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ വനിതാ ജയിൽ സൂപ്രണ്ട് റംലാ ബീവി ടൗൺ പോലീസിൽ പരാതി നൽകിയത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Kannur

ആഘോഷങ്ങൾക്കുള്ള വാഹനറാലിയും റോഡ് ഷോയും വേണ്ട, ഡ്രൈവിങ് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

Published

on

Share our post

കണ്ണൂർ: റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ, ഓടിച്ചയാളുടെ ലൈസൻസ് റദ്ദുചെയൽ മുതലായ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ എൻഫോർസ്മെൻ്റ് ആർ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകൾ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകർ ഉറപ്പാക്കണമെന്നും ആർ.ടി.ഒ നിർദേശിച്ചു.

ജില്ലയിൽ ചില ഭാഗങ്ങളിൽ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളിൽ സെന്റ് ഓഫ്, ഫെയർവെൽ പാർട്ടി, എന്നെല്ലാം പേരുകളിൽ വിദ്യാർത്ഥികൾ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളിൽ പരിഷ്ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളിൽ കർശന നടപടി എടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സസ്മെന്റ്റ് ആർ ടി ഒ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!