Connect with us

KELAKAM

റോഡ് ഗതാഗതയോഗ്യമല്ല; രാമച്ചി കോളനിയിൽ ദുരിത ജീവിതം

Published

on

Share our post

അടയ്ക്കാത്തോട്: റോഡ് ഗതാഗതയോഗ്യമല്ലാത്തതുമൂലം വര്‍ഷങ്ങളായി ദുരതത്തില്‍ കഴിയുകയാണ് കേളകം പഞ്ചായത്തിലെ രാമച്ചി പണിയ കോളനിയിലെ പത്തോളം കുടുംബങ്ങള്‍.നിലവിലുളള രാമച്ചി – കരിയംകാപ്പ് റോഡ് ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ ഗതാഗതയോഗ്യമാക്കിയാല്‍ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് ഇവര്‍ പറയുന്നത്.

രാമച്ചിയിലെ പണിയ കോളനിയിലേക്ക് എത്താന്‍ അടയ്ക്കാത്തോട് – ശാന്തിഗിരി വഴി രാമച്ചിയിലുളള അംഗന്‍വാടിക്ക് സമീപത്തൂ കൂടി മറ്റൊരു വഴിയുണ്ട്. എന്നാല്‍ ഇത് കുത്തനെയുളള വലിയ ഇറക്കമുളള റോഡാണ്.കുറച്ചു ഭാഗം കല്ലും മണ്ണും മാത്രമുളള ഓഫ് റോഡാണ്. ദുരക്കൂടുതലുമാണ് ഈ വഴി. കോളനിയിലേക്ക് കുത്തനെയുളള ഇറക്കവും റോഡ് ഗതാഗതയോഗ്യമല്ലാത്തതും കാരണം ഒരു വണ്ടി വിളിച്ചാല്‍ പോലും വരില്ലെന്നാണ് കോളനിയില്‍ ഉളളവര്‍ പറയുന്നത്.

കുത്തനെയുളള ഇറക്കത്തിന് സമീപം വരെയെ വണ്ടികള്‍ വരുകയുളളൂവെന്നും ഇവര്‍ പറയുന്നു. വണ്ടികള്‍ കോളനി വരെ വരാത്തതുമൂലം കോളനിക്കാര്‍ നാളുകളായി അനുഭവിക്കുന്നത് വലിയ ദുരിതമാണ്.രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിളിച്ചാല്‍ പോലും വാഹനങ്ങള്‍ കോളനിയിലേക്ക് വരില്ല. വണ്ടികള്‍ വരുന്ന സ്ഥലം വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ചുമന്നാണ് ഏതാനും ദിവസം മുമ്പ് ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് കോളനിയില്‍ ഉളളവര്‍ പറഞ്ഞു. സ്ഥിരമായി രോഗികളെ ചുമന്നാണ് വാഹനങ്ങള്‍ എത്തുന്നിടം വരെ കൊണ്ടുപോകുന്നത്.

രാമച്ചി – കരിയംകാപ്പ് റോഡാണ് തങ്ങള്‍ക്ക് എളുപ്പവും ആ റോഡാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഒരു മണ്‍ റോഡ് മാത്രമാണ് ഇതുവഴിയുളളത്.ഇത് ഗതാഗതയോഗ്യമാക്കിയാല്‍ അടയ്ക്കാത്തോട് ടൗണിലേക്ക് ഇവര്‍ക്ക് എളുപ്പം എത്താം.

രാമച്ചിലെ അംഗന്‍വാടിക്ക് സമീപം വരെ വരാന്‍ തന്നെ വന്‍ തുക ഓട്ടോയ്ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ആനയും പുലിയും ഇറങ്ങുന്ന രാമച്ചി – കരിയംകാപ്പ് വഴിയിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായിയാണ് കോളനിയില്‍ ഉളളവര്‍ പോകുന്നത്.നിരന്തരം മാവോവാദികള്‍ എത്തുന്ന പ്രദേശം കൂടിയാണ് രാമച്ചി. അതിന് പുറമേ വന്യജീവി ശല്യവും. രാമച്ചിയില്‍ നിന്ന് കരിയംകാപ്പിലേക്കുളള വഴി ഗതാഗതയോഗ്യമാക്കിയാല്‍ ഓട്ടോ അടക്കമുളള വാഹനങ്ങള്‍ കോളനിയില്‍ എത്തും.വര്‍ഷങ്ങളായിയുളള കോളനി നിവാസികളുടെ ദുരിതത്തിനും പരിഹാരമാകും.


Share our post

KELAKAM

മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

Published

on

Share our post

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.


Share our post
Continue Reading

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Trending

error: Content is protected !!