Connect with us

KELAKAM

റോഡ് ഗതാഗതയോഗ്യമല്ല; രാമച്ചി കോളനിയിൽ ദുരിത ജീവിതം

Published

on

Share our post

അടയ്ക്കാത്തോട്: റോഡ് ഗതാഗതയോഗ്യമല്ലാത്തതുമൂലം വര്‍ഷങ്ങളായി ദുരതത്തില്‍ കഴിയുകയാണ് കേളകം പഞ്ചായത്തിലെ രാമച്ചി പണിയ കോളനിയിലെ പത്തോളം കുടുംബങ്ങള്‍.നിലവിലുളള രാമച്ചി – കരിയംകാപ്പ് റോഡ് ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ ഗതാഗതയോഗ്യമാക്കിയാല്‍ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് ഇവര്‍ പറയുന്നത്.

രാമച്ചിയിലെ പണിയ കോളനിയിലേക്ക് എത്താന്‍ അടയ്ക്കാത്തോട് – ശാന്തിഗിരി വഴി രാമച്ചിയിലുളള അംഗന്‍വാടിക്ക് സമീപത്തൂ കൂടി മറ്റൊരു വഴിയുണ്ട്. എന്നാല്‍ ഇത് കുത്തനെയുളള വലിയ ഇറക്കമുളള റോഡാണ്.കുറച്ചു ഭാഗം കല്ലും മണ്ണും മാത്രമുളള ഓഫ് റോഡാണ്. ദുരക്കൂടുതലുമാണ് ഈ വഴി. കോളനിയിലേക്ക് കുത്തനെയുളള ഇറക്കവും റോഡ് ഗതാഗതയോഗ്യമല്ലാത്തതും കാരണം ഒരു വണ്ടി വിളിച്ചാല്‍ പോലും വരില്ലെന്നാണ് കോളനിയില്‍ ഉളളവര്‍ പറയുന്നത്.

കുത്തനെയുളള ഇറക്കത്തിന് സമീപം വരെയെ വണ്ടികള്‍ വരുകയുളളൂവെന്നും ഇവര്‍ പറയുന്നു. വണ്ടികള്‍ കോളനി വരെ വരാത്തതുമൂലം കോളനിക്കാര്‍ നാളുകളായി അനുഭവിക്കുന്നത് വലിയ ദുരിതമാണ്.രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിളിച്ചാല്‍ പോലും വാഹനങ്ങള്‍ കോളനിയിലേക്ക് വരില്ല. വണ്ടികള്‍ വരുന്ന സ്ഥലം വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ചുമന്നാണ് ഏതാനും ദിവസം മുമ്പ് ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് കോളനിയില്‍ ഉളളവര്‍ പറഞ്ഞു. സ്ഥിരമായി രോഗികളെ ചുമന്നാണ് വാഹനങ്ങള്‍ എത്തുന്നിടം വരെ കൊണ്ടുപോകുന്നത്.

രാമച്ചി – കരിയംകാപ്പ് റോഡാണ് തങ്ങള്‍ക്ക് എളുപ്പവും ആ റോഡാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഒരു മണ്‍ റോഡ് മാത്രമാണ് ഇതുവഴിയുളളത്.ഇത് ഗതാഗതയോഗ്യമാക്കിയാല്‍ അടയ്ക്കാത്തോട് ടൗണിലേക്ക് ഇവര്‍ക്ക് എളുപ്പം എത്താം.

രാമച്ചിലെ അംഗന്‍വാടിക്ക് സമീപം വരെ വരാന്‍ തന്നെ വന്‍ തുക ഓട്ടോയ്ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ആനയും പുലിയും ഇറങ്ങുന്ന രാമച്ചി – കരിയംകാപ്പ് വഴിയിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായിയാണ് കോളനിയില്‍ ഉളളവര്‍ പോകുന്നത്.നിരന്തരം മാവോവാദികള്‍ എത്തുന്ന പ്രദേശം കൂടിയാണ് രാമച്ചി. അതിന് പുറമേ വന്യജീവി ശല്യവും. രാമച്ചിയില്‍ നിന്ന് കരിയംകാപ്പിലേക്കുളള വഴി ഗതാഗതയോഗ്യമാക്കിയാല്‍ ഓട്ടോ അടക്കമുളള വാഹനങ്ങള്‍ കോളനിയില്‍ എത്തും.വര്‍ഷങ്ങളായിയുളള കോളനി നിവാസികളുടെ ദുരിതത്തിനും പരിഹാരമാകും.


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!